നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്.’’– വിഷ്ണു പറഞ്ഞു.

‘‘ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ട് ചാർമിളയോട് വന്ന് കാണാൻ എന്നോടാണ് പറഞ്ഞത്. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷം എന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല.’’ – വിഷ്ണു പറഞ്ഞു.

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽനിന്ന് ഒഴിവാക്കി. ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.

ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല. വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു.

സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തുകയായിരുന്നു.

‘‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്” – ചാർമിള പറഞ്ഞു.

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി...

ഇൻഡിഗോ പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് കേന്ദ്രം

ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കർശനമായി പാലിക്കാൻ കേന്ദ്രം എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. "അവസരവാദപരമായ വിലനിർണ്ണയത്തിൽ" നിന്ന്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം അത്താഴ വിരുന്നിൽ ശശി തരൂർ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുള്ള രാഷ്ട്രപതി ഭവനിലെ വിരുന്നിനെ ഊഷ്മളവും ആകർഷകവുമായ സായാഹ്നം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ശനിയാഴ്ച വിശേഷിപ്പിച്ചു. എന്തുകൊണ്ടാണ് ഉന്നത നേതാക്കളെ ക്ഷണിക്കാത്തതെന്ന് അദ്ദേഹത്തിന്റെ പാർട്ടി...

‘രാഹുലിന് സരക്ഷണ വലയം ഒരുക്കിയത് കോൺ​ഗ്രസുകാർ’ : മുഖ്യമന്ത്രി പിണറായി വിജയൻ

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ്...

ഇൻഡിഗോ വിമാനയാത്രാ പ്രതിസന്ധി, കടുത്ത നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ സർവീസ് റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലായത്. തുടർന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനയാത്രാ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി...

ഇൻഡിഗോ പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് കേന്ദ്രം

ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കർശനമായി പാലിക്കാൻ കേന്ദ്രം എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. "അവസരവാദപരമായ വിലനിർണ്ണയത്തിൽ" നിന്ന്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം അത്താഴ വിരുന്നിൽ ശശി തരൂർ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുള്ള രാഷ്ട്രപതി ഭവനിലെ വിരുന്നിനെ ഊഷ്മളവും ആകർഷകവുമായ സായാഹ്നം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ശനിയാഴ്ച വിശേഷിപ്പിച്ചു. എന്തുകൊണ്ടാണ് ഉന്നത നേതാക്കളെ ക്ഷണിക്കാത്തതെന്ന് അദ്ദേഹത്തിന്റെ പാർട്ടി...

‘രാഹുലിന് സരക്ഷണ വലയം ഒരുക്കിയത് കോൺ​ഗ്രസുകാർ’ : മുഖ്യമന്ത്രി പിണറായി വിജയൻ

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ്...

ഇൻഡിഗോ വിമാനയാത്രാ പ്രതിസന്ധി, കടുത്ത നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ സർവീസ് റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലായത്. തുടർന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനയാത്രാ...

2029ൽ താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും: പിസി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും എന്നും പിസി ജോർജ് പറഞ്ഞു. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ...

പാലക്കാട് വനം വകുപ്പ് ജീവനക്കാരന്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി നൽകിയ രണ്ടാമത്തെ പീഡന പരാതിയിൽ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്...