മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ടിക്കറ്റ് വിൽപ്പനയുടെ ഫലമായി, പ്ലാറ്റ്‌ഫോം 14-ൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി, ഇത് തിരക്കിലേക്ക് നയിച്ചു, ആളുകൾക്ക് നിൽക്കാൻ പോലും ഒഴിഞ്ഞ സ്ഥലം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

“സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു, ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു. 14-ൽ നിന്ന് 15-ലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരൻ പടിക്കെട്ടുകളിൽ വഴുതി വീണു, തുടർന്ന് പിന്നിൽ വന്നവരും തട്ടിത്തടഞ്ഞുവീണു. പിന്നിൽ നിന്നവർ തിരക്കുമൂലം ഇവരെ ചവിട്ടി മുന്നോട്ടുപോയി. ഇതിനെ തുടർന്നാണ് പിന്നീട് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ഒരു ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്,” എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ റെയിൽ‌വേ 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശ് സർക്കാർ റെയിൽവേ പോലീസ് സംസ്ഥാനത്തെ എല്ലാ ട്രെയിൻ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ, അതീവ ജാഗ്രത പാലിക്കാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലേക്ക് പോകുന്ന എല്ലാ പ്രത്യേക ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സ്റ്റേഷനുകളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ ഏകോപനം പാലിക്കണമെന്നും എഡിജിപി പ്രകാശ് ഡി ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...

18 രൂപ ഇല്ല, രോഗിയായ യുവതിയെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...

18 രൂപ ഇല്ല, രോഗിയായ യുവതിയെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ...

കേരളത്തിൽ ജനുവരി ഒന്ന് മുതൽ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു, ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി,...

ഉസ്മാൻ ഹാദി കൊലപാതകം; രണ്ട് പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്

ബംഗ്ലാദേശി രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികൾ കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ്. ദി ഡെയ്‌ലി സ്റ്റാർ ആണ്...

ജമ്മുവിൽ 30-ലധികം പാക് ഭീകരർ സജീവമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ജമ്മു മേഖലയിലായി 30-ലധികം പാക് ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലഘട്ടം ആരംഭിച്ച സാഹചര്യത്തിൽ, കാലാവസ്ഥയുടെ കാഠിന്യം മുതലെടുക്കാനുള്ള ഭീകര ശ്രമങ്ങൾ തടയാൻ ഇന്ത്യൻ...