ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: കാൽപന്തുകളിയുടെ രാജാവിന് വിട..

സാവോ പോളോ : ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസതാരം പെലെ(82) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഫുട്ബോൾ ഇതിഹാസതാരം പെലെ . ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. മരുന്നുകളോടും കീമോതെറാപ്പിയോടും പ്രതികരിക്കാതിരുന്നതിനെതുടർന്ന് പെലയെ പാലിയേറ്റീവ് കെയർലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു പെലെ. പതിനഞ്ചാം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പെലെ പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. തന്റെ ആദ്യത്തെ കളിയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ വയസ്സ് വെറും പതിനാറ്. ആദ്യം മത്സരം അർജന്റീനക്ക്‌ എതിരെ ആയിരുന്നു. അന്ന് അർജന്റീന വിജയിച്ചെങ്കിലും ബ്രസീലിന്റെ ഏക ഗോൾ നേടി തന്റെ സ്ഥാനം പെലെ ഉറപ്പിച്ചു. സ്വീഡനുമായുള്ള മത്സരത്തിലൂടെ പെലെ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെ തന്നെ. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായിരുന്നു പെലെ. ഫിഫ ‘നൂറ്റാണ്ടിന്റെ താരം’ എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു . ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ പെലെ 14 ലോകകപ്പുകളിൽ നിന്നായി 12 ഗോളുകളാണ് നേടിയെടുത്തത്.

1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്റെ ഫുട്ബോൾ കമ്പം കിട്ടിയ പെലെ പഴയ സോക്സിൽ പേപ്പറുകൾ തിരുകികെട്ടിയും പഴംതുണികൾ കൂട്ടിക്കെട്ടിയുമാണ് കാൽപന്തുകളിയുടെ ആദ്യതട്ടലുകൾ പഠിച്ചത്. കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും കഴിഞ്ഞതോടെ പതിനാലാം വയസ്സിൽ മുതിർന്നവർക്കൊപ്പം കളിക്കാനും സാധിച്ചു. തന്റെ ആദ്യ ഇടമായ സാന്റോസിൽ എത്തിയത് പതിനഞ്ചാം വയസിൽ. പതിനാറാം വയസ്സിൽ ക്ലബ്ബിന്റെ ടോപ് സ്കോററായി. പിന്നീട് സാന്റോസിന്റെ വിവിധ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെ പങ്കാളിയായി. ക്ലബ്ബിനുവേണ്ടി കളിച്ച 650 മത്സരങ്ങളിലായി പെലെ അടിച്ചെടുത്തത് 643 ഗോളും. പെലെയ്ക്കും ക്ലബ്ബിനും ഇത് റെക്കോർഡ് തന്നെയായിരുന്നു. 1957ൽ അർജന്റീനക്കെതിരെ മത്സരിച്ചു. തൊട്ടടുത്ത വർഷം സ്വീഡനിൽ ലോകകപ്പിനായി മത്സരിച്ചു. അവിടെയും ബ്രസീലിന് 5 -2 ന്റെ വിജയം. നാലു വർഷങ്ങൾക്കിപ്പുറം രണ്ടാം ലോകകപ്പിന് എത്തുമ്പോഴും പെലെ ഏറ്റവും മികച്ച കളിക്കാരന്റെ കിരീടത്തിളക്കത്തിൽ ആയിരുന്നു. മൂന്നു മത്സരങ്ങളും കഴിഞ്ഞ് തിരികെ ബ്രസീലിലേക്ക് മടങ്ങിയ പെലെയ്ക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത് താൻ നേരിട്ട ഫൗളുകളുടെ പേരിലാണ്. ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് പറഞ്ഞു പോയപെലെ തൊട്ടടുത്ത വർഷം തന്നെ തന്റെ ടീമിന് വേണ്ടി വീണ്ടും കളിക്കാൻ വന്നു. 1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഏറ്റവും വലിയ ഒരു സന്തോഷ കാഴ്ചയാണ്. 4-1ന് ബ്രസീലിന് കപ്പ്. ബ്രസീലിയൻ ടീമിന് അന്ന് സെമിയിൽ എതിരാളികൾ ഉറുഗ്വ. ടീമിലെ കാർലോസ് ആൽബർട്ടോ അടിച്ച നാലാം ഗോൾ ഏറ്റവും മികച്ച ടീം വർക്കിൽ പിറന്ന ഗോളുകളിൽ ഒന്നായി പിന്നീട് വാഴ്ത്തപ്പെട്ടു. പെലെയാവട്ടെ ഏറ്റവും മികച്ച കളിക്കാരനെന്ന അംഗീകാരവും ഏറ്റുവാങ്ങി ലോകകപ്പ് വേദികളോട് വിട പറഞ്ഞു. 92 കളികളിൽ രാജ്യത്തിനുവേണ്ടി 77 ഗോൾനേടിയ പെലെ രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈ യുഗാസ്ലെവിയയ്ക്ക് എതിരെ.നൂറ്റാണ്ടിലെ കായിക താരം എന്നും നൂറ്റാണ്ടിലെ കളിക്കാരൻ എന്നും വാഴ്ത്തപ്പെട്ട പെലെ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് വിശേഷണത്തിലേക്ക് എത്തിപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നു. ‘വിട എന്ന വെറുമൊരു വാക്കു മാത്രം മതിയാവില്ല ഫുട്ബോൾ ലോകം നെഞ്ചിലേറ്റിയ പെലെ യുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാൻ’ എന്ന പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ പറയും ഫുട്ബോൾ ലോകത്തിനും ഫുട്ബോൾ പ്രേമികൾക്കും പെലെ ആരായിരുന്നു എന്ന് എന്തായിരുന്നു എന്ന്…

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...

തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി, സ്ത്രീകൾക്ക് 2,000 രൂപയും മൂന്ന് എൽപിജി സിലിണ്ടറുകളും

ബിജെപി തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ നിരവധി ക്ഷേമ, ഭരണ വാഗ്ദാനങ്ങൾ അനാച്ഛാദനം ചെയ്തു, അതോടൊപ്പം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ നിശിത വിമർശനവും നടത്തി. തമിഴ്...

കേരളത്തിൽ ചൂട് ചൂടും, പാലക്കാട് ചൂട് 40 ഡിഗ്രിയിലേക്ക്

കേരളത്തിൽ ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (14/04/2026) മുതൽ 18/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെ എത്താൻ സാധ്യത. കൊല്ലം ജില്ലയിൽ ഉയർന്ന താപനില...