കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാൽ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. 2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ്പ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥ

നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അദ്ധ്യാപകൻ എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു.2003 ലാണ് ഹരിതകം. കോം എന്ന പേരിൽ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗൾഫ് പ്രവാസികളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ കവിതകൾ കിട്ടിയിട്ടുള്ളത്.കുഴൂർ വിൽസൺ,ടി കെ അനിൽകുമാർ,അസ്‌മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. താൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രൻ പറഞ്ഞു.

ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ടെന്നും എന്നാൽ താൻ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രൻ ഒരു വിവർത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനമെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രൻ ചൊല്ലി.

ഇത് കൂടാതെ ഒരുവൾ,പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി.
തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...

ചെണ്ടമേളം ആസ്വദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക്...

മാസപ്പടിക്കേസിൽ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് സൂചന

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു, രാജസ്ഥാനിൽ 46.4°C താപനില, ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു. രാജസ്ഥാനിലെ ബാർമറാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം, പരമാവധി താപനില 46.4 ഡിഗ്രി സെൽഷ്യസ്. മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ നിരവധി സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വീശിയടിച്ചു.ഡൽഹിയിൽ...

ഇന്ത്യയും ഇസ്രായേലും നിർണായക കാർഷിക കരാറിൽ ഒപ്പുവച്ചു

ഉഭയകക്ഷി കാർഷിക സഹകരണവും ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിനും കാർഷിക രീതികൾ ആധുനികവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര കാർഷിക കരാറിൽ ഇന്ത്യയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്രായേൽ കൃഷി,...

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...

ചെണ്ടമേളം ആസ്വദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക്...

മാസപ്പടിക്കേസിൽ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് സൂചന

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു, രാജസ്ഥാനിൽ 46.4°C താപനില, ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു. രാജസ്ഥാനിലെ ബാർമറാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം, പരമാവധി താപനില 46.4 ഡിഗ്രി സെൽഷ്യസ്. മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ നിരവധി സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വീശിയടിച്ചു.ഡൽഹിയിൽ...

ഇന്ത്യയും ഇസ്രായേലും നിർണായക കാർഷിക കരാറിൽ ഒപ്പുവച്ചു

ഉഭയകക്ഷി കാർഷിക സഹകരണവും ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിനും കാർഷിക രീതികൾ ആധുനികവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര കാർഷിക കരാറിൽ ഇന്ത്യയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്രായേൽ കൃഷി,...

ഇന്ന് മുതൽ ചൈനീസ് ഇറക്കുമതികള്‍ക്ക് അമേരിക്ക ഔദ്യോഗികമായി 104 ശതമാനം തീരുവ ചുമത്തി

മാർച്ചിൽ ഏർപ്പെടുത്തിയ 20 ശതമാനം ലെവിയും കഴിഞ്ഞയാഴ്ച 34 ശതമാനം വർധനവും ചൈനീസ് ഇറക്കുമതിയുടെ മൊത്തം തീരുവ 104 ശതമാനമാക്കി അമേരിക്ക. യുഎസ് ഇറക്കുമതികൾക്കുള്ള പരസ്പര താരിഫുകൾ ഒരു ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ, ഇതിനകം...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി, ഇന്ത്യയിലേക്ക് എത്തിക്കും

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി. തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ...

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഷെയ്ഖ് ഹംദാന് ഊഷ്മള സ്വീകരണം...