ഗൗരവമായ വായന നടക്കുന്നില്ല, പുസ്തകപ്രകാശനത്തിനുള്ള വേദിയായിമാത്രം പുസ്തകമേള ചുരുങ്ങരുത് : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങരയും, കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്തും

ഷാർജ: കോവിഡ് മൂലം മനുഷ്യന് വംശനാശനം സംഭവിക്കുമോ എന്ന ആശങ്കയിൽ നിന്ന് ഒരു പുനർജ്ജനി കിട്ടിയ പോലെ പല രീതിയിലും മനുഷ്യൻ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമായിതന്നെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും സന്തോഷകരമായ ഒരു ഉത്സവാന്തരീക്ഷം ആണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങര പറഞ്ഞു. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നതുപോലെ, വസന്തോത്സവത്തിൽ പൂക്കൾ ചിരിക്കുന്നതുപോലെ ആണ് ഈ പുസ്തകമേളയെ കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വായന ഉണ്ടോയെന്ന് ചോദിച്ചാൽ ഗൗരവതരമായ വായന ഇല്ല എന്ന് തന്നെയാണ് അഭിപ്രായം എന്നും വെറും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും പുസ്തകത്തിന്റെ പുറം ചട്ടയിൽ പേര് അച്ചടിച്ച് വരുന്നതിൽ അഭിരമിക്കുന്നതും സംശയം ജനിപ്പിക്കുന്നതായും കെ പി കെ വെങ്ങര പറഞ്ഞു, ഷോ കേസിൽ അർത്ഥസമ്പന്നമായ പുസ്തകങ്ങൾ ഒതുങ്ങുമ്പോൾ അതിനിടയിൽ തന്റെ പേര് അച്ചടിച്ച പുസ്‌തവും വച്ച് ആസ്വദിക്കുന്ന രീതിയിലേക്ക് എഴുത്തുമാറിപ്പോയോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഷാർജ പുസ്തകോതസവം ആവേശം ഉണ്ടാക്കുന്നത് മലയാളിസമൂഹത്തിൽ തന്നെയാണെന്ന് കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്ത്. ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രമല്ല മറിച്ച്‌, മലയാളവും തമിഴും മാത്രമാണ് അധികം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനത്തിനുള്ള വേദിയായി മാത്രം മേള ചുരുങ്ങുന്നത് എഴുത്തിന് വലിയ അപകടമാണെന്നും ആരോഗ്യകരമായ പ്രവണതയല്ലെന്നും മുരളി മംഗലത്ത് പറഞ്ഞു. പുസ്തക പ്രകാശനം നല്ലതാണ്, എന്നാൽ നല്ല പുസ്തകങ്ങൾ നല്ല രീതിയിൽ വരുന്നത് വളരെ പ്രധാനമാണ്, അത് എത്രത്തോളം നടക്കുന്നുണ്ട് എന്നുള്ള കാര്യത്തെ കുറിച്ച് മലയാളികൾ തന്നെ ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാർ ചന്തിക്കേണ്ടതാണ്, എഴുതിത്തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ പുസ്തകം എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വല്ലാത്ത തത്രപ്പാട് വലിയ പ്രശ്നമുണ്ടാക്കുമെന്നും ഉയർച്ചക്ക് പകരം, ഉള്ളിലെ എഴുത്തുകാരൻ മരിച്ചുപോവുമെന്നും അത് മാറ്റിയെടുത്തു എഴുത്തിനെയും വായനയെയെയും കാണണമെന്നും മുരളി മാഷ് പറഞ്ഞു. കുട്ടികളിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം ഉണ്ടായാൽ മാത്രമേ മേള ഗുണപരമായ രീതിയിലേക്ക് മാറുകയുള്ളൂ എന്നും മുരളി മാഷ് കൂട്ടിച്ചേർത്തു.

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തോറ്റു, തോൽവി സുവേന്ദു അധികാരിയോട്

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15114 വോട്ടുകൾക്ക് ആണ് മമത ബാനർജി തോറ്റത്.

കനത്ത തോൽവിക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി...

പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ കന്നി വിജയം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷം പഴക്കമുള്ള ഭരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 200 സീറ്റിനടുത്ത് എത്താൻ ബിജെപി ഒരുങ്ങുന്നു. ആദ്യ നേർക്കുനേർ പോരാട്ടത്തിന്...

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തോറ്റു, തോൽവി സുവേന്ദു അധികാരിയോട്

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15114 വോട്ടുകൾക്ക് ആണ് മമത ബാനർജി തോറ്റത്.

കനത്ത തോൽവിക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി...

പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ കന്നി വിജയം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷം പഴക്കമുള്ള ഭരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 200 സീറ്റിനടുത്ത് എത്താൻ ബിജെപി ഒരുങ്ങുന്നു. ആദ്യ നേർക്കുനേർ പോരാട്ടത്തിന്...

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...