ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറയിൽ പൂജ നടത്തി ഹിന്ദു വിഭാഗം

ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറിയിൽ ഹിന്ദു വിഭാഗം പൂജ നടത്തി. ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. എസ്ജി കോടതിയുടെ നിർദ്ദേശം പാലിച്ചുവെന്നും വിഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം കെവിഎം ട്രസ്റ്റിലെ പൂജാരി ശയന പൂജ നടത്തിയെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുന്നിൽ അഖണ്ഡജ്യോതി കത്തിച്ചു. ഇനിമുതൽ എല്ലാ ദേവതകകൾക്കും ദൈനംദിന ആരതികൾ നടത്തും. രാവിലെ മംഗള ആരതി, ഭോഗ് ആരതി, വൈകുന്നേരമുള്ള ആരതി, സൂര്യാസ്തമയത്തിനു ശേഷമുള്ള ആരതി, ശയൻ ആരതി എന്നിങ്ങനെ എല്ലാവിധ പുജകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് 30 വർഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വർ ദ്രാവിഡുമാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അതേസമയം, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഗ്യാൻവ്യാപി കോംപ്ലക്‌സിൽ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിന് ശേഷം, ബുധനാഴ്ച രാത്രി വൈകി ഗ്യാൻവ്യാപിയിലെ വ്യാസ് ബേസ്‌മെൻ്റിന് പുറത്ത് ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ജില്ലാ മജിസ്‌ട്രേറ്റും വാരണാസി ഡിഐജിയും മസ്ജിദ് പരിസരത്തെത്തി. ഇതിന് പിന്നാലെ ബാരിക്കേഡുകൾ നീക്കുി. അതേസമയം ഗ്യാൻവ്യാപി കോംപ്ലക്‌സിന് പുറത്ത് വലിയ രീതിയിൽ പൊലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാത്രി രണ്ടു മണിയോടെ പോലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും ഒരുമിച്ച് മസ്ജിദിന് പുറത്തെത്തി കോടതി ഉത്തരവ് പാലിച്ചെന്ന് അറിയിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബാരിക്കേഡുകൾ നീക്കുന്നതും ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ വ്യക്തമാക്കി.

ഗ്യാൻവ്യാപി മസ്ജിദിൻ്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയാണ് ഹിന്ദുപക്ഷം. കോടതി ആരാധനയ്ക്ക് അനുമതി നൽകിയ ഗ്യാൻവ്യാപിലെ നിലവറ നന്ദി ഭഗവാൻ്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നിലവറയിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഗ്യാൻവ്യാപിയിലെ ഈ നിലവറയിൽ 30 വർഷമായി പൂജകൾ നടന്നിരുന്നില്ല. 1993 വരെ നിലവറയിലെ വിഗ്രഹങ്ങളെ പതിവായി ആരാധിച്ചിരുന്നതായി ഹിന്ദു പക്ഷം അവകാശപ്പെടുന്നു. എന്നാൽ 1992-ലെ ബാബറി പള്ളി തകർക്കലിനു ശേഷം അന്നത്തെ മുലായം സർക്കാർ ഈ അവകാശം നിർത്തലാക്കുകയും ആരാധനയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദു പുരോഹിതരെയും അവിടെ നിന്ന് നീക്കം ചെയ്തു. ഇതിന് ശേഷം മാതാ ശൃംഗർ ഗൗരിയെ വർഷം തോറും ഇവിടെ ആരാധിച്ചുവരികയായിരുന്നു. ജനുവരി 17ലെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 24ന് ഡിഎം നിലവറ ഏറ്റെടുത്തിരുന്നു. തങ്ങൾക്ക് വീണ്ടും ആരാധന നടത്താനുള്ള അവകാശം നൽകണമെന്ന് ഹിന്ദുവിഭാഗം തുടർച്ചയായി ആവശ്യപ്പെടകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് മുസ്ലീം വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീം കോടതി

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിലവിൽ താമസിക്കുന്ന കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം ഭവന,...

ഇസ്രായേൽ സംഘർഷത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ഖമേനി ആദ്യമായി പൊതുവേദിയിൽ

ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ടെഹ്‌റാനിൽ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ മാസങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്രായേലുമായി 12 ദിവസത്തെ വ്യോമാക്രമണം...

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; പനി ബാധിച്ച് 12 വയസുകാരനായ മകനും ആശുപത്രിയിൽ

കോഴിക്കോട്: നിപ ബാധിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ...

ഹിമാചലിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം...

ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീം കോടതി

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിലവിൽ താമസിക്കുന്ന കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം ഭവന,...

ഇസ്രായേൽ സംഘർഷത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ഖമേനി ആദ്യമായി പൊതുവേദിയിൽ

ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ടെഹ്‌റാനിൽ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ മാസങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്രായേലുമായി 12 ദിവസത്തെ വ്യോമാക്രമണം...

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; പനി ബാധിച്ച് 12 വയസുകാരനായ മകനും ആശുപത്രിയിൽ

കോഴിക്കോട്: നിപ ബാധിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ...

ഹിമാചലിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം...

കാളികാവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി, ‘കാട്ടിൽ തുറന്ന് വിടരുത്’; കരുവാരക്കുണ്ടിൽ പ്രതിഷേധം

കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ കുടുങ്ങിയത്. വനം വകുപ്പ്...

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി എം എ ബേബി

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ‘സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റൽ പ്രക്ഷോഭത്തിന്റെ പേര്.​ ദിവസവും രാത്രി അരമണിക്കൂർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്...

നിപ മരണം; സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിൽ എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിൽ ആണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക്...