നൂറിൻ്റെ നിറവിൽ വിഎസ് എന്ന വിപ്ലവ സൂര്യൻ

മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. 97ാം വയസ്സുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനകീയ നേതാവ് ഭരണസിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ പൂര്‍ണ്ണവിശ്രമത്തിലാണ്. സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛനും നഷ്ടപ്പെട്ട വി എസ് പിന്നീട് സഹോദരങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ക്കടയില്‍ തന്റെ ജ്യേഷ്ഠനെ സഹായിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കയര്‍ ഫാക്ടറിയിലെത്തി. അതാണ് വി എസിനേയും കേരളത്തെ ആകെയും തന്നെ മാറ്റി മറിക്കുന്നതിന് കാരണമായത്. കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് കൃഷ്ണപിള്ള നടത്തിയ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു വി എസ്. ഇ എം എസും എ കെ ജിയും മുന്നോട്ടുവെച്ച കമ്യൂണിസത്തിന്റെ പതാകവാഹകരില്‍ ഒരാളായി തൊഴിലാളികള്‍ക്കിടയില്‍ വി എസ് പ്രവര്‍ത്തിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടിട്ടും തൊഴിലാളി വര്‍ഗ പോരാട്ടത്തിനായി എല്ലാം സഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും വി എസായിരുന്നു.

മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 2006-2011 എല്‍ ഡി എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. അന്ന് 82 വയസുണ്ടായിരുന്ന വി എസ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. നിവര്‍ത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

1980-92 കാലഘട്ടത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. എന്നാല്‍, 67-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ല്‍ ആര്‍ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

1996 -ല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോറ്റു. 2001-ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായതെങ്കിലും വിജയിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു .

2011ല്‍ സീറ്റ് നിഷേധത്തിനെതിരെ ജനവികാരം ഉയര്‍ന്നതോടെ മലമ്പുഴയില്‍ തന്നെ വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിച്ചു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിച്ചെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. 2016ലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചു. 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചു. മുഖ്യമന്ത്രിയാകുമെന്ന് പലരും അനുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. 2016 ആഗസ്റ്റ് 3 ന് അദ്ദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പൊതുവേദിയില്‍ സജീവമായിരുന്ന വി എസ് നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് പൊതു വേദിയില്‍ നിന്ന് അകന്നത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ സന്ദര്‍ശകരില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വി എസ്.

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...

നിർണ്ണായക പ്രഖ്യാപനം; 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: അശ്വിനി വൈഷ്ണവ്

2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും എന്ന വമ്പൻ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതലെന്നും ഗതാഗത അടിസ്ഥാന...

ശബരിമലയി സ്വർണ്ണക്കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നതായി പ്രത്യേക അന്വേഷണ...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തി....