നേപ്പാൾ വിമാന ദുരന്തം: ബ്ലാക്ക്ബോക്സ്‌ കണ്ടെത്തി, അപകടം യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് ?

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായി സ്ഥിരീകരിച്ചു. 72 പേരാണ് ഉണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി കാഠ്മണ്ഡു വിമാനത്താവള ഉദ്യോഗസ്ഥന്‍ ഷെര്‍ ബത്ത് താക്കൂര്‍ പറഞ്ഞു. ബ്ലാക്‌ബോക്‌സില്‍ നിന്നുള്ള ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവ അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന പങ്കു വഹിക്കുന്നവയാണ്. കാഠ്മണ്ഡുവില്‍ നിന്ന് വിനോദസഞ്ചാര നഗരമായ പൊഖാറയിലേക്ക് പറക്കുകയായിരുന്ന വിമാനം, പുതുതായി തുറന്ന വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നത്. 15 വിദേശ പൗരന്മാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്, ജനുവരി 13 നാണ് ഇവര്‍ അവധിക്ക് നേപ്പാളിലേക്ക് പോയത്. മരണമടഞ്ഞ 5 ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിഷേക് കുശ് വാഹ (25), ബിഷാൽ ശർമ്മ (22), അനിൽകുമാർ രാജ്ഭർ (27), സോനു ജയ്സോൾ (35), സഞ്ജയ ജയ്സോൾ എന്നിവരാണ് മരണമടഞ്ഞത്. ഇതിൽ നാലുപേർ ഉത്തരപ്രദേശ് ഗാസിപ്പൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാരിൽ നാലുപേർ കാഠ്മണ്ഡുവിൽ നിന്നും പൊറാഖയിൽ പാരാഗ്‌ളൈഡിങ്ങിന് പോയവരാണ്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തി. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ.

അപകടത്തിന് ഒരു മിനിറ്റ് മുൻപും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച്. ഇന്ന് നേപ്പാളിൽ ഔദ്യോഗിക ദുഃഖാചരണമാണ്.

ഇന്ത്യക്കാരെ കൂടാതെ നാല് റഷ്യക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നു.

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം മൂകാംബികയിൽ, മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിന് സമർപ്പിച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ...

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ അഴിച്ചുപണിയിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തെ മാറ്റമാണ്. കഴിഞ്ഞ...

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....