ചിരിക്കുന്ന ഓർമ്മകളിൽ കൽപ്പന, അരങ്ങൊഴിഞ്ഞുപോയിട്ട് ഏഴുവർഷം

മലയാള സിനിമയിൽ ഒരാളും മറക്കാൻ ഇടയില്ലാത്ത മുഖമാണ് കൽപ്പനയുടെത്. തന്റേതായ അഭിനയ സിദ്ധികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഫലിതരാജ്ഞിയായി കിരീടം ചൂടുമ്പോഴും ഉള്ളിന്റെ ഉള്ളിൽ വേദനിച്ച ഒരു മികച്ച അഭിനേത്രിയായിരുന്നു കൽപ്പന. അഭിനയിച്ച ഓരോ സിനിമയിലും കയ്യൊപ്പ് പതിപ്പിച്ച് കൊണ്ടാണ് കൽപ്പന മുന്നോട്ടുപോയത്.

ബാലതാരമായിട്ടായിരുന്നു കൽപ്പനയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. അവിടെനിന്നും തമിഴകത്തേക്ക്. വളരെ ചുരുങ്ങിയ നാൾകൊണ്ട് തെന്നിന്ത്യൻ മനസ്സിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ കൽപ്പനയ്ക്കായി. തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കിനിടയിലും മലയാളത്തെ മറക്കാൻ കല്പനയ്ക്കായില്ല. കൺമുനയാൽ ചാലിച്ചെടുത്ത ഫലിതത്താൽ അനുവാചകരെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടേ ഉള്ളൂ ആ കലാകാരി. അതുപോലെയൊന്ന് നോക്കാൻ അതുപോലെയൊന്ന് ചിരിക്കാൻ പകരം ഇന്ന് ആരുമില്ല. കൽപ്പനയ്ക്ക് പകരം കൽപ്പന മാത്രം.

സഹതാരമായിട്ടായിരുന്നു കല്പന മലയാളസിനിമാ ലോകത്തിലേക്ക് കടന്നതെങ്കിലും സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികളെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കൽപ്പനയ്ക്കായി. തന്റെ മേഖല ഹാസ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിൽതന്നെ ജീവിക്കാൻ കൽപ്പന തയ്യാറാവുകയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ അതിനപ്പുറത്തേക്കുള്ള തന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും ആരും കാണാതെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ച് എല്ലാവർക്കും മുന്നിൽ ചിരിച്ചുനിന്ന് ആടിത്തകർത്തു തന്റെ വേഷങ്ങൾ എല്ലാം.. അതിൽ കൽപ്പന വിജയിച്ചു എന്ന് നിസ്സംശയം പറയാം, അതുകൊണ്ടാണല്ലോ ഹാസ്യരാജ്ഞി എന്ന പേര് കൽപ്പനയ്ക്ക് മാത്രമായി ലോകം നിസ്സംശയം ചാർത്തിക്കൊടുത്തത്. മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ വാങ്ങിക്കൂട്ടുമ്പോഴും ഉള്ളിൽ കരഞ്ഞ കൽപ്പനയെ ആരെങ്കിലും അറിഞ്ഞിരുന്നോ? അറിയില്ല….ഒരു ഹാസ്യ നടിയായി ഒതുങ്ങിപ്പോയതിൽ വിഷമമുണ്ടോ എന്ന് ഒരിക്കൽ നടി മല്ലികാ സുകുമാരൻ കൽപ്പനയോട് ചോദിച്ചിരുന്നു. അതിനു മറുപടിയായി കൽപ്പന പറഞ്ഞ ഒരു കാര്യമുണ്ട്. ‘ വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്’… എത്രപേർക്ക് മനസ്സിലായിട്ടുണ്ട് ആ കൽപ്പനയെ… പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ ഏറ്റുവാങ്ങിയ, ഇപ്രകാരം തുറന്നു പറഞ്ഞ കല്പനയെ. എന്നാൽ കൽപ്പന ആരോടും പരാതി പറഞ്ഞില്ല, വിധി എന്ന രണ്ട് അക്ഷരത്തിൽ കൽപ്പന തന്റെ ഉള്ളിലുള്ളതൊക്കെയും തളച്ചിട്ടു. കഴിവുള്ള നടിയാണ് കൽപ്പന എന്നാൽ ഹാസ്യകഥാപാത്രങ്ങൾ മാത്രമായിരുന്നു പിന്നീട് അങ്ങോട്ടും കല്പനയെ തേടിയെത്തിയത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നത് കൊണ്ട് വിഷമം തോന്നുന്നില്ലേ എന്ന് പലരും കൽപ്പനയോട് ചോദിച്ചു. അതിനെയും പലപ്പോഴും കല്പന ഫലിതം കൊണ്ട് നേരിട്ടു. അന്ന് ചിരിക്കുമ്പോഴും കൺകോണിൽ ഊറി കൂടിയ ഒരു നീർമണി ആരും അത്ര ഗൗനിച്ചില്ല.

2015 ഓടെ അന്നുവരെ കണ്ടിരുന്ന കല്പനയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് കൽപ്പന നമ്മുടെ മുന്നിൽ എത്തിയത് ചാർലി എന്ന ചിത്രത്തിലൂടെ. ഹാസ്യറാണിയായ കൽപ്പനയെ ആയിരുന്നില്ല നമ്മൾ അവിടെ കണ്ടത്, അത്ഭുതത്തോടെ അതിലേറെ ആദരവോടെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കൽപ്പനയെയായിരുന്നു അവിടെ കണ്ടത്. പ്രതിഭ ആ വാക്കിന്റെ അർത്ഥം എന്തെന്ന് കലാ പ്രേമികൾ അറിഞ്ഞു, കൽപ്പന അത് തെളിയിച്ചു. അഭിനയിച്ചു തുടങ്ങിയ നാൾ മുതൽ സഹ നടിയായും ഹാസ്യ നടിയായും മാത്രം അറിയപ്പെട്ടിരുന്ന കൽപ്പന ഒരു ‘നടി’യായി മാറിയത് എല്ലാവരുടെയും കണ്ണിൽ നനവ്പടർത്തികൊണ്ടായിരുന്നു . മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലി തന്നെയായിരുന്നു കൽപ്പനയുടെ ഒടുവിലത്തെ ചിത്രവും. തന്റെ ഉള്ളിൽ സൂക്ഷിച്ചുവച്ച അഭിനയത്തിന്റെ അടങ്ങാത്ത മോഹങ്ങളും തന്റെതായ സ്വത്വവും ആ ഒരൊറ്റ സിനിമയിലൂടെ മുന്നിൽ എത്തിച്ച് ആ അതുല്യപ്രതിഭ ഈ ലോകം വിട്ടു പോയി. അർപ്പിക്കാം ഒരു ആശ്രുകണം ആ അഭിനയ രാജ്ഞിയ്ക്കായി.

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ടി എം തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ്...

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ടി എം തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ്...

കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകാൻ കേരള സർക്കാർ തീരുമാനം

കന്യാസ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ...

ഇന്ന് പവന് 1,31,160 രൂപ, വില സർവ്വകാല റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. രിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395...

വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ‘വി എസ് സെന്റർ’, ബജറ്റിൽ 20 കോടി രൂപ

മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള...