മകരവിളക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി: സുരക്ഷയ്ക്കായി16 മേഖലകളിലായി1400 ഓളം പോലീസുകാരെ വിന്യസിക്കും

ശബരിമലയിലെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 12ന് അകംതന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കും. ഈ വർഷത്തെ മകരവിളക്കും അതിനോട് അനുബന്ധിച്ചുള്ള പൂജകളും ജനുവരി 14നാണ് നടക്കുക. തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളായ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും അയ്യപ്പഭക്തരുടെ സുരക്ഷയെ കണക്കിലെടുത്തും 16 മേഖലകളിലായി 1400 ഓളം വരുന്ന പോലീസുകാരെ വിന്യസിക്കും. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വിളക്ക് സംവിധാനം ഒരുക്കാൻ നടപടി ആയിട്ടുണ്ട്. വന്യജീവിശല്യം നേരിടുന്ന ഭാഗങ്ങളിൽ സ്പെഷ്യൽ ആർ ആർ ടി കോഡുകളെയും എലഫന്റ് സ്കോഡിനേയും വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യത്തിന് കെ എസ് ആർ ടി സി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ 65 ബസുകൾ സർവീസ് നടത്തും.

ശബരിമല ക്ഷേത്രത്തിലെ മകരസംക്രമപൂജയും മകരവിളക്കും വിശ്വാസികൾക്ക് അതീവ പ്രാധാന്യമുള്ള ചടങ്ങുകളാണ്. ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിലാണ് മകരസംക്രമ പൂജയും മകരവിളക്ക് ചടങ്ങുകളും നടത്തുന്നത്. മകരവിളക്ക് സമയക്രമം ഉൾപ്പെടെ ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകാൻ നാലു ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും. ഭക്തർക്കായി നിലവിലുള്ള വൺവേ സംവിധാനം 13 വരെ തുടരും. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 വരെ കമ്പത്ത് നിന്നും കുമളി വഴിയും ഭക്തരെ കടത്തിവിടും. അതിനുശേഷം വാഹനങ്ങളൊന്നും തന്നെ കടത്തിവിടില്ല എന്ന് പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് അറിയിച്ചിട്ടുണ്ട്. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും വിളക്ക് ദർശിക്കാനും പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലക്ഷേത്രത്തിലും പരിസരത്തും എത്തിച്ചേരുക.

പുല്ലുമേട് മുതൽ കോഴിക്കാനം വരെ 14 പോയിന്റുകളിൽ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ചു കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കുമെന്ന് ജലവകുപ്പ് അറിയിച്ചിട്ടുണ്ട്. പുല്ലുമേട്,ഉപ്പുപാറ, പരുന്തുംപാറ, കോഴിക്കാനം, പാഞ്ചാലിമേട്, പി എച്ച് സി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഉൾപ്പെട്ട ഡോക്ടർമാരുടെ മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. അവസാനഘട്ട വിലയിരുത്തലിന് 12ന് ഓൺലൈനായി യോഗം കൂടാനും തീരുമാനമായിട്ടുണ്ട്. മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ,ജീവനക്കാർ എന്നിവരുടെ വിവരങ്ങൾ നേരത്തെ തന്നെ പോലീസിന് കൈമാറണമെന്ന് നിർദ്ദേശമുണ്ട്. ഇവരോട് അന്നേദിവസം അംഗീകൃത ഐഡി കാർഡ് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...

“ഇനി കൂടുതൽ ചർച്ചകളില്ല”, ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ആശങ്കയിൽ ആണ് ലോകം. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്...

കുംഭമേള താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി മദ്ധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം...