ചിരിക്കുന്ന ഓർമ്മകളിൽ കൽപ്പന, അരങ്ങൊഴിഞ്ഞുപോയിട്ട് ഏഴുവർഷം

മലയാള സിനിമയിൽ ഒരാളും മറക്കാൻ ഇടയില്ലാത്ത മുഖമാണ് കൽപ്പനയുടെത്. തന്റേതായ അഭിനയ സിദ്ധികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഫലിതരാജ്ഞിയായി കിരീടം ചൂടുമ്പോഴും ഉള്ളിന്റെ ഉള്ളിൽ വേദനിച്ച ഒരു മികച്ച അഭിനേത്രിയായിരുന്നു കൽപ്പന. അഭിനയിച്ച ഓരോ സിനിമയിലും കയ്യൊപ്പ് പതിപ്പിച്ച് കൊണ്ടാണ് കൽപ്പന മുന്നോട്ടുപോയത്.

ബാലതാരമായിട്ടായിരുന്നു കൽപ്പനയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. അവിടെനിന്നും തമിഴകത്തേക്ക്. വളരെ ചുരുങ്ങിയ നാൾകൊണ്ട് തെന്നിന്ത്യൻ മനസ്സിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ കൽപ്പനയ്ക്കായി. തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കിനിടയിലും മലയാളത്തെ മറക്കാൻ കല്പനയ്ക്കായില്ല. കൺമുനയാൽ ചാലിച്ചെടുത്ത ഫലിതത്താൽ അനുവാചകരെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടേ ഉള്ളൂ ആ കലാകാരി. അതുപോലെയൊന്ന് നോക്കാൻ അതുപോലെയൊന്ന് ചിരിക്കാൻ പകരം ഇന്ന് ആരുമില്ല. കൽപ്പനയ്ക്ക് പകരം കൽപ്പന മാത്രം.

സഹതാരമായിട്ടായിരുന്നു കല്പന മലയാളസിനിമാ ലോകത്തിലേക്ക് കടന്നതെങ്കിലും സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികളെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കൽപ്പനയ്ക്കായി. തന്റെ മേഖല ഹാസ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിൽതന്നെ ജീവിക്കാൻ കൽപ്പന തയ്യാറാവുകയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ അതിനപ്പുറത്തേക്കുള്ള തന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും ആരും കാണാതെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ച് എല്ലാവർക്കും മുന്നിൽ ചിരിച്ചുനിന്ന് ആടിത്തകർത്തു തന്റെ വേഷങ്ങൾ എല്ലാം.. അതിൽ കൽപ്പന വിജയിച്ചു എന്ന് നിസ്സംശയം പറയാം, അതുകൊണ്ടാണല്ലോ ഹാസ്യരാജ്ഞി എന്ന പേര് കൽപ്പനയ്ക്ക് മാത്രമായി ലോകം നിസ്സംശയം ചാർത്തിക്കൊടുത്തത്. മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ വാങ്ങിക്കൂട്ടുമ്പോഴും ഉള്ളിൽ കരഞ്ഞ കൽപ്പനയെ ആരെങ്കിലും അറിഞ്ഞിരുന്നോ? അറിയില്ല….ഒരു ഹാസ്യ നടിയായി ഒതുങ്ങിപ്പോയതിൽ വിഷമമുണ്ടോ എന്ന് ഒരിക്കൽ നടി മല്ലികാ സുകുമാരൻ കൽപ്പനയോട് ചോദിച്ചിരുന്നു. അതിനു മറുപടിയായി കൽപ്പന പറഞ്ഞ ഒരു കാര്യമുണ്ട്. ‘ വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്’… എത്രപേർക്ക് മനസ്സിലായിട്ടുണ്ട് ആ കൽപ്പനയെ… പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ ഏറ്റുവാങ്ങിയ, ഇപ്രകാരം തുറന്നു പറഞ്ഞ കല്പനയെ. എന്നാൽ കൽപ്പന ആരോടും പരാതി പറഞ്ഞില്ല, വിധി എന്ന രണ്ട് അക്ഷരത്തിൽ കൽപ്പന തന്റെ ഉള്ളിലുള്ളതൊക്കെയും തളച്ചിട്ടു. കഴിവുള്ള നടിയാണ് കൽപ്പന എന്നാൽ ഹാസ്യകഥാപാത്രങ്ങൾ മാത്രമായിരുന്നു പിന്നീട് അങ്ങോട്ടും കല്പനയെ തേടിയെത്തിയത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നത് കൊണ്ട് വിഷമം തോന്നുന്നില്ലേ എന്ന് പലരും കൽപ്പനയോട് ചോദിച്ചു. അതിനെയും പലപ്പോഴും കല്പന ഫലിതം കൊണ്ട് നേരിട്ടു. അന്ന് ചിരിക്കുമ്പോഴും കൺകോണിൽ ഊറി കൂടിയ ഒരു നീർമണി ആരും അത്ര ഗൗനിച്ചില്ല.

2015 ഓടെ അന്നുവരെ കണ്ടിരുന്ന കല്പനയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് കൽപ്പന നമ്മുടെ മുന്നിൽ എത്തിയത് ചാർലി എന്ന ചിത്രത്തിലൂടെ. ഹാസ്യറാണിയായ കൽപ്പനയെ ആയിരുന്നില്ല നമ്മൾ അവിടെ കണ്ടത്, അത്ഭുതത്തോടെ അതിലേറെ ആദരവോടെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കൽപ്പനയെയായിരുന്നു അവിടെ കണ്ടത്. പ്രതിഭ ആ വാക്കിന്റെ അർത്ഥം എന്തെന്ന് കലാ പ്രേമികൾ അറിഞ്ഞു, കൽപ്പന അത് തെളിയിച്ചു. അഭിനയിച്ചു തുടങ്ങിയ നാൾ മുതൽ സഹ നടിയായും ഹാസ്യ നടിയായും മാത്രം അറിയപ്പെട്ടിരുന്ന കൽപ്പന ഒരു ‘നടി’യായി മാറിയത് എല്ലാവരുടെയും കണ്ണിൽ നനവ്പടർത്തികൊണ്ടായിരുന്നു . മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലി തന്നെയായിരുന്നു കൽപ്പനയുടെ ഒടുവിലത്തെ ചിത്രവും. തന്റെ ഉള്ളിൽ സൂക്ഷിച്ചുവച്ച അഭിനയത്തിന്റെ അടങ്ങാത്ത മോഹങ്ങളും തന്റെതായ സ്വത്വവും ആ ഒരൊറ്റ സിനിമയിലൂടെ മുന്നിൽ എത്തിച്ച് ആ അതുല്യപ്രതിഭ ഈ ലോകം വിട്ടു പോയി. അർപ്പിക്കാം ഒരു ആശ്രുകണം ആ അഭിനയ രാജ്ഞിയ്ക്കായി.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...