ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ അൽതാഫ് ലല്ലിയെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ബന്ദിപോരയിൽ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇല്ലാതാക്കുന്നതിനുമുള്ള ഇന്ത്യയുടെ ആദ്യ നീക്കമാണിത്. മണിക്കൂറുകൾക്ക് മുമ്പ് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രാദേശിക ഭീകരരായ ആസിഫ് ഷെയ്ക്കിന്റെയും ആദിലിൽ തോക്കറിന്റെയും ജമ്മു കശ്മീരിലെ ത്രാലിൽ വീടുകൾ ബോംബ് വെച്ച് തകർത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എൽഇടി ഭീകരരെ കണ്ടെത്തുന്നതിനുള്ള വിപുലമായ സുരക്ഷാ നടപടികളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ബന്ദിപ്പോരയിൽ സംയുക്തമായി തിരച്ചിൽ നടത്തി. തീവ്രവാദികളുമായി വെടിവയ്പ്പ് ഉണ്ടാവുകയും ചെയ്തു.
സുരക്ഷാ സേന പിന്തുടരുന്ന ഭീകരരിൽ ഒരാൾക്ക് ആദ്യ വെടിവയ്പ്പിൽ പരിക്കേറ്റതായി നേരത്തെ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേ ഏറ്റുമുട്ടലിൽ, ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വ്യക്തിഗത സുരക്ഷാ സംഘത്തിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾഇന്ന് രാവിലെ സുരക്ഷാ സേനയും ജമ്മു കശ്മീർ അധികൃതരും ചേർന്ന് തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികൾ ഉപയോഗിച്ച് പൊട്ടിത്തെറിച്ചപ്പോൾ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
26 പേരുടെ മരണത്തിനിടയാക്കിയ പ്രകൃതിരമണീയമായ ബൈസരൻ താഴ്‌വരയിൽ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ പാകിസ്ഥാൻ ഭീകരരെ സഹായിച്ചതിൽ ആദിൽ തോക്കർ നിർണായക പങ്ക് വഹിച്ചതായി കരുതപ്പെടുന്നു. ആക്രമണം നടത്തിയ തോക്കറിനെയും രണ്ട് പാകിസ്ഥാൻ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് അനന്ത്‌നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അക്രമികൾക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചതോടെ മൂവരുടെയും രേഖാചിത്രങ്ങളും പുറത്തുവിട്ടു.