ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും കൃത്രിമ ശ്വാസം നൽകുന്നുവെന്നും വത്തിക്കാൻ വെളിപ്പെടുത്തി.
88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇരട്ട ന്യുമോണിയയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച മാർപാപ്പയ്ക്ക് രണ്ട് തവണ ശ്വാസ തടസം അനുഭവപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെട്ടുവെന്നും കൃത്രിമ ശ്വാസം നൽകുന്നുവെന്നുവെന്നും വത്തിക്കാൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് ശ്വസനം എളുപ്പമാക്കുന്നതിനായി വീണ്ടും നൽകിവരികയാണെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്നായിരുന്നു കഴിഞ്ഞദിവസം പുറത്ത് വന്ന വാര്‍ത്തകള്‍. സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് മാർപാപ്പ.