നാല് പെൺകുട്ടികൾക്കും കണ്ണീരോടെ വിടനൽകി തുപ്പനാട്

പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദിൽ നടന്നു. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികൾക്ക് അന്ത്യനിദ്ര ഒരുക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളുമൊക്കെ അലമുറയിട്ട് കരയുന്നത് ഹൃദയഭേദകമായിരുന്നു. ഇവരെ എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ ബുദ്ധിമുട്ടി.

രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ 5.30 ന് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിച്ചു. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെച്ചത്. നാല് കുട്ടികളും പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്. എന്നാൽ സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ എന്നിവരാണ് മരിച്ചത്. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൽ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. പൊതുദർശനത്തിന് വെച്ച ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകി. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻ കുട്ടി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.

അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാർത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.

സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്നെടുക്കും. ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പൊലീസാണ് രേഖപ്പെടുത്തുന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ലോറിക്ക് എതിരെ വന്ന വാഹന ഉടമയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നുവെന്നാണ് കേസ്.

അമേരിക്കയിൽ ഇസ്രായേൽ അനുകൂലികൾക്ക് നേരെ ആക്രമണം

ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഞായറാഴ്ച യുഎസിലെ കൊളറാഡോയിൽ ഒത്തുകൂടിയ ആളുകൾക്ക് നേരെ ആക്രമണം. ഒരാൾ മൊളോടോവ് കോക്ടെയിലുകൾ എറിയുകയും ഫ്ലേംത്രോവർ ഉപയോഗിക്കുകയും ചെയ്തു. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് സാബ്രി സോളിമാൻ എന്നറിയപ്പെടുന്ന...

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് മാറ്റമുണ്ടായത്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ജൂൺ മാസത്തെ ഏറ്റവും ഉയർന്ന...

നിലമ്പൂരിൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സമീപകാലചരിത്രത്തിലൊന്നും ഇത്രയും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്നിരിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

വെള്ളപ്പൊക്കത്തിൽ മുങ്ങി മണിപ്പൂർ; 500 ലധികം പേരെ രക്ഷപ്പെടുത്തി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇംഫാൽ നദിയുടെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അധികൃതർ...

അമേരിക്കയിൽ ഇസ്രായേൽ അനുകൂലികൾക്ക് നേരെ ആക്രമണം

ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഞായറാഴ്ച യുഎസിലെ കൊളറാഡോയിൽ ഒത്തുകൂടിയ ആളുകൾക്ക് നേരെ ആക്രമണം. ഒരാൾ മൊളോടോവ് കോക്ടെയിലുകൾ എറിയുകയും ഫ്ലേംത്രോവർ ഉപയോഗിക്കുകയും ചെയ്തു. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് സാബ്രി സോളിമാൻ എന്നറിയപ്പെടുന്ന...

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് മാറ്റമുണ്ടായത്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ജൂൺ മാസത്തെ ഏറ്റവും ഉയർന്ന...

നിലമ്പൂരിൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സമീപകാലചരിത്രത്തിലൊന്നും ഇത്രയും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്നിരിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

വെള്ളപ്പൊക്കത്തിൽ മുങ്ങി മണിപ്പൂർ; 500 ലധികം പേരെ രക്ഷപ്പെടുത്തി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇംഫാൽ നദിയുടെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അധികൃതർ...

കുരുന്നുകൾ ഇന്ന് അക്ഷരമുറ്റത്തേക്ക്; 44 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് വിദ്യാലയങ്ങളിലെത്തും

മദ്ധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 09:30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി....

ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിലും...

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി, ഒരു പകൽ കൂടി കാത്തിരിക്കും: പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ. "യുഡിഎഫ് തീരുമാനത്തിനായി...