മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ടിക്കറ്റ് വിൽപ്പനയുടെ ഫലമായി, പ്ലാറ്റ്‌ഫോം 14-ൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി, ഇത് തിരക്കിലേക്ക് നയിച്ചു, ആളുകൾക്ക് നിൽക്കാൻ പോലും ഒഴിഞ്ഞ സ്ഥലം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

“സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു, ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു. 14-ൽ നിന്ന് 15-ലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരൻ പടിക്കെട്ടുകളിൽ വഴുതി വീണു, തുടർന്ന് പിന്നിൽ വന്നവരും തട്ടിത്തടഞ്ഞുവീണു. പിന്നിൽ നിന്നവർ തിരക്കുമൂലം ഇവരെ ചവിട്ടി മുന്നോട്ടുപോയി. ഇതിനെ തുടർന്നാണ് പിന്നീട് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ഒരു ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്,” എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ റെയിൽ‌വേ 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശ് സർക്കാർ റെയിൽവേ പോലീസ് സംസ്ഥാനത്തെ എല്ലാ ട്രെയിൻ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ, അതീവ ജാഗ്രത പാലിക്കാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലേക്ക് പോകുന്ന എല്ലാ പ്രത്യേക ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സ്റ്റേഷനുകളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ ഏകോപനം പാലിക്കണമെന്നും എഡിജിപി പ്രകാശ് ഡി ആവശ്യപ്പെട്ടു.

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ ശരദമ‌ഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. . പള്ളിസെമിത്തേരിയോട് ചേർന്ന് പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത്...

പരസ്യ പ്രതികരണം തെറ്റായിപ്പോയി, അച്ചടക്ക നടപടി സ്വീകരിച്ചാൽ അനുസരിക്കും: എ പദ്മകുമാർ

പത്തനംതിട്ട: പരസ്യ പ്രതികരണം തെറ്റായിപ്പോയെന്നും പാർട്ടി തനിക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അനുസരിക്കുമെന്നും എ പദ്മകുമാർ പറഞ്ഞു. നാളത്തെ സി പി എം ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാരികമായി...

വ്യാജ ജോലി വാഗ്ദാനം, മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. 283 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്....

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം, ചട്ടവിരുദ്ധമെന്ന് തന്ത്രി

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരണവുമായി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് രംഗത്ത്. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനം...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി

പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പോർട്ട് ലൂയിസിലെ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു. മാർച്ച് 11,...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ ശരദമ‌ഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. . പള്ളിസെമിത്തേരിയോട് ചേർന്ന് പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത്...

പരസ്യ പ്രതികരണം തെറ്റായിപ്പോയി, അച്ചടക്ക നടപടി സ്വീകരിച്ചാൽ അനുസരിക്കും: എ പദ്മകുമാർ

പത്തനംതിട്ട: പരസ്യ പ്രതികരണം തെറ്റായിപ്പോയെന്നും പാർട്ടി തനിക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അനുസരിക്കുമെന്നും എ പദ്മകുമാർ പറഞ്ഞു. നാളത്തെ സി പി എം ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാരികമായി...

വ്യാജ ജോലി വാഗ്ദാനം, മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. 283 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്....

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം, ചട്ടവിരുദ്ധമെന്ന് തന്ത്രി

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരണവുമായി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് രംഗത്ത്. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനം...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി

പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പോർട്ട് ലൂയിസിലെ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു. മാർച്ച് 11,...

ജോര്‍ദാനിൽ വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ അടക്കം നിരവധി പേർ...

“ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല”, ഇപ്പോൾ എന്ത് ചെയ്യുന്നുവോ അത് തുടരും: രോഹിത് ശർമ

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.‘ഇന്ത്യൻ ടീമിൽ...

ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. നേരത്തെ ഷമ രോഹിത് ശർമ തടിയനാണെന്നും മോശം ക്യാപ്റ്റനാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക്...