ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. രണ്ടിലധികം ജെയ്ഷെ ഭീകരർ പ്രദേശത്തുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.
നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. ഷോപിയാൻ ജില്ലയിലെ കെല്ലർ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ വെടിവച്ചു കൊന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്. ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാഹിദ് കുട്ടായ്, അദ്നാൻ ഷാഫി എന്നിവരാണ് കൊല്ലപ്പെട്ട രണ്ട് പേർ.
2023 ൽ ലഷ്‌കറിൽ ചേർന്ന കുട്ടായ്, കഴിഞ്ഞ വർഷം ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ നടന്ന വെടിവയ്പ്പിൽ ഉൾപ്പെട്ടിരുന്നു, അതിൽ രണ്ട് ജർമ്മൻ വിനോദസഞ്ചാരികൾക്കും ഒരു ഡ്രൈവർക്കും പരിക്കേറ്റിരുന്നു. 2024 ൽ ഭീകര സംഘടനയിൽ ചേർന്ന ഷാഫി, ഷോപ്പിയാനിലെ വാച്ചിയിൽ ഒരു തദ്ദേശീയ തൊഴിലാളിയെ കൊലപ്പെടുത്തിയതിൽ പങ്കാളിയാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.