ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറയിൽ പൂജ നടത്തി ഹിന്ദു വിഭാഗം

ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറിയിൽ ഹിന്ദു വിഭാഗം പൂജ നടത്തി. ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. എസ്ജി കോടതിയുടെ നിർദ്ദേശം പാലിച്ചുവെന്നും വിഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം കെവിഎം ട്രസ്റ്റിലെ പൂജാരി ശയന പൂജ നടത്തിയെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുന്നിൽ അഖണ്ഡജ്യോതി കത്തിച്ചു. ഇനിമുതൽ എല്ലാ ദേവതകകൾക്കും ദൈനംദിന ആരതികൾ നടത്തും. രാവിലെ മംഗള ആരതി, ഭോഗ് ആരതി, വൈകുന്നേരമുള്ള ആരതി, സൂര്യാസ്തമയത്തിനു ശേഷമുള്ള ആരതി, ശയൻ ആരതി എന്നിങ്ങനെ എല്ലാവിധ പുജകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് 30 വർഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വർ ദ്രാവിഡുമാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അതേസമയം, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഗ്യാൻവ്യാപി കോംപ്ലക്‌സിൽ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിന് ശേഷം, ബുധനാഴ്ച രാത്രി വൈകി ഗ്യാൻവ്യാപിയിലെ വ്യാസ് ബേസ്‌മെൻ്റിന് പുറത്ത് ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ജില്ലാ മജിസ്‌ട്രേറ്റും വാരണാസി ഡിഐജിയും മസ്ജിദ് പരിസരത്തെത്തി. ഇതിന് പിന്നാലെ ബാരിക്കേഡുകൾ നീക്കുി. അതേസമയം ഗ്യാൻവ്യാപി കോംപ്ലക്‌സിന് പുറത്ത് വലിയ രീതിയിൽ പൊലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാത്രി രണ്ടു മണിയോടെ പോലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും ഒരുമിച്ച് മസ്ജിദിന് പുറത്തെത്തി കോടതി ഉത്തരവ് പാലിച്ചെന്ന് അറിയിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബാരിക്കേഡുകൾ നീക്കുന്നതും ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ വ്യക്തമാക്കി.

ഗ്യാൻവ്യാപി മസ്ജിദിൻ്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയാണ് ഹിന്ദുപക്ഷം. കോടതി ആരാധനയ്ക്ക് അനുമതി നൽകിയ ഗ്യാൻവ്യാപിലെ നിലവറ നന്ദി ഭഗവാൻ്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നിലവറയിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഗ്യാൻവ്യാപിയിലെ ഈ നിലവറയിൽ 30 വർഷമായി പൂജകൾ നടന്നിരുന്നില്ല. 1993 വരെ നിലവറയിലെ വിഗ്രഹങ്ങളെ പതിവായി ആരാധിച്ചിരുന്നതായി ഹിന്ദു പക്ഷം അവകാശപ്പെടുന്നു. എന്നാൽ 1992-ലെ ബാബറി പള്ളി തകർക്കലിനു ശേഷം അന്നത്തെ മുലായം സർക്കാർ ഈ അവകാശം നിർത്തലാക്കുകയും ആരാധനയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദു പുരോഹിതരെയും അവിടെ നിന്ന് നീക്കം ചെയ്തു. ഇതിന് ശേഷം മാതാ ശൃംഗർ ഗൗരിയെ വർഷം തോറും ഇവിടെ ആരാധിച്ചുവരികയായിരുന്നു. ജനുവരി 17ലെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 24ന് ഡിഎം നിലവറ ഏറ്റെടുത്തിരുന്നു. തങ്ങൾക്ക് വീണ്ടും ആരാധന നടത്താനുള്ള അവകാശം നൽകണമെന്ന് ഹിന്ദുവിഭാഗം തുടർച്ചയായി ആവശ്യപ്പെടകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് മുസ്ലീം വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...