27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അധികാരത്തിലെത്താൻ ബിജെപി ഒരുങ്ങുന്നു. ‘ഡൽഹിയിൽ, ബിജെപി വരുന്നു’ (ദില്ലി മേം ബിജെപി ആ രഹി ഹേ) എന്ന പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.

ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ വൻ തിരിച്ചുവരവ്. അതേസമയം ബിജെപി എതിരാളി രമേശ് ബിധൂരിയുടെ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് വിജയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22സീറ്റിലാണ് വിജയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം ഒഴികെയുള്ള ഭൂരിഭാഗവും ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാവി പാർട്ടി ഏഴ് ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രബലമായ പ്രകടനം.

ഡൽഹി മദ്യനയ കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി ഉന്നത നേതാക്കൾ ജയിലിലായതിനാൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിരുന്ന എഎപി അഴിമതി ആരോപണങ്ങളുടെ ഒരു തരംഗത്തെയാണ് നേരിട്ടത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, 2015 ലും 2020 ലും നടന്ന അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 67 ഉം 62 ഉം സീറ്റുകൾ നേടി ആധിപത്യം സ്ഥാപിച്ചു.

1998 ലാണ് കാവി പാർട്ടി അവസാനമായി അധികാരത്തിൽ നിന്ന് പുറത്തായത്. 1993 ഡിസംബർ മുതൽ 2003 ഡിസംബർ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ ഉണ്ടായി. ഈ അവസ്ഥക്ക് പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നു. പല സംസ്ഥാനങ്ങളിലും രാജ്യത്ത് തന്നേയും പാർട്ടി പല തവണ അധികാരത്തിൽ വന്നിട്ടും തലസ്ഥാനം പിടി കൊടുത്തില്ല. ത്രിപുര, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇവിടെയൊക്കെ ജയിച്ചിട്ടും ഡൽഹി ബിജെപിയെ അകറ്റി നിർത്തി. വോട്ട് ഷെയറിൽ വലിയ ഇടിവ് ഉണ്ടായിട്ടില്ല എങ്കിലും അധികാരം കിട്ടിയില്ല. ഇത് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനിക്കുന്ന ബിജെപിക്ക് ലജ്ജാവഹമായ അവസ്ഥ ഉണ്ടാക്കി. അവരുടെ ആ നാണക്കേടിനാണ് ഇപ്പൊൾ വിരാമമായത്. വോട്ട് ഷെയറിൽ വൻ കുതിപ്പോടെയാണ് 8 സീറ്റിൽ നിന്നും അധികാരത്തിലേക്ക് ഉയരുന്നത്.

അന്തരിച്ച സുഷമ സ്വരാജിൻ്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന സർക്കാർ. 1998 ഡിസംബർ 3 വരെ 52 ദിവസം മാത്രമായിരുന്നു സുഷമ സ്വരാജ് മുഖ്യമന്ത്രി പദത്തിലിരുന്നത്. 1998 ഡിസംബറിൽ കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തി. 2013 ഡിസംബർ വരെ കോൺഗ്രസ് ഡൽഹി ഭരിച്ചു. എന്നാൽ 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 28 സീറ്റുകൾ നേടിയ എഎപി അധികാരത്തിലെത്തി. കോൺഗ്രസിൻ്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി. എന്നാൽ ആദ്യ ടേമിലെ എഎപി സർക്കാർ അധികനാൾ ആയുസുണ്ടായിരുന്നില്ല. 48 ദിവസത്തിന് ശേഷം എഎപി സർക്കാർ വീണു.കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചെങ്കിലും എഎപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. എന്നാൽ 2015, 2020 തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് പൊതുജനങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണ ലഭിച്ച് അധികാരത്തിലെത്തി. ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർത്ത ഘടകങ്ങളിലൊന്നാണ് മദ്യ കുംഭകോണം.

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ ബിജെപിയുടെ ഉയിർത്തെഴുന്നേൽപ്പിലേക്ക് നയിച്ച പ്രധാന ഘടകം. എവിടെ മത്സരിച്ചാലും ജനങ്ങൾ വലിയ ശക്തിയായാണ് ബിജെപിയെ കാണുന്നത്. പലയിടത്തു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിലവിൽ 20 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കും എൻഡിഎ മുന്നണിയും ഭരിക്കുന്നുണ്ട്. ഡൽഹിയിലെ വിജയം അതിൽ ഒരു സംസ്ഥാനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ആന്ധ്ര പ്രദേശ്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര, മേഘാലയ നാഗാലാൻഡ്, പുതുച്ചേരി, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും അരുണാചൽ പ്രദേശ്, അസം, ചത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂർ, ഒഡീഷ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിയുമാണ് ഭരിക്കുന്നത്.

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു, 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണം, 764 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500...

‘സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം’, ഇന്ത്യയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ

ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി....

കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ​ഗോപി എം പി

സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി. ഷൈനിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക്...

മെസിയും സംഘവും ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ: കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അര്‍ജന്റീന ടീം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി പറഞ്ഞു....

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും നേരത്തെ ഒരുങ്ങി കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് വിവിധ...

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു, 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണം, 764 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500...

‘സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം’, ഇന്ത്യയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ

ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി....

കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ​ഗോപി എം പി

സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി. ഷൈനിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക്...

മെസിയും സംഘവും ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ: കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അര്‍ജന്റീന ടീം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി പറഞ്ഞു....

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും നേരത്തെ ഒരുങ്ങി കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് വിവിധ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71000 ലേക്ക് തിരിച്ചെത്തി. ഒറ്റയടിക്ക് ഇന്ന് 150 രൂപ...

ട്രംപ്- മസ്‌ക് വാക്പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

ഇലോൺ മസ്‌കിന് റഷ്യയിൽ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യൻ പാർലമെൻ്റ് അംഗം ദിമിത്രി നോവിക്കോവ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെയാണിത്. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ...