അടിയന്തര ജനറല്‍ ബോഡിയില്‍ ബൈജൂസ് സിഇഒയെ പുറത്താക്കാന്‍ പ്രമേയം

രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസില്‍ പ്രതിസന്ധി അതിരൂക്ഷമാവുന്നു. വെള്ളിയാഴ്ച കമ്പനിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. കമ്പനി സിഇഒ ബൈജു രവീന്ദ്രനെതിരെ ഓഹരിപങ്കാളികള്‍ പ്രമേയം പാസാക്കി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മാറ്റാനും ബൈജു രവീന്ദ്രന്റെ ഭാര്യയും കമ്പനിയുടെ സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥിനെയും അവരുടെ സഹോദരന്‍ റിജു രവീന്ദ്രനെയും ബോര്‍ഡില്‍ നിന്ന് മാറ്റാനും പ്രമേയം പാസാക്കി. ഇന്‍വെസ്റ്റേഴ്‌സ് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് തുടങ്ങിയ വലിയ ഓഹരി ഉടമകള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

അസാധാരണ പൊതുയോഗത്തില്‍ വോട്ട് ചെയ്യാന്‍ വെച്ച എല്ലാ പ്രമേയങ്ങളും ഷെയര്‍ഹോള്‍ഡര്‍മാര്‍ ഏകകണ്ഠമായി പാസാക്കി. ബൈജൂസിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തെ 60 ശതമാനത്തിലധികം ഓഹരി ഉടമകളും അനുകൂലിച്ചു. കൂടാതെ നിക്ഷേപക സ്ഥാപനമായ പ്രോസസ് കമ്പനിയുടെ മൂല്യനിര്‍ണ്ണയം 22 ബില്യണ്‍ ഡോളറില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറായി കുറച്ചു.

നേരത്തെ, എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ നാല് നിക്ഷേപകര്‍ കെടുകാര്യസ്ഥത സംബന്ധിച്ച് എന്‍സിഎല്‍ടിയില്‍ കേസ് ഫയല്‍ ചെയ്യുകയും രവീന്ദ്രനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഓഹരി ഉടമകളും വന്‍കിട നിക്ഷേപകരും എന്ന നിലയില്‍, യോഗത്തിന്റെ സാധുതയെക്കുറിച്ചും അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇന്‍വെസ്റ്റര്‍ പ്രോസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രമേയം നടപടിക്രമങ്ങള്‍ക്കനുസൃതമായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. എന്‍ജിനീയറിങ് ബിരുദധാരിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011ലാണ് ബൈജൂസ് സ്ഥാപിച്ചത്. 2015ലാണ് ബൈജൂസെന്ന ലേണിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൈജൂസ് ഒരു പഠന ആപ്പ് എന്ന നിലയില്‍ പ്രശസ്തമാവുകയും ചെയ്തിരുന്നു. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഈ സ്റ്റാര്‍ട്ടപ്പ് ഏറെ പ്രചാരം നേടി. സ്‌കൂളുകളും കോച്ചിംഗും അടച്ചിട്ടിരുന്ന കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന് ഏറ്റവും വലിയ കുതിപ്പായിരുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....