ആർ‌എസ്‌എസ്ന്റെ ന്യൂഡൽഹിയിലെ വിശാലമായ പുതിയ ഓഫീസ് സമുച്ചയം ‘കേശവ് കുഞ്ച്’ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) ന്യൂഡൽഹിയിലെ തങ്ങളുടെ വിശാലമായ പുതിയ ഓഫീസ് സമുച്ചയമായ ‘കേശവ് കുഞ്ച്’ ഉദ്ഘാടനം ചെയ്തു. 150 കോടി രൂപയുടെ പൊതുജന സംഭാവനകൾ കൊണ്ട് പൂർണ്ണമായും ധനസഹായം ലഭിച്ച അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ഒരു സൗകര്യമാണ് ഈ ഓഫീസ്. ഡൽഹിയിലെ ഝണ്ഡേവാലനിൽ നാലേക്കർ ഭൂമിയിലാണ് പുതിയ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

കേശവ് കുഞ്ച് എന്ന് അറിയപ്പെടുന്ന ആസ്ഥാനത്തിൽ ആശുപത്രിയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ആസ്ഥാനത്ത് ആർഎസ്എസ് ഒരുക്കിയിട്ടുണ്ട്. 4 ഏക്കർ സ്ഥലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബഹുനില സമുച്ചയത്തിൽ മൂന്ന് ഉയർന്ന കെട്ടിടങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, 8,500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി, അഞ്ച് കിടക്കകളുള്ള ഒരു ആശുപത്രി എന്നിവ ഉൾപ്പെടുന്നു.

അഞ്ച് ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന 12 നിലകളുള്ള മൂന്ന് കെട്ടിടങ്ങളായിട്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചിരിക്കുന്നത്. ദീൻധയാൽ ഉപാദ്യായ് മാർഗിൽ സ്ഥിതിചെയ്യുന്ന ബിജെപിയുടെ ആസ്ഥാനത്തെക്കാൾ വലിപ്പം കേശവ് കുഞ്ചിനുണ്ട്. ഇതിനുള്ളിൽ ആശുപത്രിയ്ക്ക് പുറമേ ലൈബ്രറി, കാന്റീൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഗവേഷണ വിദ്യാർത്ഥികൾക്ക് മുതൽകൂട്ടാണ് ഇവിടുത്തെ ലൈബ്രറി. ഇവിടെ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ക്യാബിനുകളിൽ ഇരുന്ന് വിദ്യാർത്ഥികൾക്ക് പഠിക്കാം. ഒരേ സമയം 1300 പേർക്ക് ഇരിക്കാവുന്ന ബൃഹത്തായ ഓഡിറ്റോറിയവും ആർഎസ്എസിന്റെ പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്.

150 കോടി രൂപ ചിലവിട്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചിരിക്കുന്നത്. 75,000 പേരുടെ സംഭാവനയാണ് ഡൽഹിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം. ആർഎസ്എസ് പ്രവർത്തകരിൽ നിന്നും ആർഎസ്എസുമായി ബന്ധമുള്ളവരിൽ നിന്നും ശേഖരിച്ച പണം കൊണ്ടാണ് കേശവ് കുഞ്ചിന്റെ നിർമ്മാണം. മൂന്ന് കെട്ടിടങ്ങൾക്കും മൂന്ന് പേരുകൾ ആർഎസ്എസ് നൽകിയിട്ടുണ്ട്. സാധന, പ്രേരണ, അർച്ചന എന്നിങ്ങനെയാണ് പേരുകൾ. ഇതിൽ സാധനാ ടവറിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. പ്രേരണയിലും അർച്ചനയിലും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. 300 മുറികൾ മൂന്ന് കെട്ടിടങ്ങളിലുമായുണ്ട്. ഓഫീസ് മുറികൾ ഒഴികെ നിരവധി കോൺഫറൻസ് ഹാളുകൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 270 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഏരിയ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ച് ബെഡുകൾ ഉള്ള ആശുപത്രിയാണ് കെട്ടിടങ്ങളിൽ ഒന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഡിസ്‌പെൻസറിയും പ്രവർത്തിക്കുന്നു. പൊജുനങ്ങൾക്കും മറ്റുളളവർക്കും മരുന്നിനായി ഈ ഡിസ്‌പെൻസറിയെ ആശ്രയിക്കാം. ആസ്ഥാനത്തിനകത്ത് ഹനുമാൻക്ഷേത്രവും ഒരുക്കിയിട്ടുണ്ട്.

വായുവും വെളിച്ചവും ധാരളമായി അകത്തേയ്ക്ക് എത്തുന്ന രീതിയിലാണ് പുതിയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ പ്രവർത്തനത്തിനുള്ള വൈദ്യുതി ഇവിടെ തന്നെ ഉദ്പാതിപ്പിക്കപ്പെടും. ഉപയോഗിച്ച ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുജറാത്തിലെ പ്രമുഖ ആർകിടെക് ആയ അനൂപ് ദേവ് ആണ് പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ആസ്പീഷ്യസ് കൺസ്ട്രക്ഷൻ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിശ്വഹിന്ദു പരിഷതിന്റെ ധർമ്മ യാത്ര മഹാസംഘ് കെട്ടിടം നിർമ്മിച്ചതും ഇവരാണ്.

എട്ട് വർഷം മുൻപാണ് കേശവ് കുഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതോടെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ ഉദാസി ആശ്രമത്തിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ സെപ്തംബറോടെ കേശവ് കുഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതോടെ സാധനങ്ങൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന തിരക്കിൽ ആയിരുന്നു പ്രവർത്തകർ. ഇത് പൂർത്തിയായതിന് പിന്നാലെയാണ് ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ആർ‌എസ്‌എസിന്റെ ധാർമികതയും പൈതൃകവും പ്രദർശിപ്പിക്കുന്നതിനായി കെട്ടിടത്തിനുള്ളിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിൽ ഇന്ത്യയിലുടനീളം 3,500 മുഴുവൻ സമയ പ്രചാരകരാണ് സംഘടനയ്ക്കുള്ളത്. ഈ പുതിയ സൗകര്യം അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയുടെ കേന്ദ്രമായി വർത്തിക്കും. ആർ‌എസ്‌എസ് ആസ്ഥാനം നാഗ്പൂരിൽ തന്നെയാണെങ്കിലും, ഡൽഹിയിൽ കേശവ് കുഞ്ച് സ്ഥാപിക്കുന്നത് ഇന്ത്യയുടെ തലസ്ഥാനത്ത് സംഘടനയുടെ ശക്തമായ സാന്നിധ്യത്തെ ശക്തിപ്പെടുത്തും.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...