ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ പരിക്കേറ്റതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീർ ഹംസയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്. അഫ്ഗാൻ മുജാഹിദീനിലെ ഒരു മുതിർന്ന നേതാവാണ് അമീർ ഹംസ, ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായി പണ്ടേ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായ പ്രസംഗങ്ങൾക്കും രചനകൾക്കും പേരുകേട്ട അദ്ദേഹം ഒരിക്കൽ ലഷ്കർ-ഇ-തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു.
അമേരിക്കൻ ട്രഷറി വകുപ്പ് ലഷ്കർ-ഇ-തൊയ്ബയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീർ ഹംസയെ അംഗീകൃത ഭീകരനായി പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്ര കമ്മിറ്റിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തടവിലാക്കപ്പെട്ട തീവ്രവാദികളുടെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ചർച്ചകൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
2018-ൽ, ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ അധികാരികൾ സാമ്പത്തിക നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന്, ഹംസ ലഷ്‌കറിൽ നിന്ന് അകന്നു. തുടർന്ന് ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്നതിനായി ജെയ്‌ഷെ-ഇ-മൻഖാഫ എന്ന പേരിൽ ഒരു വിഭജന ഗ്രൂപ്പ് സ്ഥാപിച്ചു.
ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഈ സംഘം പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഹംസ ലഷ്കർ ഇ തൊയ്ബ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പറയുന്നു. ലഷ്കറിന്റെ പ്രധാന കമ്മിറ്റികളിൽ ഉള്ള ഇയാൾ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുൻപന്തിയിലുണ്ടായിരുന്നു. 2018ൽ ലഷ്കറിന്റെ സഹസ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കർശനമാക്കിയത് മുതൽ ഇയാൾ ലഷ്കറുമായി അകന്നു. തുടർന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.