മണിപ്പൂരില്‍ ജൂലൈ 18ന് ശേഷം കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍. കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്.
മെയ്‌തേയികളും കുക്കികളുമായി നടക്കുന്ന സമാധാന ചര്‍ച്ചകളിലൂടെ ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ 41 വ്യത്യസ്ത ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയും അക്രമം നടന്ന പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സംഭവവികാസങ്ങളും പ്രധാനമന്ത്രി വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണ്. സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിവരങ്ങള്‍ തേടുന്നുണ്ട്.
ദുരിതബാധിതരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 35,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മെയ്‌തേയ്, കുക്കി വിഭാഗങ്ങളുള്ള പ്രദേശങ്ങള്‍ക്കിടയില്‍ ഒരു ബഫര്‍ സോണ്‍ സൃഷ്ടിച്ചാണ് പ്രവര്‍ത്തനം. രണ്ട് സമുദായങ്ങളില്‍ നിന്നുമുള്ള 50,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റം, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ സാധ്യതകളെയും കേന്ദ്രം പരിശോധിക്കുന്നുണ്ട്.