ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: കാൽപന്തുകളിയുടെ രാജാവിന് വിട..

സാവോ പോളോ : ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസതാരം പെലെ(82) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഫുട്ബോൾ ഇതിഹാസതാരം പെലെ . ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. മരുന്നുകളോടും കീമോതെറാപ്പിയോടും പ്രതികരിക്കാതിരുന്നതിനെതുടർന്ന് പെലയെ പാലിയേറ്റീവ് കെയർലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു പെലെ. പതിനഞ്ചാം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പെലെ പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. തന്റെ ആദ്യത്തെ കളിയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ വയസ്സ് വെറും പതിനാറ്. ആദ്യം മത്സരം അർജന്റീനക്ക്‌ എതിരെ ആയിരുന്നു. അന്ന് അർജന്റീന വിജയിച്ചെങ്കിലും ബ്രസീലിന്റെ ഏക ഗോൾ നേടി തന്റെ സ്ഥാനം പെലെ ഉറപ്പിച്ചു. സ്വീഡനുമായുള്ള മത്സരത്തിലൂടെ പെലെ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെ തന്നെ. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായിരുന്നു പെലെ. ഫിഫ ‘നൂറ്റാണ്ടിന്റെ താരം’ എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു . ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ പെലെ 14 ലോകകപ്പുകളിൽ നിന്നായി 12 ഗോളുകളാണ് നേടിയെടുത്തത്.

1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്റെ ഫുട്ബോൾ കമ്പം കിട്ടിയ പെലെ പഴയ സോക്സിൽ പേപ്പറുകൾ തിരുകികെട്ടിയും പഴംതുണികൾ കൂട്ടിക്കെട്ടിയുമാണ് കാൽപന്തുകളിയുടെ ആദ്യതട്ടലുകൾ പഠിച്ചത്. കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും കഴിഞ്ഞതോടെ പതിനാലാം വയസ്സിൽ മുതിർന്നവർക്കൊപ്പം കളിക്കാനും സാധിച്ചു. തന്റെ ആദ്യ ഇടമായ സാന്റോസിൽ എത്തിയത് പതിനഞ്ചാം വയസിൽ. പതിനാറാം വയസ്സിൽ ക്ലബ്ബിന്റെ ടോപ് സ്കോററായി. പിന്നീട് സാന്റോസിന്റെ വിവിധ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെ പങ്കാളിയായി. ക്ലബ്ബിനുവേണ്ടി കളിച്ച 650 മത്സരങ്ങളിലായി പെലെ അടിച്ചെടുത്തത് 643 ഗോളും. പെലെയ്ക്കും ക്ലബ്ബിനും ഇത് റെക്കോർഡ് തന്നെയായിരുന്നു. 1957ൽ അർജന്റീനക്കെതിരെ മത്സരിച്ചു. തൊട്ടടുത്ത വർഷം സ്വീഡനിൽ ലോകകപ്പിനായി മത്സരിച്ചു. അവിടെയും ബ്രസീലിന് 5 -2 ന്റെ വിജയം. നാലു വർഷങ്ങൾക്കിപ്പുറം രണ്ടാം ലോകകപ്പിന് എത്തുമ്പോഴും പെലെ ഏറ്റവും മികച്ച കളിക്കാരന്റെ കിരീടത്തിളക്കത്തിൽ ആയിരുന്നു. മൂന്നു മത്സരങ്ങളും കഴിഞ്ഞ് തിരികെ ബ്രസീലിലേക്ക് മടങ്ങിയ പെലെയ്ക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത് താൻ നേരിട്ട ഫൗളുകളുടെ പേരിലാണ്. ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് പറഞ്ഞു പോയപെലെ തൊട്ടടുത്ത വർഷം തന്നെ തന്റെ ടീമിന് വേണ്ടി വീണ്ടും കളിക്കാൻ വന്നു. 1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഏറ്റവും വലിയ ഒരു സന്തോഷ കാഴ്ചയാണ്. 4-1ന് ബ്രസീലിന് കപ്പ്. ബ്രസീലിയൻ ടീമിന് അന്ന് സെമിയിൽ എതിരാളികൾ ഉറുഗ്വ. ടീമിലെ കാർലോസ് ആൽബർട്ടോ അടിച്ച നാലാം ഗോൾ ഏറ്റവും മികച്ച ടീം വർക്കിൽ പിറന്ന ഗോളുകളിൽ ഒന്നായി പിന്നീട് വാഴ്ത്തപ്പെട്ടു. പെലെയാവട്ടെ ഏറ്റവും മികച്ച കളിക്കാരനെന്ന അംഗീകാരവും ഏറ്റുവാങ്ങി ലോകകപ്പ് വേദികളോട് വിട പറഞ്ഞു. 92 കളികളിൽ രാജ്യത്തിനുവേണ്ടി 77 ഗോൾനേടിയ പെലെ രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈ യുഗാസ്ലെവിയയ്ക്ക് എതിരെ.നൂറ്റാണ്ടിലെ കായിക താരം എന്നും നൂറ്റാണ്ടിലെ കളിക്കാരൻ എന്നും വാഴ്ത്തപ്പെട്ട പെലെ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് വിശേഷണത്തിലേക്ക് എത്തിപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നു. ‘വിട എന്ന വെറുമൊരു വാക്കു മാത്രം മതിയാവില്ല ഫുട്ബോൾ ലോകം നെഞ്ചിലേറ്റിയ പെലെ യുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാൻ’ എന്ന പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ പറയും ഫുട്ബോൾ ലോകത്തിനും ഫുട്ബോൾ പ്രേമികൾക്കും പെലെ ആരായിരുന്നു എന്ന് എന്തായിരുന്നു എന്ന്…

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം, 9 പേർക്ക് പരുക്ക്

ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ‌ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്....

വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട്...

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കാണാൻ അവസരമൊരുക്കിയില്ല, അക്രമം അഴിച്ചുവിട്ട് ആരാധകർ

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ...