തിങ്കളാഴ്ച തെക്കൻ ലെബനനിൽ ശക്തമായ വ്യോമാക്രമമാണ് ഇസ്രായേൽ നടത്തിയത്. ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ 492 പേർ കൊല്ലപ്പെട്ടു.1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2006-ലെ ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി സംഘം ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഉപേക്ഷിക്കണമെന്ന് പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയതിനാൽ ലെബനനിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി .
ലെബനീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് 80,000-ത്തിലധികം ഇസ്രായേലി കോളുകൾ രാജ്യത്തിന് ലഭിച്ചു. ടെലികോം കമ്പനിയായ ഒഗെറോയുടെ തലവൻ ഇമാദ് ക്രീഡിഹ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് ഈ സംഭവവികാസം സ്ഥിരീകരിച്ചു.