ആളും ആരവങ്ങളുമായി നിറഞ്ഞു കവിയേണ്ട ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒഴിഞ്ഞുകിടന്നത് കായിക മന്ത്രിയുടെ നാവു പിഴയോ?

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിനം നടന്ന സ്റ്റേഡിയം ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് കായിക മന്ത്രി വി.അബ്ദുൾ റഹ്മാന്റെ നാവുപിഴയിലേക്കും വിരൽ ചൂണ്ടുന്നു. സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞതുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹ്മാന് എതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ അബ്ദുൽ റഹ്മാൻ എതിരെ രംഗത്തെത്തി. 38,000 സീറ്റുകൾ ഉള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോംപ്ലിമെന്ററി സീറ്റുകൾ അടക്കം ആകെ കളി കണ്ടത് 16210 പേരാണ്. വെറും 6201 ടിക്കറ്റുകൾ മാത്രമാണ് വിറ്റ് പോയത്. ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർധനവ് ഒരു കാരണമായെങ്കിലും കാണികളുടെ കുറവ് ഭാവിയിൽ സംസ്ഥാനത്ത് കളികൾ ലഭിക്കുന്നതിന് തടസ്സമായേക്കും എന്നതാണ് പ്രധാനആശങ്ക.

‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട ‘എന്ന കായിക മന്ത്രിയുടെ പരാമർശം വരുത്തിവെച്ച വിന ഇന്നലെ കണ്ടു എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചത്. ഒഴിഞ്ഞ ഗാലറി പരിതാപകരമായ അവസ്ഥയാണെന്നും പ്രധാനപ്പെട്ട കളികൾ നേരിൽ കാണാനിരിക്കുന്നവർക്ക് ഇത് തിരിച്ചടിയാകുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പരാമർശക്കാർ പലതും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണെന്നും പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.

ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നുമുണ്ടെന്നും മന്ത്രി വിവരക്കേട് പറഞ്ഞതിന്റെ പേരിൽ ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചതായിരുന്നു എന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടത് എന്നും തരൂർ കൂട്ടിച്ചേർത്തു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥയുണ്ടാക്കി എന്നും തരൂർ കുറ്റപ്പെടുത്തി.

ഇന്നലെ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞത് വ്യാപകമായ വിവാദങ്ങളിലേക്ക് എത്തിയെങ്കിലും അതൊരു പ്രധാന ചർച്ചയായത് യുവരാജ് സിംഗിന്റെ ട്വീറ്റ് വന്നതോടെയാണെന്നാണ് റിപ്പോർട്ടുകൾ. ‘ ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ’ എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത് . മുമ്പ് നടന്ന മത്സരങ്ങൾ എല്ലാം ഹൗസ് ഫുൾ ആയിരിക്കെ അവധി ദിവസമായ ഇന്നലെ നടന്ന കളിയിൽ സ്റ്റേഡിയത്തിന്റെ ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് മൊത്തത്തിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം...

ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം...

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം...

ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം...

പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ....

വണ്ടിപ്പെരിയാറിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു. ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും...

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

ദുബായ് : യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് ഇരുപത് ദശലക്ഷം ദിർഹം...