‘മഞ്ഞുമ്മൽ ബോയ്‌സ്’ വിവാദത്തിൽ എഴുത്തുകാർക്കെതിരെ എഴുത്തുകാരൻ ജയമോഹൻ

മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാർ തന്നെ വിമർശിക്കുന്നു: ജയമോഹൻ

ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും, നിരൂപകനുമായ ബി. ജയമോഹൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരാഖ്യാന പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എം ടി വാസുദേവൻ നായർ എഴുതിയ ‘രണ്ടാംമൂഴം’ എന്നീ കൃതികൾ പുറത്തുവന്നതോടെ മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾക്ക് പുതിയ സ്വത്വം കൈവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഭാഷകളിലും സമാനമായ ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഏതെങ്കിലും ഒരു അദ്ധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തത്. എന്നാൽ മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ‘വെൺ മുരശ്’ എന്ന നോവലിലൂടെ നടത്തിയത് എന്ന് ജെയമോഹൻ പറഞ്ഞു. മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പുതിയ ഭാവുകത്വം നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയുമ്പോഴാണ് മിത്തിനെ ആധുനീകരിക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാട് ശക്തമാക്കിയാണ് ജയമോഹൻ പ്രതികരിച്ചത്. വിനോദ സഞ്ചാരത്തിനെത്തി തമിഴ് നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ അംഗീകരിക്കാനാവില്ലെന്ന് ജയമോഹൻ പറഞ്ഞു. ‘അന ഡോക്ടർ’ എന്ന നോവലിന്റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന തനിക്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്നും ജയമോഹൻ വ്യക്തമാക്കി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യപരെ പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ ഒരംഗീകാരവും ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ട് തന്നെ മലയാളികൾ നടത്തുന്ന ആക്ഷേപങ്ങളെ തള്ളിക്കളയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പെറുക്കി’ എന്ന വാക്കിന് വ്യവസ്ഥിതിക്ക് പുറത്ത് നിൽക്കുന്നവൻ, നിയമ സംവിധാനത്തിന് വിധേയമാകാതെ പെരുമാറുന്നവൻ എന്ന അർത്ഥമാണ് തമിഴിൽ ഉള്ളത്. മലയാളി വിമർശകർ ഏത് അർത്ഥത്തിലാണ് ഇതിനെ എടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ എന്നതൊഴികെ മറ്റെല്ലാ സ്വത്വബോധങ്ങളും ഇന്ന് പ്രബലമാണ്. മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും ഇല്ലാത്തവരാണെന്നും ജയമോഹൻ കുറ്റപ്പെടുത്തി.

അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ താനൊരു എഴുത്തുകാരനായി മാറിയെന്ന് ജെയമോഹൻ പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരാകണമെന്ന റ്റീച്ചറുടെ ചോദ്യത്തിന് വൈക്കം മുഹമ്മദ് ബഷീർ ആകണം എന്ന ഉത്തരമാണ് താൻ നൽകിയത്. വലുതായപ്പോൾ അമ്മയോടൊപ്പം ബഷീറിനെ കാണാൻ പോയി അനുഗ്രഹം വാങ്ങിയെന്നും അദ്ദേഹം ഓർമിച്ചു. സിനിമ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. തന്റെ സുഹൃത്ത് ലോഹിതദാസ് സിനിമയിൽ സജീവമാകണമെന്ന് എപ്പോഴും സ്നേഹപൂർവം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ലോഹിതദാസ് പതിനായിരം രൂപ അഡ്വാൻസ് നൽകി. ഇതിന് ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പറഞ്ഞത് ലോഹിതദാസിന്റേത് രാശിയുള്ള കൈകളാണെന്നും 25 വർഷം സിനിമാ രംഗത്ത് സജീവമായി നിൽക്കുമെന്നുമാണ്. ലോഹിതദാസിൽ നിന്ന് ആദ്യ തുക കൈപ്പറ്റിയ ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവരുടെ വളർച്ച ചൂണ്ടിക്കാണിച്ചാണ് അസിസ്റ്റന്റ് ഇക്കാര്യം പറഞ്ഞത്. എന്നാൽ താൻ ഒരിക്കലും സിനിമയുടെ പുറകെ പോയിട്ടില്ലെന്നും സിനിമ തന്നെ തേടി വരികയായിരുന്നെന്നും ബി ജയമോഹൻ പറഞ്ഞു. സാനിയോ ഡാൽഫെ മോഡറേറ്ററായിരുന്നു.

ഏഷ്യാ കപ്പ് 2025; ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് 2025 മത്സര ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെബ്‌സൈറ്റിൽ അറിയിച്ചു....

സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി വിടവാങ്ങൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

അർജന്റീനയുമായുള്ള തന്റെ സമയം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ലയണൽ മെസ്സി ഇപ്പോൾ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 4 ന് ബ്യൂണസ് ഐറിസിൽ വെനിസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ദേശീയ...

“കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം”: രാഹുലിനെയും ഷാഫിയെയും പരിഹസിച്ച് പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ ആണ് ശക്തമായ മഴ. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദേശീയപാതയിലെ...

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്കരിക്ക് കത്തയച്ചു

താമരശ്ശേരി ചുരത്തിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.വയനാട്ടിലെ...

ഏഷ്യാ കപ്പ് 2025; ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് 2025 മത്സര ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെബ്‌സൈറ്റിൽ അറിയിച്ചു....

സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി വിടവാങ്ങൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

അർജന്റീനയുമായുള്ള തന്റെ സമയം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ലയണൽ മെസ്സി ഇപ്പോൾ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 4 ന് ബ്യൂണസ് ഐറിസിൽ വെനിസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ദേശീയ...

“കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം”: രാഹുലിനെയും ഷാഫിയെയും പരിഹസിച്ച് പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ ആണ് ശക്തമായ മഴ. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദേശീയപാതയിലെ...

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്കരിക്ക് കത്തയച്ചു

താമരശ്ശേരി ചുരത്തിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.വയനാട്ടിലെ...

മോദിക്കെതിരെ മോശം പരാമർശം; പട്‌നയിൽ വൻ സംഘർഷം, കോൺഗ്രസ് ആസ്ഥാനം തകർത്ത് ബിജെപി പ്രവർത്തകർ

ആർജെഡിയുടെയും കോൺഗ്രസിന്റെയും സംയുക്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. ഇതിനിടയിൽ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രധാനമന്ത്രി...

ആവേശം വാനോളം; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ചുണ്ടൻ വള്ളങ്ങളുടെ വേഗമേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ...

സ്ത്രീധനപീഡനം; ​ഗർഭിണി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ബെം​ഗളൂരു: ​ഗർഭിണിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനം, ​ഗാർ​ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ബെം​ഗളൂരു സ്വദേശിയായ ശിൽപയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് ശിൽപയും...