മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചത് രാജീവ് ചന്ദ്രശേഖറിന്റെ പേരാണ്. ഈ നിർ‌ദേശം യോഗം അംഗീകരിക്കുകയായിരുന്നു. എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ പരമ്പരാഗത പാർട്ടി വോട്ടുകൾക്ക് അപ്പുറത്തേക്ക് രാജീവ് ചന്ദ്രശേഖരന് എത്താൻ സാധിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആൻഡ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യ വികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത്. ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ഒളിവില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍...

സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം പൈലറ്റ് സാങ്കേതിക...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ഒളിവില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍...

സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം പൈലറ്റ് സാങ്കേതിക...

എമ്പുരാൻ വിവാദം: ഖേദപ്രകടനവുമായി മോഹൻലാൽ, പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി നടൻ മോഹൻലാൽ. ഖേദം പ്രകടിപ്പിച്ചാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. "'ലൂസിഫർ'...

11 രാജ്യങ്ങളിൽ ഈദ് അൽ ഫിത്തർ ഇന്ന്, മറ്റു രാജ്യങ്ങളിൽ നാളെ

ദുബായ്: സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെ നിരവധി മുസ്‌ലിം രാജ്യങ്ങൾ ഞായറാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുമ്പോൾ, ഒമാൻ, ജോർദാൻ, സിറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ റമദാൻ 30 പൂർത്തിയാക്കി...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

വ്രതശുദ്ധിയുടെ നിറവിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. 29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായി. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം...