വാഹനത്തിൽ വലിച്ചിഴച്ച് കൊലചെയ്യപ്പെട്ട അഞ്ജലി നേരിട്ടത് കൊടിയ യാതന, തലച്ചോർ വേർപെട്ടു

ദില്ലിയിൽ വാഹനത്തിനടിയിൽ 12 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലചെയ്യപ്പെട്ട അഞ്ജലി നേരിട്ടത് കൊടിയ യാതനയെന്ന് പോലീസ്. ശരീരത്തിലെ 40ഓളം മുറിവുകളിൽ നിന്നും അവർ നേരിട്ട ഭീകരത മനസ്സിലാക്കാൻ കഴിയും എന്നും പോലീസ് പറഞ്ഞു. കിലോമീറ്ററുകളോളം റോഡിൽ ശരീരം ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. തലയോട്ടി തുറന്ന നിലയിലായിരുന്നു. അടിഭാഗം പൊട്ടിയിട്ടുണ്ട് നെഞ്ചിന്റെ പിൻഭാഗത്ത് നിന്ന് വാരിയല്ലുകൾ പുറത്തുവന്നിരുന്നു. ഡൽഹിയിൽ മരണമടഞ്ഞ 20 കാരി അഞ്ജലി സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും പുറത്തുവന്ന കാര്യങ്ങളാണ് ഇത്. തല, നട്ടെല്ല്, കൈകാലുകൾ എന്നിവയ്ക്ക് സംഭവിച്ച ഗുരുതരമായ പരിക്ക് കൊണ്ടുണ്ടായ രക്തസ്രാവമാണ് മരണകാരണമായിട്ട് പോസ്റ്റ്മോർട്ടം നടത്തിയ മൗലാന ആസാദ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പറഞ്ഞത്. വാഹനത്തിൽ വലിച്ചിഴച്ചതുമൂലം ഉണ്ടായ പരിക്കുകൾ അല്ലാതെ വേറെ രീതിയിലുള്ള പരിക്കുകളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ലൈംഗിക അതിക്രമം നടന്നിട്ടില്ല എന്നും സ്വകാര്യ ഭാഗങ്ങളിൽ പരിക്ക് പറ്റിയിട്ടില്ലഎന്നും അവർ വ്യക്തമാക്കി. ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുവർഷ പുലരിയിലാണ് പുലർച്ചെ അഞ്ജലി വാഹനത്തിനടിയിൽ വലിച്ചിഴച്ച് കൊല ചെയ്യപ്പെടുന്നത്. പുതുവത്സര പാർട്ടിക്ക് പോയി തിരിച്ചു മടങ്ങുന്നതിനിടെയാണ് അഞ്ജലിയും സുഹൃത്ത് നിധിയും സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ അഞ്ജലി കാറിനടിയിൽപെടുകയും കാർ അഞ്ജലിയെയും കൊണ്ട് മുന്നോട്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ അഞ്ജലിയെ 12 കിലോമീറ്റർ ഓളം വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അഞ്ജലി കാറിനടിയിൽപെട്ടത് കാറിൽ ഉണ്ടായിരുന്ന യുവാക്കൾ അറിഞ്ഞിരുന്നുവെന്നും അവർ മനപൂർവം വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധി വെളിപ്പെടുത്തി. നിധി പേടിച്ച് തിരികെ വീട്ടിലേക്ക് പോയതായും അവർ പറഞ്ഞു. അഞ്ജലി മദ്യപിച്ചിരുന്നതായും സ്കൂട്ടറിൽ സഞ്ചരിക്കാൻ നിർബന്ധിച്ചു എന്നും നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം സ്കൂട്ടറിൽ ഇടിച്ചതോടെ പരിഭ്രാന്തിയിൽ ആയെന്നും യുവതി കാറിനടിയിൽ കുടുങ്ങിയ കാര്യം അറിഞ്ഞില്ലെന്നുമാണ് കാറിൽ സഞ്ചരിച്ച യുവാക്കൾ പോലീസിനോട് പറഞ്ഞത്. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നത് കാരണം യുവതിയുടെ നിലവിളി കേട്ടില്ലെന്നും അവർ പറഞ്ഞു. കാർ യു ടേൺ എടുക്കുന്നതിനിടയിൽ യുവതിയുടെ കൈ ശ്രദ്ധയിൽ പെടുകയായിരുന്നു തുടർന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നും യുവാക്കൾ പറഞ്ഞു. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പം ഉണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

‘യുദ്ധമല്ല സമാധാനമാണ് വേണ്ടത്, ഇനിയും ശബ്ദമുയർത്തും: ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ...

കേരളത്തിൽ 79.63% പോളിങ്, അന്തിമ കണക്കുകൾ സർവീസ് വോട്ട് കൂടി ചേർത്തശേഷം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു....

മഥുര ബോട്ടപകടം, മരണസംഖ്യ 14 ആയി ഉയർന്നു

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ഏപ്രിൽ 10-ന് നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. സ്വാമി...

വനിതാ സംവരണ ബിൽ പുതിയ ഇതിഹാസം രചിക്കാൻ പോകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കാൻ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

എഫ്‌സിആര്‍എ നിയമഭേദഗതി കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത്: ഷോൺ ജോർജ്

എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു....

‘യുദ്ധമല്ല സമാധാനമാണ് വേണ്ടത്, ഇനിയും ശബ്ദമുയർത്തും: ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ...

കേരളത്തിൽ 79.63% പോളിങ്, അന്തിമ കണക്കുകൾ സർവീസ് വോട്ട് കൂടി ചേർത്തശേഷം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു....

മഥുര ബോട്ടപകടം, മരണസംഖ്യ 14 ആയി ഉയർന്നു

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ഏപ്രിൽ 10-ന് നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. സ്വാമി...

വനിതാ സംവരണ ബിൽ പുതിയ ഇതിഹാസം രചിക്കാൻ പോകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കാൻ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

എഫ്‌സിആര്‍എ നിയമഭേദഗതി കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത്: ഷോൺ ജോർജ്

എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു....

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി, രാഷ്ട്രീയക്കാരനാകരുത്: ഡൊണാൾഡ് ട്രംപ്

ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....