ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: കാൽപന്തുകളിയുടെ രാജാവിന് വിട..

സാവോ പോളോ : ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസതാരം പെലെ(82) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഫുട്ബോൾ ഇതിഹാസതാരം പെലെ . ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. മരുന്നുകളോടും കീമോതെറാപ്പിയോടും പ്രതികരിക്കാതിരുന്നതിനെതുടർന്ന് പെലയെ പാലിയേറ്റീവ് കെയർലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു പെലെ. പതിനഞ്ചാം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പെലെ പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. തന്റെ ആദ്യത്തെ കളിയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ വയസ്സ് വെറും പതിനാറ്. ആദ്യം മത്സരം അർജന്റീനക്ക്‌ എതിരെ ആയിരുന്നു. അന്ന് അർജന്റീന വിജയിച്ചെങ്കിലും ബ്രസീലിന്റെ ഏക ഗോൾ നേടി തന്റെ സ്ഥാനം പെലെ ഉറപ്പിച്ചു. സ്വീഡനുമായുള്ള മത്സരത്തിലൂടെ പെലെ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെ തന്നെ. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായിരുന്നു പെലെ. ഫിഫ ‘നൂറ്റാണ്ടിന്റെ താരം’ എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു . ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ പെലെ 14 ലോകകപ്പുകളിൽ നിന്നായി 12 ഗോളുകളാണ് നേടിയെടുത്തത്.

1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്റെ ഫുട്ബോൾ കമ്പം കിട്ടിയ പെലെ പഴയ സോക്സിൽ പേപ്പറുകൾ തിരുകികെട്ടിയും പഴംതുണികൾ കൂട്ടിക്കെട്ടിയുമാണ് കാൽപന്തുകളിയുടെ ആദ്യതട്ടലുകൾ പഠിച്ചത്. കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും കഴിഞ്ഞതോടെ പതിനാലാം വയസ്സിൽ മുതിർന്നവർക്കൊപ്പം കളിക്കാനും സാധിച്ചു. തന്റെ ആദ്യ ഇടമായ സാന്റോസിൽ എത്തിയത് പതിനഞ്ചാം വയസിൽ. പതിനാറാം വയസ്സിൽ ക്ലബ്ബിന്റെ ടോപ് സ്കോററായി. പിന്നീട് സാന്റോസിന്റെ വിവിധ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെ പങ്കാളിയായി. ക്ലബ്ബിനുവേണ്ടി കളിച്ച 650 മത്സരങ്ങളിലായി പെലെ അടിച്ചെടുത്തത് 643 ഗോളും. പെലെയ്ക്കും ക്ലബ്ബിനും ഇത് റെക്കോർഡ് തന്നെയായിരുന്നു. 1957ൽ അർജന്റീനക്കെതിരെ മത്സരിച്ചു. തൊട്ടടുത്ത വർഷം സ്വീഡനിൽ ലോകകപ്പിനായി മത്സരിച്ചു. അവിടെയും ബ്രസീലിന് 5 -2 ന്റെ വിജയം. നാലു വർഷങ്ങൾക്കിപ്പുറം രണ്ടാം ലോകകപ്പിന് എത്തുമ്പോഴും പെലെ ഏറ്റവും മികച്ച കളിക്കാരന്റെ കിരീടത്തിളക്കത്തിൽ ആയിരുന്നു. മൂന്നു മത്സരങ്ങളും കഴിഞ്ഞ് തിരികെ ബ്രസീലിലേക്ക് മടങ്ങിയ പെലെയ്ക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത് താൻ നേരിട്ട ഫൗളുകളുടെ പേരിലാണ്. ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് പറഞ്ഞു പോയപെലെ തൊട്ടടുത്ത വർഷം തന്നെ തന്റെ ടീമിന് വേണ്ടി വീണ്ടും കളിക്കാൻ വന്നു. 1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഏറ്റവും വലിയ ഒരു സന്തോഷ കാഴ്ചയാണ്. 4-1ന് ബ്രസീലിന് കപ്പ്. ബ്രസീലിയൻ ടീമിന് അന്ന് സെമിയിൽ എതിരാളികൾ ഉറുഗ്വ. ടീമിലെ കാർലോസ് ആൽബർട്ടോ അടിച്ച നാലാം ഗോൾ ഏറ്റവും മികച്ച ടീം വർക്കിൽ പിറന്ന ഗോളുകളിൽ ഒന്നായി പിന്നീട് വാഴ്ത്തപ്പെട്ടു. പെലെയാവട്ടെ ഏറ്റവും മികച്ച കളിക്കാരനെന്ന അംഗീകാരവും ഏറ്റുവാങ്ങി ലോകകപ്പ് വേദികളോട് വിട പറഞ്ഞു. 92 കളികളിൽ രാജ്യത്തിനുവേണ്ടി 77 ഗോൾനേടിയ പെലെ രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈ യുഗാസ്ലെവിയയ്ക്ക് എതിരെ.നൂറ്റാണ്ടിലെ കായിക താരം എന്നും നൂറ്റാണ്ടിലെ കളിക്കാരൻ എന്നും വാഴ്ത്തപ്പെട്ട പെലെ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് വിശേഷണത്തിലേക്ക് എത്തിപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നു. ‘വിട എന്ന വെറുമൊരു വാക്കു മാത്രം മതിയാവില്ല ഫുട്ബോൾ ലോകം നെഞ്ചിലേറ്റിയ പെലെ യുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാൻ’ എന്ന പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ പറയും ഫുട്ബോൾ ലോകത്തിനും ഫുട്ബോൾ പ്രേമികൾക്കും പെലെ ആരായിരുന്നു എന്ന് എന്തായിരുന്നു എന്ന്…

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...