മറഞ്ഞാലും മറക്കാത്ത ചിരി

ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച, ചിലപ്പോഴൊക്കെ കരയിപ്പിച്ച ഇന്നസെന്റ് എന്ന പ്രിയ ഇന്നച്ചൻ ഇനിയില്ല. ഓർമ്മയുടെ ഓരംതേടി ആരോടും പറയാതെ അദ്ദേഹം നടന്നു നീങ്ങി. മലയാളിക്ക് സമ്മാനിച്ച നാട്ടുഭാഷയും പൊട്ടിച്ചിരിയും ഇനി ഒരു ഓർമ്മ മാത്രം.

മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൂടിയായിരുന്ന ഇന്നസെന്റ്. 5 പതിറ്റാണ്ട് കാലത്തോളമാണ് ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മോടൊപ്പം നടന്നുവന്നത്. കടന്നുവന്ന വഴികളിൽ ഒട്ടേറെ മുള്ളുകൾ ഉണ്ടായിരുന്നെങ്കിലും എപ്പോഴും ഇന്നിച്ചന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഒരു പുഞ്ചിരി. ഈ പുഞ്ചിരി അഭിനയ ജീവിതത്തിൽ മാത്രമല്ല തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളവും, ജീവിതാവസാനം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ അവസാനനിമിഷത്തെയും പുഞ്ചിരിയോടെ നേരിട്ട ആ ഹാസ്യസാമ്രാട്ടിന്റെ ശക്തിയും ആയുധവും എന്നും ആ ചിരി ആയിരുന്നു.

ഇരിങ്ങാലക്കുടയിൽ 1945 ന് വറീതിന്റെയും മാർഗരറ്റിന്റെയും മകനായി ജനനം. ഇരിങ്ങാലക്കുടയിലെ സ്കൂളുകളിൽ വിദ്യാഭ്യാസം. നാട്ടിൽ നാടക രംഗത്ത് ഉൾപ്പെടെ സജീവമായിരുന്ന അദ്ദേഹം തന്റെ ഇരുപതാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. നൃത്തശാല, ഉർവശി ഭാരതി, നെല്ല് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ചിലത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് മലയാളിമനസുകളിൽ ഇന്നസെന്റ് ഇടംപിടിച്ചു. ഹാസ്യ വേഷങ്ങളിൽ എന്നും തിളങ്ങി നിന്ന അദ്ദേഹം തന്റെ ഇടം ഹാസ്യം ആണെന്ന് തിരിച്ചറിഞ്ഞ് ചിരിയുടെ മാലപ്പടക്കം തന്നെ തന്റെ ആരാധകർക്കായി തീർത്തു. ‘മണിച്ചിത്രത്താഴി’ലെ ‘ഉണ്ണിത്താനെ’ പോലെ മിഴിവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയസിദ്ധി മലയാളികൾ ആരും മറക്കുവാൻ ഇടയില്ല. വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലും തന്റേതായ ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു. ദേവാസുരം, ഡോക്ടർ പശുപതി, റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ, കിലുക്കം, തുടങ്ങിയവ ഇന്നസെന്റ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാത്രമായിരുന്നില്ല ഇന്നസെന്റ് എന്ന മഹാനടന് സാധിച്ചിരുന്നത്. ഏതൊരാളുടെ കണ്ണുകളിലും നനവ് പടർത്താൻ തക്ക അഭിനയസിദ്ധിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാബൂളിവാലയിലെ ‘ കന്നാസ് ‘ എന്ന കഥാപാത്രത്തെ കണ്ട് കരയാത്തവർ ചുരുക്കം ആയിരിക്കും. ഇന്നസെന്റിന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന ഒരു കഥാപാത്രം തന്നെയാണ് കാബൂളിവാലയിലെ ‘കന്നാസ്’ എന്ന് പറയാതെ വയ്യ…..

അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിനും ഓരോ സവിശേഷതകൾ അദ്ദേഹം അവശേഷിപ്പിക്കുമായിരുന്നു. എന്നൊന്നും ഓർക്കാൻ, ഓർത്തോർത്ത് ചിരിക്കാൻ ഒക്കെയായി കഥാപാത്രത്തിനുള്ളിൽ ചിലത് ഒളിപ്പിച്ചു വയ്ക്കാനുള്ള കഴിവ് ഇന്നസെന്റിന്റെ മാത്രം പ്രത്യേകതയായിരുന്നു.

തന്റെ സിനിമ ജീവിതത്തിൽ നടനായി മാത്രമല്ല അദ്ദേഹം ശ്രദ്ധേയനായത്. നല്ല ഒരു നിർമ്മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്. മോഹൻ സംവിധാനം ചെയ്ത് 80 കളിൽ പുറത്തിറങ്ങിയ വിട പറയും മുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിൽ അദ്ദേഹം നിർമ്മാതാവ് ആയിട്ടുണ്ട്. അഞ്ചോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

എഴുത്തിന്റെ മേഖലയിലും തന്റേതായ ഇടം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ചിരിക്ക് പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി, മഴ കണ്ണാടി, ഞാൻ ഇന്നസെന്റ് തുടങ്ങിയ പുസ്തകങ്ങൾ എഴുതി അദ്ദേഹം അവിടെയും മലയാളികളുടെ പ്രിയങ്കരനായി. വായിക്കുന്നവരെ സ്വാധീനിക്കാൻ കരുത്തുള്ള എഴുത്ത് എന്ന സവിശേഷത എഴുത്തിന്റെ ലോകത്ത് തന്റേത് മാത്രമായി അവശേഷിപ്പിക്കാൻ ഇന്നസെന്റിന് കഴിഞ്ഞു, അതിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരി തന്നെ…

മഴവിൽക്കാവടി, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. തികഞ്ഞ ഒരു അഭിനേതാവായും, നല്ല ഒരു രാഷ്ട്രീയ നേതാവായും അതിലുപരി അമ്മ എന്ന സംഘടനയുടെ നല്ല ഒരു സാരഥിയായും ഒരുപാട് നാൾ ഒരുപാട് പേർക്ക് വഴികാട്ടിയായി അദ്ദേഹം പ്രകാശിച്ചു. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ബാക്കിയാക്കി.. പാതിവഴിയിൽ യാത്ര പറഞ്ഞു പോയ ആ മഹാനടന്റെ വേർപാടിനു മുൻപിൽ പ്രണാമം…..

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം, 9 പേർക്ക് പരുക്ക്

ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ‌ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്....

വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട്...

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കാണാൻ അവസരമൊരുക്കിയില്ല, അക്രമം അഴിച്ചുവിട്ട് ആരാധകർ

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ...