റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന്‌ ഒരു വർഷം

ആഗോള തലത്തിൽ തന്നെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വലിയ രീതിയിൽ ബാധിച്ച റഷ്യൻ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ റഷ്യയും കീഴടങ്ങില്ലെന്ന് യുക്രെയിനും പറയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് അപ്പുറം അവശേഷിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണുനീരും ദുരിതങ്ങളും മാത്രമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പുറമേ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കാര്യവും പരിതാപകരമാണ്. ഒരു വർഷത്തോളം നീണ്ട യുദ്ധത്തിൽ ഇതുവരെയായി മരിക്കുകയും പരിക്കേറ്റുകയും ചെയ്തവരായി 2 ലക്ഷത്തിൽ പരം സൈനികർ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൂചനനൽകാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ ഒരുവശത്തും യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയും ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറയുന്നത്

നിരപരാധികളായ ജനങ്ങളിൽ കൊല്ലപ്പെട്ടവർ ആകട്ടെ എണ്ണായിരത്തിന് പുറത്തുവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള യുദ്ധം.

റഷ്യ പോലൊരു രാജ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈനെ സഹായിച്ചത് അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും യുക്രെയിന് എത്തിച്ചു നൽകിയ ആയുധങ്ങൾ കൊണ്ടാണ്. ഈ ഒരു വർഷത്തിനിടയിൽ വൻ ആയുധശേഖരങ്ങളാണ് ഈ രണ്ടു രാജ്യങ്ങൾ യുക്രൈയിനിനായി നൽകിയത്. ഇതിനുപുറമേ ഏറ്റവും അത്യാധുനിക 31 എംബ്രാംസ് യുദ്ധ ടാങ്കുകൾ കൂടി അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകോടി അമേരിക്കൻ ഡോളറോളം വിലവരുന്ന ടാങ്കാണിത്. ഇതിന്റെ ഉപയോഗ രീതിയിലും യുക്രൈൻ സൈന്യത്തിന് പരിശീലനം നൽകുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമ മാത്രമായ ചില ആയുധങ്ങൾ മാത്രമാണ് യുക്രൈനിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അത്യാധുനിക രീതിയിലുള്ള പല രാജ്യങ്ങളിൽ നിന്നായി ലഭിച്ച വൻ ആയുധശേഖരമാണ് യുക്രൈനിന്റെ നിന്റെ കൈവശമുള്ളത്. സ്ട്രൈക്കർ കവചിത വാഹനങ്ങളും, മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ 46 ലോക രാജ്യങ്ങളാണ് യുക്രൈന് സഹായമായി എത്തിച്ചു നൽകിയിട്ടുള്ളത്. അമേരിക്കയും ഓസ്ട്രേലിയയും കാനഡയും നൽകിയ ദീർഘദൂര റോക്കറ്റുകളും, റോക്കറ്റ് ലോഞ്ചറുകളും ഇവയിൽ പ്രധാനപ്പെട്ടതാണ്.

റഷ്യ യുക്രൈനിന്മേൽ യുദ്ധം തുടങ്ങുമ്പോൾ ആ ചെറിയ രാജ്യത്തെ എത്രയും പെട്ടെന്ന് കീഴടക്കി തിരികെ പോകാം എന്നുള്ള കണക്കുകൂട്ടലായിരുന്നു റഷ്യയ്ക്ക്. എന്നാൽ ലോകരാജ്യങ്ങളിൽ നിന്നും കണക്കില്ലാത്ത സഹായവും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളും തെറ്റാൻ തുടങ്ങി. യുക്രൈനിലെ ചില പ്രദേശങ്ങൾ യുദ്ധാരംഭത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും യുക്രൈൻ തന്റെ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. ഇരു വിഭാഗവും തമ്മിലുള്ള യുദ്ധം രൂക്ഷമായി മാറിയതോടെ പല യൂറോ പ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയിലും ആശങ്കപ്പെടാൻ തുടങ്ങി. അവർ യുക്രൈന് സഹായം അഭ്യർത്ഥിച്ചു. ഇതോടെ പ്രധാനമായും അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായ പിന്തുണയുമായി എത്തി. അമേരിക്കയുടെ സൈനികോപദേശവും ആയുധബലവും കൊണ്ട് നഷ്ടപ്പെട്ട ചില പ്രവിശ്യകൾ അടക്കം യുക്രൈൻ തിരിച്ചുപിടിച്ചു. കണക്കില്ലാത്ത രീതിയിൽ ആയുധ ശേഖരങ്ങൾ നൽകി അമേരിക്ക ഇന്നും യുക്രൈനെ സഹായിക്കുന്നുണ്ട്. എന്നാൽ യുക്രൈന്റെ ആവശ്യമായ അത്യാധുനിക യുദ്ധവിമാനം മാത്രം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. യുദ്ധം മറ്റൊരു തലത്തിൽ പോകാതിരിക്കാൻ ആണ് അമേരിക്കയുടെ ഈ മുൻകരുതൽ.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇതുവരെയും പ്രത്യേകമായി ഒരുപക്ഷത്ത് നിൽക്കുന്നില്ല. നിലവിൽ റഷ്യയുമായുള്ള ബന്ധം നിലനിർത്തി തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നാൽ ഒരുപക്ഷം മാത്രം നിൽക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. റഷ്യയും യുക്രൈനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരിക്കുന്നത് ലോകരാജ്യങ്ങളെ മുഴുവനായും സമ്മർദ്ദത്തിൽ ആക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇതുവരെ യാതൊരു തരത്തിലുള്ള നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ; ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ടയിൽ എത്താൻ ഉപഭോക്തൃ കോടതി

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദേശം. ഡിസംബർ 3ന് ഹാജരാകാനാണ് ഉത്തരവ്....

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...