അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ശുഭ്മാൻ ഗില്ലിനെ ഇന്ത്യ ഒഴിവാക്കി. സഞ്ജു സാംസണെ വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിലേക്ക് പരിഗണിച്ചപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെ കൊണ്ടുവന്നു. മധ്യനിരയില്‍ ഫിനിഷറായി ബാറ്റ് ചെയ്തിരുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമില്ല. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.
ഇഷാൻ കിഷനും റിങ്കു സിംഗും ലോകകപ്പ് ടീമിലെത്തി. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദര്‍ 15 അംഗ ടീമിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാതിരുന്ന റിങ്കു സിംഗിനും ടീമിലിടം കിട്ടി. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിൽ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലെത്തി.

