രാത്രിയിൽ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്ന് പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദി രാത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിൻ്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് വളരെയധികം സൗകര്യമാണ് ഈ പാതമൂലമുണ്ടായതെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത്. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ്‌ഷോയും നടത്തി, പലയിടത്തും അദ്ദേഹത്തിന് സ്വീകരണം നൽകി.

വാരണാസിയിലെ ബനാസ് ഡയറി കാശി കോംപ്ലക്‌സിൻ്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഇതുകൂടാതെ രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ഗംഭീരമായ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പരിപാടയിൽ വിശുദ്ധ രവിദാസിൻ്റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും. വാരാണസിക്ക് 13,000 കോടി രൂപയുടെ പദ്ധതികൾ സമ്മാനിക്കാനാണ് പ്രധാനമന്ത്രി മോദി വരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് വ്യക്തമായ രൂപം നൽകാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി. 13,000 കോടിയിലധികം വരുന്ന വിവിധ ജനക്ഷേമ വികസന പദ്ധതികളാണ് വാരാണസി സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷപ്പെടുന്നത്. വിദ്യാഭ്യാസം, റോഡുകൾ, വ്യവസായം, വിനോദസഞ്ചാരം, തുണിത്തരങ്ങൾ, ആരോഗ്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ ‘വികസിത ഇന്ത്യ’യിലെ ‘വികസിത ഉത്തർപ്രദേശ്’ എന്ന ആശയം കൈവരിക്കുന്നതിന് അത്യന്തം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം,...

ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും...

SIR സമയക്രമം നീട്ടിയത് രണ്ടു ദിവസത്തേക്ക് മാത്രം, രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി...

തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു, എന്നാൽ ഇതിനെതിരെ...

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; വോട്ട് ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു, ഏറ്റവും കുറവ് തിരുവനന്തപുരത്ത്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട...

ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം,...

ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും...

SIR സമയക്രമം നീട്ടിയത് രണ്ടു ദിവസത്തേക്ക് മാത്രം, രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി...

തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു, എന്നാൽ ഇതിനെതിരെ...

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; വോട്ട് ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു, ഏറ്റവും കുറവ് തിരുവനന്തപുരത്ത്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട...

താൻ അതിജീവിതയ്ക്ക് ഒപ്പം, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി: ശശി തരൂർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. കേസിൽ ഏട്ടാം പ്രതിയായിരുന്നു ദിലീപ്. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും,...

‘പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളായവരെയെല്ലാം കൊന്ന് കളയാനാണ് തോന്നിയത്’; നടൻ ലാൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. ഈ...

ജപ്പാനിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം...