ഇന്ത്യാ മുന്നണിയുടെ കൊടിക്കുന്നിൽ സുരേഷിനെതിരെ ശബ്ദ വോട്ടിലൂടെ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ഓം ബിർള തുടർച്ചയായ രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യാ മുന്നണിക്ക് വേണ്ടി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഓം ബിർളയെ അഭിനന്ദിച്ചു
മൂന്ന് തവണ ബി.ജെ.പി എം.പിയായ ഓം ബിർള, അപൂർവമായ മത്സരത്തിനൊടുവിൽ ചൊവ്വാഴ്ച രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ശബ്ദവോട്ടെടുപ്പിലൂടെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.