ഗൗരവമായ വായന നടക്കുന്നില്ല, പുസ്തകപ്രകാശനത്തിനുള്ള വേദിയായിമാത്രം പുസ്തകമേള ചുരുങ്ങരുത് : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങരയും, കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്തും

ഷാർജ: കോവിഡ് മൂലം മനുഷ്യന് വംശനാശനം സംഭവിക്കുമോ എന്ന ആശങ്കയിൽ നിന്ന് ഒരു പുനർജ്ജനി കിട്ടിയ പോലെ പല രീതിയിലും മനുഷ്യൻ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമായിതന്നെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും സന്തോഷകരമായ ഒരു ഉത്സവാന്തരീക്ഷം ആണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങര പറഞ്ഞു. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നതുപോലെ, വസന്തോത്സവത്തിൽ പൂക്കൾ ചിരിക്കുന്നതുപോലെ ആണ് ഈ പുസ്തകമേളയെ കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വായന ഉണ്ടോയെന്ന് ചോദിച്ചാൽ ഗൗരവതരമായ വായന ഇല്ല എന്ന് തന്നെയാണ് അഭിപ്രായം എന്നും വെറും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും പുസ്തകത്തിന്റെ പുറം ചട്ടയിൽ പേര് അച്ചടിച്ച് വരുന്നതിൽ അഭിരമിക്കുന്നതും സംശയം ജനിപ്പിക്കുന്നതായും കെ പി കെ വെങ്ങര പറഞ്ഞു, ഷോ കേസിൽ അർത്ഥസമ്പന്നമായ പുസ്തകങ്ങൾ ഒതുങ്ങുമ്പോൾ അതിനിടയിൽ തന്റെ പേര് അച്ചടിച്ച പുസ്‌തവും വച്ച് ആസ്വദിക്കുന്ന രീതിയിലേക്ക് എഴുത്തുമാറിപ്പോയോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഷാർജ പുസ്തകോതസവം ആവേശം ഉണ്ടാക്കുന്നത് മലയാളിസമൂഹത്തിൽ തന്നെയാണെന്ന് കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്ത്. ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രമല്ല മറിച്ച്‌, മലയാളവും തമിഴും മാത്രമാണ് അധികം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനത്തിനുള്ള വേദിയായി മാത്രം മേള ചുരുങ്ങുന്നത് എഴുത്തിന് വലിയ അപകടമാണെന്നും ആരോഗ്യകരമായ പ്രവണതയല്ലെന്നും മുരളി മംഗലത്ത് പറഞ്ഞു. പുസ്തക പ്രകാശനം നല്ലതാണ്, എന്നാൽ നല്ല പുസ്തകങ്ങൾ നല്ല രീതിയിൽ വരുന്നത് വളരെ പ്രധാനമാണ്, അത് എത്രത്തോളം നടക്കുന്നുണ്ട് എന്നുള്ള കാര്യത്തെ കുറിച്ച് മലയാളികൾ തന്നെ ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാർ ചന്തിക്കേണ്ടതാണ്, എഴുതിത്തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ പുസ്തകം എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വല്ലാത്ത തത്രപ്പാട് വലിയ പ്രശ്നമുണ്ടാക്കുമെന്നും ഉയർച്ചക്ക് പകരം, ഉള്ളിലെ എഴുത്തുകാരൻ മരിച്ചുപോവുമെന്നും അത് മാറ്റിയെടുത്തു എഴുത്തിനെയും വായനയെയെയും കാണണമെന്നും മുരളി മാഷ് പറഞ്ഞു. കുട്ടികളിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം ഉണ്ടായാൽ മാത്രമേ മേള ഗുണപരമായ രീതിയിലേക്ക് മാറുകയുള്ളൂ എന്നും മുരളി മാഷ് കൂട്ടിച്ചേർത്തു.

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി നൽകി: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി...

അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു, ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ...