27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അധികാരത്തിലെത്താൻ ബിജെപി ഒരുങ്ങുന്നു. ‘ഡൽഹിയിൽ, ബിജെപി വരുന്നു’ (ദില്ലി മേം ബിജെപി ആ രഹി ഹേ) എന്ന പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.

ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ വൻ തിരിച്ചുവരവ്. അതേസമയം ബിജെപി എതിരാളി രമേശ് ബിധൂരിയുടെ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് വിജയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22സീറ്റിലാണ് വിജയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം ഒഴികെയുള്ള ഭൂരിഭാഗവും ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാവി പാർട്ടി ഏഴ് ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രബലമായ പ്രകടനം.

ഡൽഹി മദ്യനയ കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി ഉന്നത നേതാക്കൾ ജയിലിലായതിനാൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിരുന്ന എഎപി അഴിമതി ആരോപണങ്ങളുടെ ഒരു തരംഗത്തെയാണ് നേരിട്ടത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, 2015 ലും 2020 ലും നടന്ന അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 67 ഉം 62 ഉം സീറ്റുകൾ നേടി ആധിപത്യം സ്ഥാപിച്ചു.

1998 ലാണ് കാവി പാർട്ടി അവസാനമായി അധികാരത്തിൽ നിന്ന് പുറത്തായത്. 1993 ഡിസംബർ മുതൽ 2003 ഡിസംബർ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ ഉണ്ടായി. ഈ അവസ്ഥക്ക് പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നു. പല സംസ്ഥാനങ്ങളിലും രാജ്യത്ത് തന്നേയും പാർട്ടി പല തവണ അധികാരത്തിൽ വന്നിട്ടും തലസ്ഥാനം പിടി കൊടുത്തില്ല. ത്രിപുര, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇവിടെയൊക്കെ ജയിച്ചിട്ടും ഡൽഹി ബിജെപിയെ അകറ്റി നിർത്തി. വോട്ട് ഷെയറിൽ വലിയ ഇടിവ് ഉണ്ടായിട്ടില്ല എങ്കിലും അധികാരം കിട്ടിയില്ല. ഇത് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനിക്കുന്ന ബിജെപിക്ക് ലജ്ജാവഹമായ അവസ്ഥ ഉണ്ടാക്കി. അവരുടെ ആ നാണക്കേടിനാണ് ഇപ്പൊൾ വിരാമമായത്. വോട്ട് ഷെയറിൽ വൻ കുതിപ്പോടെയാണ് 8 സീറ്റിൽ നിന്നും അധികാരത്തിലേക്ക് ഉയരുന്നത്.

അന്തരിച്ച സുഷമ സ്വരാജിൻ്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന സർക്കാർ. 1998 ഡിസംബർ 3 വരെ 52 ദിവസം മാത്രമായിരുന്നു സുഷമ സ്വരാജ് മുഖ്യമന്ത്രി പദത്തിലിരുന്നത്. 1998 ഡിസംബറിൽ കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തി. 2013 ഡിസംബർ വരെ കോൺഗ്രസ് ഡൽഹി ഭരിച്ചു. എന്നാൽ 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 28 സീറ്റുകൾ നേടിയ എഎപി അധികാരത്തിലെത്തി. കോൺഗ്രസിൻ്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി. എന്നാൽ ആദ്യ ടേമിലെ എഎപി സർക്കാർ അധികനാൾ ആയുസുണ്ടായിരുന്നില്ല. 48 ദിവസത്തിന് ശേഷം എഎപി സർക്കാർ വീണു.കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചെങ്കിലും എഎപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. എന്നാൽ 2015, 2020 തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് പൊതുജനങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണ ലഭിച്ച് അധികാരത്തിലെത്തി. ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർത്ത ഘടകങ്ങളിലൊന്നാണ് മദ്യ കുംഭകോണം.

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ ബിജെപിയുടെ ഉയിർത്തെഴുന്നേൽപ്പിലേക്ക് നയിച്ച പ്രധാന ഘടകം. എവിടെ മത്സരിച്ചാലും ജനങ്ങൾ വലിയ ശക്തിയായാണ് ബിജെപിയെ കാണുന്നത്. പലയിടത്തു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിലവിൽ 20 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കും എൻഡിഎ മുന്നണിയും ഭരിക്കുന്നുണ്ട്. ഡൽഹിയിലെ വിജയം അതിൽ ഒരു സംസ്ഥാനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ആന്ധ്ര പ്രദേശ്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര, മേഘാലയ നാഗാലാൻഡ്, പുതുച്ചേരി, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും അരുണാചൽ പ്രദേശ്, അസം, ചത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂർ, ഒഡീഷ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിയുമാണ് ഭരിക്കുന്നത്.

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...

ഛത്തീസ്ഗഢിൽ റോഡ് നിർമ്മാണത്തിനിടെ സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ തിങ്കളാഴ്ച നക്സലൈറ്റുകൾ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഒരു ജവാൻ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ...

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...

ഛത്തീസ്ഗഢിൽ റോഡ് നിർമ്മാണത്തിനിടെ സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ തിങ്കളാഴ്ച നക്സലൈറ്റുകൾ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഒരു ജവാൻ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ...

ജുഡീഷ്യറിയെക്കുറിച്ചുള്ള എംപിമാരുടെ പരാമർശം പൂർണമായും തള്ളി ബിജെപി, നേതാക്കൾക്ക് നദ്ദയുടെ താക്കീത്

സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ വിവാദ പരാമർശങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പാർട്ടി പ്രസിഡന്റ് ജെ...

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന,...

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാൻ

ഡല്‍ഹി: യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാന്‍. ജാദവ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഏജന്റാണെന്നും...