പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെരാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒൻപത് പേർ മരിച്ചു. മൂന്നൂറിലധികം പേർക്ക് പരിക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം സംഭവിച്ചത്. നിരവധി കെട്ടിടങ്ങളും തകർന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് അഫ്‌ഗാനിസ്ഥാനിലെ വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. രാത്രി 10:17 ന് അഫ്‌ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ അകലെയായാണ് ഭൂചലനം ഉണ്ടായത്.