മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി

മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി ജനിച്ചു. ജ്വാല എന്ന പെൺ ചീറ്റയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇത് രണ്ടാം തവണയാണ് ജ്വാല പ്രസവിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. അമ്മപ്പുലിയുടേയും കുഞ്ഞുങ്ങളുടെയും വീഡിയോ മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് സിയായ എന്ന് പേരിട്ടിരുന്നു ജ്വാല മദ്ധ്യപ്രദേശിലെ ദേശീയോദ്യാനത്തില്‍ 2023 മാര്‍ച്ചിലും പ്രസവിച്ചിരുന്നു. നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നെങ്കിലൂം ഒരെണ്ണം മാത്രമായിരുന്നു സാഹചര്യങ്ങളെ അതിജീവിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതിയുടെ ആരംഭം. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് ഇറക്കുമതി ചെയ്‌തത്‌. ആദ്യഘട്ടം കഴിഞ്ഞ വർഷം സെപ്റ്റംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. മാർച്ച് മുതൽ, ഇവയിൽ പ്രായപൂർത്തിയായ ആറ് ചീറ്റകൾ വിവിധ കാരണങ്ങളാൽ ചത്തു.

കരയിലെ ഏറ്റവും വേഗതയേറിയ മൃഗമായ പുള്ളിപ്പുലി 1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും പുലികഴെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റ റീഇന്‍ട്രൊഡക്ഷന്‍ പ്രോജക്ടിന് കീഴില്‍, നമീബിയയില്‍ നിന്നുള്ള എട്ട് പുള്ളിപ്പുലികളെയാണ് കൊണ്ടുവന്നത്. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍പുലികളും – 2022 സെപ്തംബര്‍ 17-ന് പാര്‍ക്കിലെ വലയങ്ങളിലേക്ക് തുറന്നുവിട്ടു. 2023 ഫെബ്രുവരിയില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 എണ്ണത്തെ കൂടി പാര്‍ക്കിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, നാല് എണ്ണത്തെ കാട്ടിലേക്ക് വിട്ടയച്ചെങ്കിലും അവയില്‍ രണ്ടെണ്ണത്തെ പിന്നീട് പിടികൂടി ബോമാസിലേക്ക് മാറ്റി. ഈ രണ്ട് പുലികളില്‍ ഒന്നായ അഗ്‌നിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ നിന്ന് കണ്ടെത്തുകയും ഡിസംബറില്‍ കെഎന്‍പിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

കുനോ ദേശീയ ഉദ്യാനത്തിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ ശൗര്യ കഴിഞ്ഞ ദിവസം ചത്തിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ ഇതുവരെ ഏഴ് മുതിർന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാവിലെ 11 മണിയോടെ ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. സർക്കാരിന്റെ പ്രോജക്ട് ചീറ്റ പദ്ധതിയ്ക്ക് കീഴിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലേക്ക് 20 ചീറ്റകളെ രണ്ട് ബാച്ചുകളായാണ് കൊണ്ടുവന്നത്. ആദ്യ ബാച്ച് 2022 സെപ്റ്റംബറിലും രണ്ടാമത്തേത് 2023 ഫെബ്രുവരിയിലും ഇന്ത്യയിലെത്തി. ജനുവരി ആദ്യം നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ‘ആശ’ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയിരുന്നു. 2023 മാർച്ചിൽ സിയയ്യ എന്ന ചീറ്റയ്ക്ക് ജ്വാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ കുഞ്ഞുങ്ങളിൽ ഒന്ന് മാത്രമാണ് രക്ഷപ്പെട്ടത്.

2023 ഓഗസ്റ്റിൽ കുനോ നാഷണൽ പാർക്കിൽ ‘ധാത്രി’ എന്ന പെൺ ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാല് മാസം മുമ്പ്, മാർച്ചിൽ, സാഷ എന്ന നമീബിയൻ ചീറ്റ കിഡ്‌നി തകരാറിനെ തുടർന്ന് ചത്തിരുന്നു. മറ്റൊരു ചീറ്റയായ ഉദയ് ഏപ്രിൽ 13-ന് ചത്തു. ഒരു മാസത്തിനുശേഷം, ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന പെൺചീറ്റ, ഇണചേരൽ സമയത്ത് ചത്തു. ജൂലൈ 11, 14 തീയതികളിൽ തേജസ്, സൂരജ് എന്നീ രണ്ട് ആൺ ചീറ്റകൾ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചത്തിരുന്നു. പെട്ടെന്നുള്ള ചീറ്റകളുടെ മരണത്തിന് പിന്നിൽ വിദഗ്ധർ വിവിധ കാരണങ്ങളാണ് ചൂണ്ടികാണിക്കുന്നത്.

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...