പ്രതിഷേധിക്കുന്ന കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ്

‘ദില്ലി ചലോ’ പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ് . പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ പ്രതിഷേധത്തിനിടെ അംബാല ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹരിയാന പോലീസ് പറഞ്ഞു. 1980ലെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം പ്രതിഷേധിക്കുന്ന കർഷക നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് കടുത്ത പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു.

കർഷകർ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് യൂണിയനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും നഷ്ടം നികത്താൻ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ശംഭു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അംബാല പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി പോലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. നാട്ടിലെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാനുള്ള ശ്രമങ്ങളും കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു

കർഷകരമായുള്ള ഏറ്റുമുട്ടലിൽ ഏകദേശം 30 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും രണ്ട് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രതിഷേധ കേന്ദ്രമായ ഖനൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെടുകയും 12 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരി 13 ന് ആരംഭിച്ച കർഷക പ്രതിഷേധം രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ചില കർഷക നേതാക്കൾ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ വിവരങ്ങൾ ഇവർ അതുവഴി പ്രചരിപ്പിക്കുകയാണ്. ഇതിന് തൊടുന്ന വലിയ ആശങ്കകളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം മൂകാംബികയിൽ, മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിന് സമർപ്പിച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ...

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ അഴിച്ചുപണിയിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തെ മാറ്റമാണ്. കഴിഞ്ഞ...

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....