മഹാരാഷ്ട്രയിലെ പൂനെയിൽ 46 കാരനായ ഡോക്ടറിനും അദ്ദേഹത്തിൻ്റെ 15-കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ രക്ത സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) പരിശോധനയ്ക്കായി അയച്ചു. ജൂൺ 21 ന്, അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ സിക വൈറസ് അണുബാധ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായി പൂനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ (പിഎംസി) ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.