നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്.’’– വിഷ്ണു പറഞ്ഞു.

‘‘ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ട് ചാർമിളയോട് വന്ന് കാണാൻ എന്നോടാണ് പറഞ്ഞത്. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷം എന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല.’’ – വിഷ്ണു പറഞ്ഞു.

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽനിന്ന് ഒഴിവാക്കി. ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.

ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല. വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു.

സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തുകയായിരുന്നു.

‘‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്” – ചാർമിള പറഞ്ഞു.

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...