കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാൽ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. 2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ്പ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥ

നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അദ്ധ്യാപകൻ എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു.2003 ലാണ് ഹരിതകം. കോം എന്ന പേരിൽ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗൾഫ് പ്രവാസികളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ കവിതകൾ കിട്ടിയിട്ടുള്ളത്.കുഴൂർ വിൽസൺ,ടി കെ അനിൽകുമാർ,അസ്‌മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. താൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രൻ പറഞ്ഞു.

ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ടെന്നും എന്നാൽ താൻ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രൻ ഒരു വിവർത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനമെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രൻ ചൊല്ലി.

ഇത് കൂടാതെ ഒരുവൾ,പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി.
തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...

യുക്രെയ്ൻ നേതൃത്വം നന്ദിയില്ലാത്തവരെന്ന് ട്രംപ്; സമാധാന പദ്ധതിയിൽ ജനീവയിൽ നിർണ്ണായക ചർച്ചകൾ

യുക്രെയ്ൻ നേതൃത്വം അമേരിക്കൻ സഹായങ്ങൾക്ക് "ഒരു നന്ദിയും" കാണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിമർശനം കടുപ്പിച്ചു. യുഎസ്, യുക്രെയ്ൻ, യൂറോപ്യൻ ഉദ്യോഗസ്ഥർ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ കരട് പദ്ധതി ചർച്ച ചെയ്യാൻ...

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു. രാജ്യത്തെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി.-ബി.ഡി.) ഹസീനയ്ക്ക്...