ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിൻ്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശം ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഈ നിർദ്ദേശം ഈ വർഷം ആദ്യം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ വർഷാവസാനം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിക്കും. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ആം ജന്മവാർഷികത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ ഇപ്പോൾ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്’ വേണ്ടി പ്രവർത്തിക്കുകയാണ്. അത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വിഭവങ്ങളുടെ മികച്ച ഫലം നൽകുകയും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ രാജ്യം പുതിയ ആക്കം കൈവരിക്കുകയും ചെയ്യും. ഇന്ന് ഇന്ത്യ ‘ഏകത്വ’ത്തിലേക്ക് നീങ്ങുകയാണ്. ഏകീകൃത സിവിൽ കോഡ്, അത് ഒരു മതേതര സിവിൽ കോഡാണ്.” അദ്ദേഹം പറഞ്ഞു.

‌ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ വർഷവും ഒക്ടോബർ 31 ന് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി മോദി തൻ്റെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഒരു ഭരണഘടന എന്ന പ്രമേയം പൂർത്തീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ തൻ്റെ സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ദേശീയ സുരക്ഷയ്‌ക്കെതിരായ നിരവധി ഭീഷണികൾ ഇല്ലാതാക്കിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നൽകില്ലെന്ന് തീവ്രവാദികളുടെ ‘യജമാനന്മാർക്ക്’ ഇപ്പോൾ അറിയാം, കാരണം ഇന്ത്യ അവരെ വെറുതെ വിടില്ല.” അദ്ദേഹം പറഞ്ഞു.

ഇറാൻ പരമോന്നത ആത്മീയ നേതാവ് ഖമനയിയുടെ മരണം; 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ...

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ...

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള കമ്പനികൾ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്...

യുഎഇയുടെ മുന്നണിപോരാളികൾ രംഗത്തുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കൂ: ദുബായ് മീഡിയ ഓഫീസ്

ദുബായ്: "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളുമായി മുൻനിര പോരാളികൾ രംഗത്തുണ്ട്. നമ്മുടെ രാഷ്ട്രവും,...

ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ...

ഇറാൻ പരമോന്നത ആത്മീയ നേതാവ് ഖമനയിയുടെ മരണം; 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ...

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ...

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള കമ്പനികൾ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്...

യുഎഇയുടെ മുന്നണിപോരാളികൾ രംഗത്തുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കൂ: ദുബായ് മീഡിയ ഓഫീസ്

ദുബായ്: "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളുമായി മുൻനിര പോരാളികൾ രംഗത്തുണ്ട്. നമ്മുടെ രാഷ്ട്രവും,...

ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ...

ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ആക്രമണം, താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. ബഹ്‌റൈനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇക്കുറി ഇറാൻ ആക്രമണം നടത്തിയത്. നിരവധിപേർ താമസിക്കുന്ന ബഹുനില...

സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു, കുവൈറ്റിലും ഇറാന്റെ ആക്രമണം

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ പ്രത്യാക്രമണവും രൂക്ഷമാവുകയാണ്. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിൽ വിമാനത്താവളത്തിലും ഇറാന്റെ ആക്രമണം നടന്നു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു...

സുരക്ഷ മുൻകരുതൽ; അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അടച്ചിടും

മേഖലയിലെ നിലവിലെ ആക്രമണഭീതിയും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായി മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ദിവസം മുഴുവൻ അടച്ചിരിക്കും. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങളുടെ ഏറ്റവും ഉയർന്ന...