‘സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം’, ഇന്ത്യയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ

ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നു.

ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.

സിന്ധു നദീജല കരാറിന്റെ പ്രാധാന്യം

1960 സെപ്റ്റംബര്‍ 19-ന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ച ഈ കരാര്‍, ഇരു രാജ്യങ്ങൾക്കുമിടയിൽ ജലവിതരണ പരിധികളെക്കുറിച്ചുള്ള ഒരു സുപ്രധാന അന്തർദേശീയ ഉടമ്പടിയാണ്.

നദികളായ ബിയാസ്, രവി, സത്ലജ് എന്നിവയിലെ വെള്ളം ഇന്ത്യക്ക് ഉപയോഗിക്കാമെന്നും, സിന്ധു, ചെനാബ്, ഝലം എന്നിവ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമാണ് കരാറിന്റെ അടിസ്ഥാനമാറ്റം. ജലസേചനം, വൈദ്യുതോൽപ്പാദനം, ജലസംഭരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇരു രാജ്യങ്ങളും ഈ നദികളുടെ വെള്ളം പരസ്പരം തടസമില്ലാതെ ഉപയോഗിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന പദവി.

ഇന്ത്യയും പാകിസ്ഥാനുമിടയിൽ പല തർക്കങ്ങളും ഉണ്ടായിട്ടും 1965ലെ യുദ്ധകാലത്തുപോലും സിന്ധു കരാറിലെ ജലവിതരണം തടസ്സപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ വ്യാപകമായ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ, കരാറിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നം ഉയർത്തുകയാണ്. സാമൂഹ്യ, സാമ്പത്തിക മേഖലകളിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യമില്ല, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടി ഉര്‍വശി, സഹനടൻ വിജയരാഘവൻ

2023 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളെ ആദരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച നടന്മാരായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും, മികച്ച നടി റാണി മുഖര്‍ജി

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ്...

പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന...

മഴക്കെടുതി തുടരുന്നു, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 173 ആയി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം ആണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം...

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യമില്ല, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടി ഉര്‍വശി, സഹനടൻ വിജയരാഘവൻ

2023 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളെ ആദരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച നടന്മാരായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും, മികച്ച നടി റാണി മുഖര്‍ജി

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ്...

പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന...

മഴക്കെടുതി തുടരുന്നു, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 173 ആയി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം ആണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം...

ഡോ. ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി മാത്രം: വീണാ ജോര്‍ജ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല: രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍...

യു പി ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഈ പുതിയ നിയമങ്ങൾ പ്രത്യേകിച്ചും...