മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർഥികൾ നാടുവിട്ട സംഭവത്തിൽ കുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാടുവിട്ട പെൺകുട്ടികളിൽ ഒരാളുമായി യുവാവിന് ഇൻസ്റ്റഗ്രാം വഴി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇയാൾ എങ്ങനെയാണ് കുട്ടികളെ നാടുവിടാൻ സഹായിച്ചതെന്ന് വ്യക്തമാകണമെങ്കിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തണം. അതിന് ശേഷം മാത്രമായിരിക്കും റഹിം അസ്ലത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കുക.
മലപ്പുറം താനൂരിൽ നിന്ന് നാടുവിട്ട പ്ലസ് ടു വിദ്യാർഥിനികളെ ഇന്ന് നാട്ടിലെത്തിക്കും. കുട്ടികളുമായി കേരള പൊലീസ് കഴിഞ്ഞ ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. കുട്ടികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് ഒപ്പം അയക്കും. മുംബൈ ലോണാവാലയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.