എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ചുമത്തി ജാമ്യമില്ലാ കുറ്റം.
വനിത ഡോക്ടറുടെ ദേഹത്തു വീഴാൻ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ആയിരുന്നു മർദ്ദനം. സംഭവത്തിന് ശേഷം പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ തെളിവ് വെച്ചാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.