റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന്‌ ഒരു വർഷം

ആഗോള തലത്തിൽ തന്നെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വലിയ രീതിയിൽ ബാധിച്ച റഷ്യൻ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ റഷ്യയും കീഴടങ്ങില്ലെന്ന് യുക്രെയിനും പറയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് അപ്പുറം അവശേഷിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണുനീരും ദുരിതങ്ങളും മാത്രമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പുറമേ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കാര്യവും പരിതാപകരമാണ്. ഒരു വർഷത്തോളം നീണ്ട യുദ്ധത്തിൽ ഇതുവരെയായി മരിക്കുകയും പരിക്കേറ്റുകയും ചെയ്തവരായി 2 ലക്ഷത്തിൽ പരം സൈനികർ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൂചനനൽകാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ ഒരുവശത്തും യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയും ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറയുന്നത്

നിരപരാധികളായ ജനങ്ങളിൽ കൊല്ലപ്പെട്ടവർ ആകട്ടെ എണ്ണായിരത്തിന് പുറത്തുവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള യുദ്ധം.

റഷ്യ പോലൊരു രാജ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈനെ സഹായിച്ചത് അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും യുക്രെയിന് എത്തിച്ചു നൽകിയ ആയുധങ്ങൾ കൊണ്ടാണ്. ഈ ഒരു വർഷത്തിനിടയിൽ വൻ ആയുധശേഖരങ്ങളാണ് ഈ രണ്ടു രാജ്യങ്ങൾ യുക്രൈയിനിനായി നൽകിയത്. ഇതിനുപുറമേ ഏറ്റവും അത്യാധുനിക 31 എംബ്രാംസ് യുദ്ധ ടാങ്കുകൾ കൂടി അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകോടി അമേരിക്കൻ ഡോളറോളം വിലവരുന്ന ടാങ്കാണിത്. ഇതിന്റെ ഉപയോഗ രീതിയിലും യുക്രൈൻ സൈന്യത്തിന് പരിശീലനം നൽകുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമ മാത്രമായ ചില ആയുധങ്ങൾ മാത്രമാണ് യുക്രൈനിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അത്യാധുനിക രീതിയിലുള്ള പല രാജ്യങ്ങളിൽ നിന്നായി ലഭിച്ച വൻ ആയുധശേഖരമാണ് യുക്രൈനിന്റെ നിന്റെ കൈവശമുള്ളത്. സ്ട്രൈക്കർ കവചിത വാഹനങ്ങളും, മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ 46 ലോക രാജ്യങ്ങളാണ് യുക്രൈന് സഹായമായി എത്തിച്ചു നൽകിയിട്ടുള്ളത്. അമേരിക്കയും ഓസ്ട്രേലിയയും കാനഡയും നൽകിയ ദീർഘദൂര റോക്കറ്റുകളും, റോക്കറ്റ് ലോഞ്ചറുകളും ഇവയിൽ പ്രധാനപ്പെട്ടതാണ്.

റഷ്യ യുക്രൈനിന്മേൽ യുദ്ധം തുടങ്ങുമ്പോൾ ആ ചെറിയ രാജ്യത്തെ എത്രയും പെട്ടെന്ന് കീഴടക്കി തിരികെ പോകാം എന്നുള്ള കണക്കുകൂട്ടലായിരുന്നു റഷ്യയ്ക്ക്. എന്നാൽ ലോകരാജ്യങ്ങളിൽ നിന്നും കണക്കില്ലാത്ത സഹായവും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളും തെറ്റാൻ തുടങ്ങി. യുക്രൈനിലെ ചില പ്രദേശങ്ങൾ യുദ്ധാരംഭത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും യുക്രൈൻ തന്റെ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. ഇരു വിഭാഗവും തമ്മിലുള്ള യുദ്ധം രൂക്ഷമായി മാറിയതോടെ പല യൂറോ പ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയിലും ആശങ്കപ്പെടാൻ തുടങ്ങി. അവർ യുക്രൈന് സഹായം അഭ്യർത്ഥിച്ചു. ഇതോടെ പ്രധാനമായും അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായ പിന്തുണയുമായി എത്തി. അമേരിക്കയുടെ സൈനികോപദേശവും ആയുധബലവും കൊണ്ട് നഷ്ടപ്പെട്ട ചില പ്രവിശ്യകൾ അടക്കം യുക്രൈൻ തിരിച്ചുപിടിച്ചു. കണക്കില്ലാത്ത രീതിയിൽ ആയുധ ശേഖരങ്ങൾ നൽകി അമേരിക്ക ഇന്നും യുക്രൈനെ സഹായിക്കുന്നുണ്ട്. എന്നാൽ യുക്രൈന്റെ ആവശ്യമായ അത്യാധുനിക യുദ്ധവിമാനം മാത്രം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. യുദ്ധം മറ്റൊരു തലത്തിൽ പോകാതിരിക്കാൻ ആണ് അമേരിക്കയുടെ ഈ മുൻകരുതൽ.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇതുവരെയും പ്രത്യേകമായി ഒരുപക്ഷത്ത് നിൽക്കുന്നില്ല. നിലവിൽ റഷ്യയുമായുള്ള ബന്ധം നിലനിർത്തി തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നാൽ ഒരുപക്ഷം മാത്രം നിൽക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. റഷ്യയും യുക്രൈനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരിക്കുന്നത് ലോകരാജ്യങ്ങളെ മുഴുവനായും സമ്മർദ്ദത്തിൽ ആക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇതുവരെ യാതൊരു തരത്തിലുള്ള നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍...

സിപിഎം സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ രീതികൾ, മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍...

ഇറാനുമായി ചർച്ചകൾക്ക് മുൻഗണന; സൈനിക നടപടികൾ തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട്

ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി....