അടിയന്തര ജനറല്‍ ബോഡിയില്‍ ബൈജൂസ് സിഇഒയെ പുറത്താക്കാന്‍ പ്രമേയം

രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസില്‍ പ്രതിസന്ധി അതിരൂക്ഷമാവുന്നു. വെള്ളിയാഴ്ച കമ്പനിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. കമ്പനി സിഇഒ ബൈജു രവീന്ദ്രനെതിരെ ഓഹരിപങ്കാളികള്‍ പ്രമേയം പാസാക്കി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മാറ്റാനും ബൈജു രവീന്ദ്രന്റെ ഭാര്യയും കമ്പനിയുടെ സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥിനെയും അവരുടെ സഹോദരന്‍ റിജു രവീന്ദ്രനെയും ബോര്‍ഡില്‍ നിന്ന് മാറ്റാനും പ്രമേയം പാസാക്കി. ഇന്‍വെസ്റ്റേഴ്‌സ് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് തുടങ്ങിയ വലിയ ഓഹരി ഉടമകള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

അസാധാരണ പൊതുയോഗത്തില്‍ വോട്ട് ചെയ്യാന്‍ വെച്ച എല്ലാ പ്രമേയങ്ങളും ഷെയര്‍ഹോള്‍ഡര്‍മാര്‍ ഏകകണ്ഠമായി പാസാക്കി. ബൈജൂസിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തെ 60 ശതമാനത്തിലധികം ഓഹരി ഉടമകളും അനുകൂലിച്ചു. കൂടാതെ നിക്ഷേപക സ്ഥാപനമായ പ്രോസസ് കമ്പനിയുടെ മൂല്യനിര്‍ണ്ണയം 22 ബില്യണ്‍ ഡോളറില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറായി കുറച്ചു.

നേരത്തെ, എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ നാല് നിക്ഷേപകര്‍ കെടുകാര്യസ്ഥത സംബന്ധിച്ച് എന്‍സിഎല്‍ടിയില്‍ കേസ് ഫയല്‍ ചെയ്യുകയും രവീന്ദ്രനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഓഹരി ഉടമകളും വന്‍കിട നിക്ഷേപകരും എന്ന നിലയില്‍, യോഗത്തിന്റെ സാധുതയെക്കുറിച്ചും അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇന്‍വെസ്റ്റര്‍ പ്രോസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രമേയം നടപടിക്രമങ്ങള്‍ക്കനുസൃതമായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. എന്‍ജിനീയറിങ് ബിരുദധാരിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011ലാണ് ബൈജൂസ് സ്ഥാപിച്ചത്. 2015ലാണ് ബൈജൂസെന്ന ലേണിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൈജൂസ് ഒരു പഠന ആപ്പ് എന്ന നിലയില്‍ പ്രശസ്തമാവുകയും ചെയ്തിരുന്നു. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഈ സ്റ്റാര്‍ട്ടപ്പ് ഏറെ പ്രചാരം നേടി. സ്‌കൂളുകളും കോച്ചിംഗും അടച്ചിട്ടിരുന്ന കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന് ഏറ്റവും വലിയ കുതിപ്പായിരുന്നു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...