ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ് എന്നുമാണ് മോദി വിശേഷിപ്പിച്ചത്.
“ശ്രീ അജിത് പവാർ ജി ജനങ്ങളുടെ നേതാവായിരുന്നു, അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.
സംഭവത്തെ വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് വിശേഷിപ്പിച്ച മോദി, ഭരണപരമായ കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിലുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നാതായും കൂട്ടിച്ചേർത്തു.
അപകടത്തിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി പ്രദേശത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചാർട്ടർ വിമാനം തകർന്നുവീണ് അജിത് പവാർ ഉൾപ്പെടെ ആറു പേർ മരിച്ചു. ലാൻഡിംഗിനിടെ വിമാനം താഴേക്ക് പതിക്കുകയും തീപിടിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആരും രക്ഷപ്പെട്ടിട്ടില്ല. രക്ഷാപ്രവർത്തകരും അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടു, അപകട കാരണത്തെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പവാറിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻഡിഎ കുടുംബം മുഴുവൻ ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ച രീതി വാക്കുകളിൽ വിവരിക്കാനാവില്ല,” അമിത് ഷാ പറഞ്ഞു.
ദുരന്തത്തിൽ താൻ വളരെയധികം ഞെട്ടിപ്പോയി എന്നും വേദനിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “തന്റെ നീണ്ട പൊതുജീവിതത്തിലുടനീളം, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു,” സിംഗ് പറഞ്ഞു.
പവാറിന്റെ മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാറിന്റെയും സഹയാത്രികരുടെയും മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണ്. ഈ ദുഃഖ നിമിഷത്തിൽ ഞാൻ മഹാരാഷ്ട്രയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു. മുഴുവൻ പവാർ കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം അറിയിക്കുന്നു,” രാഹുൽ ഗാന്ധി ഹിന്ദിയിലുള്ള ഒരു പോസ്റ്റിൽ പറഞ്ഞു.
ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ് എന്നുമാണ് മോദി വിശേഷിപ്പിച്ചത്.
“ശ്രീ അജിത് പവാർ ജി ജനങ്ങളുടെ നേതാവായിരുന്നു, അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.
സംഭവത്തെ വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് വിശേഷിപ്പിച്ച മോദി, ഭരണപരമായ കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിലുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നാതായും കൂട്ടിച്ചേർത്തു.
അപകടത്തിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി പ്രദേശത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചാർട്ടർ വിമാനം തകർന്നുവീണ് അജിത് പവാർ ഉൾപ്പെടെ ആറു പേർ മരിച്ചു. ലാൻഡിംഗിനിടെ വിമാനം താഴേക്ക് പതിക്കുകയും തീപിടിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആരും രക്ഷപ്പെട്ടിട്ടില്ല. രക്ഷാപ്രവർത്തകരും അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടു, അപകട കാരണത്തെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പവാറിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻഡിഎ കുടുംബം മുഴുവൻ ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ച രീതി വാക്കുകളിൽ വിവരിക്കാനാവില്ല,” അമിത് ഷാ പറഞ്ഞു.
ദുരന്തത്തിൽ താൻ വളരെയധികം ഞെട്ടിപ്പോയി എന്നും വേദനിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “തന്റെ നീണ്ട പൊതുജീവിതത്തിലുടനീളം, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു,” സിംഗ് പറഞ്ഞു.
പവാറിന്റെ മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാറിന്റെയും സഹയാത്രികരുടെയും മരണവാർത്ത അങ്ങേയറ്റം വേദനാജനകമാണ്. ഈ ദുഃഖ നിമിഷത്തിൽ ഞാൻ മഹാരാഷ്ട്രയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു. മുഴുവൻ പവാർ കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം അറിയിക്കുന്നു,” രാഹുൽ ഗാന്ധി ഹിന്ദിയിലുള്ള ഒരു പോസ്റ്റിൽ പറഞ്ഞു.

