പത്മരാജന് ഓർമപ്പൂക്കൾ.. തികഞ്ഞ കഥാകാരൻ ജീവിതത്തോട് യാത്ര പറഞ്ഞ് പോയിട്ട് ഇന്നേക്ക് 32 വർഷം

അനശ്വരതയുടെ മാസ്മരികതയിൽ അനുവാചകരെ കോരിത്തരിപ്പിച്ച പത്മരാജൻ എന്ന കഥാകാരനെ മറക്കുവാൻ ആർക്കും സാധിക്കില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് മനുഷ്യമനസ്സിനെ കെട്ടിയിടാൻ പത്മരാജന്റെ പോലെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ആ മനസ്സിന്റെ സങ്കല്പത്തിനനുസരിച്ച് നൃത്തം ചവിട്ടാനും ഒടുവിൽ ആടിത്തളർന്നു മയങ്ങുമ്പോൾ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മായാതെ അവശേഷിപ്പിക്കാനും പത്മരാജനെ കഴിഞ്ഞിട്ടുള്ളൂ. ഓരോ ചുവടിലും തെളിഞ്ഞു കാണാമായിരുന്നു അദ്ദേഹം ഒളിപ്പിച്ചുവെച്ച നിഗൂഢത. അതിന്റെ മാസ്മരികതയിൽ വീഴാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിന് കാരണവും അതിന്റെ ലാളിത്യം തന്നെ. പ്രണയവും വിരഹവും ഇഴചേർന്ന ബന്ധനത്തിൽ നിന്ന് മലയാളിക്ക് മോചനമില്ല. പത്മരാജന്റെ കഥകളിൽ എപ്പോഴും നിഗൂഢത നിഴലിച്ചിരുന്നു. ആണ്ടാണ്ട് അതിനുള്ളിലേക്ക് ഇറങ്ങിപ്പോകാൻ തോന്നുന്ന തരം ഒരു നിഗൂഢത.

പ്രണയത്തിന്റെ മാസ്മരികത ഒളിപ്പിച്ചുവച്ച ക്ളാരയെയും, പ്രണയം വാരി വിതറിയ സോളമനേയും സോഫിയയെയും, ദേവലോകത്തു നിന്നും പ്രണയത്തേരിൽ ഇറങ്ങിവന്ന ഗന്ധർവ്വനും മലയാളിയെ എവിടെയാണോ കൊണ്ട് നിർത്തിയത് അവിടെ നിന്നും ഇതുവരെ തിരിച്ചുവരാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

ആലപ്പുഴയിൽ ജനിച്ച പത്മരാജൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് കഥകളുടെ കൈപിടിച്ച് ആ കഥാകാരൻ യാത്ര തുടങ്ങിയത്. പിന്നീട് അങ്ങോട്ട് കഥകളിൽ നിന്നും ചലച്ചിത്രത്തിലേക്കും അവിടെനിന്ന് തന്റെ ഭാവന കഥാപാത്രങ്ങളിലേക്ക് പകർന്നു നൽകിയ കഥാകാരനെയാണ് പിന്നീട് കാണാനായത്. പ്രണയം, വിരഹം,സ്നേഹബന്ധം, സങ്കടം,സന്തോഷം, നിഗൂഢത,അതിഭാവുകത്വം ഇതെല്ലാം ഇഴ ചേർത്ത് കൊരുത്തെടുത്തതായിരുന്നു നാം കണ്ട പത്മരാജന്റെ കഥാപാത്രങ്ങൾ. തന്റെ തട്ടകമായി എന്നും പത്മരാജൻ പ്രിയമോടെ തിരഞ്ഞെടുത്തത് തിരക്കഥാ രചനയായിരുന്നു. ‘പ്രയാണ’ മായിരുന്നു പത്മരാജന്റെ ആദ്യ തിരക്കഥ. പ്രയാണത്തിൽ തുടങ്ങി 36 ഓളം തിരക്കഥകൾ അദ്ദേഹം രചിച്ചു. പ്രകൃതിയെ ഒരുപാട് സ്നേഹിച്ച ആ കലാകാരന്റെ രചനകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും മഴയും പ്രകൃതിയും, ഒരുപിടി ഓർമ്മകളും അതിലേറെ എന്നും മനസ്സിലിട്ടു താലോലിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചിട്ട് 1991 ജനുവരി 24ആം തീയതി 46-മത്തെ വയസ്സിൽ ആ നല്ല കഥാകാരൻ ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ആ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി ഓർമ്മ പൂക്കൾ.

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...