ആളും ആരവങ്ങളുമായി നിറഞ്ഞു കവിയേണ്ട ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒഴിഞ്ഞുകിടന്നത് കായിക മന്ത്രിയുടെ നാവു പിഴയോ?

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിനം നടന്ന സ്റ്റേഡിയം ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് കായിക മന്ത്രി വി.അബ്ദുൾ റഹ്മാന്റെ നാവുപിഴയിലേക്കും വിരൽ ചൂണ്ടുന്നു. സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞതുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹ്മാന് എതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ അബ്ദുൽ റഹ്മാൻ എതിരെ രംഗത്തെത്തി. 38,000 സീറ്റുകൾ ഉള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോംപ്ലിമെന്ററി സീറ്റുകൾ അടക്കം ആകെ കളി കണ്ടത് 16210 പേരാണ്. വെറും 6201 ടിക്കറ്റുകൾ മാത്രമാണ് വിറ്റ് പോയത്. ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർധനവ് ഒരു കാരണമായെങ്കിലും കാണികളുടെ കുറവ് ഭാവിയിൽ സംസ്ഥാനത്ത് കളികൾ ലഭിക്കുന്നതിന് തടസ്സമായേക്കും എന്നതാണ് പ്രധാനആശങ്ക.

‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട ‘എന്ന കായിക മന്ത്രിയുടെ പരാമർശം വരുത്തിവെച്ച വിന ഇന്നലെ കണ്ടു എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചത്. ഒഴിഞ്ഞ ഗാലറി പരിതാപകരമായ അവസ്ഥയാണെന്നും പ്രധാനപ്പെട്ട കളികൾ നേരിൽ കാണാനിരിക്കുന്നവർക്ക് ഇത് തിരിച്ചടിയാകുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പരാമർശക്കാർ പലതും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണെന്നും പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.

ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നുമുണ്ടെന്നും മന്ത്രി വിവരക്കേട് പറഞ്ഞതിന്റെ പേരിൽ ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചതായിരുന്നു എന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടത് എന്നും തരൂർ കൂട്ടിച്ചേർത്തു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥയുണ്ടാക്കി എന്നും തരൂർ കുറ്റപ്പെടുത്തി.

ഇന്നലെ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞത് വ്യാപകമായ വിവാദങ്ങളിലേക്ക് എത്തിയെങ്കിലും അതൊരു പ്രധാന ചർച്ചയായത് യുവരാജ് സിംഗിന്റെ ട്വീറ്റ് വന്നതോടെയാണെന്നാണ് റിപ്പോർട്ടുകൾ. ‘ ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ’ എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത് . മുമ്പ് നടന്ന മത്സരങ്ങൾ എല്ലാം ഹൗസ് ഫുൾ ആയിരിക്കെ അവധി ദിവസമായ ഇന്നലെ നടന്ന കളിയിൽ സ്റ്റേഡിയത്തിന്റെ ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് മൊത്തത്തിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം മൂകാംബികയിൽ, മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിന് സമർപ്പിച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ...

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ അഴിച്ചുപണിയിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തെ മാറ്റമാണ്. കഴിഞ്ഞ...

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....