കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാൽ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. 2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ്പ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥ

നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അദ്ധ്യാപകൻ എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു.2003 ലാണ് ഹരിതകം. കോം എന്ന പേരിൽ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗൾഫ് പ്രവാസികളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ കവിതകൾ കിട്ടിയിട്ടുള്ളത്.കുഴൂർ വിൽസൺ,ടി കെ അനിൽകുമാർ,അസ്‌മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. താൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രൻ പറഞ്ഞു.

ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ടെന്നും എന്നാൽ താൻ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രൻ ഒരു വിവർത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനമെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രൻ ചൊല്ലി.

ഇത് കൂടാതെ ഒരുവൾ,പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി.
തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....

മഹാരാഷ്ട്രയിൽ മഹായുതി തരംഗം; ജനങ്ങൾ അനുഗ്രഹിച്ചത് സദ്ഭരണത്തെയും വികസനത്തെയുമെന്ന് പ്രധാനമന്ത്രി

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സദ്ഭരണത്തിനും...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ്; അഡ്വ. ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടർ

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി...

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്

കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി...

മലപ്പുറത്ത് 14 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ സുഹൃത്ത് കുറ്റം സമ്മതിച്ചു

മലപ്പുറം വാണിയമ്പലം തൊടികപുലത്ത് 14കാരിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത സുഹൃത്തായ 16കാരന്‍ കുറ്റം സമ്മസതിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ സംശയം തോന്നി പൊലീസ്...

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....

മഹാരാഷ്ട്രയിൽ മഹായുതി തരംഗം; ജനങ്ങൾ അനുഗ്രഹിച്ചത് സദ്ഭരണത്തെയും വികസനത്തെയുമെന്ന് പ്രധാനമന്ത്രി

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സദ്ഭരണത്തിനും...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ്; അഡ്വ. ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടർ

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി...

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്

കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി...

മലപ്പുറത്ത് 14 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ സുഹൃത്ത് കുറ്റം സമ്മതിച്ചു

മലപ്പുറം വാണിയമ്പലം തൊടികപുലത്ത് 14കാരിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത സുഹൃത്തായ 16കാരന്‍ കുറ്റം സമ്മസതിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ സംശയം തോന്നി പൊലീസ്...

രാഹുൽ‌ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെത്തിയാണ്...

‘ടിടിടി’ തീയേറ്ററുകളിൽ, മലയാള സിനിമകൾ ഉൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളുമായി നിർമ്മാതാവ് കണ്ണൻ രവി

ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ'തീയേറ്ററുകളിൽ എത്തി. ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതോടെയാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിയത്. ജനുവരി...

ശബരിമല സ്വർണ്ണക്കൊള്ള; വാജിവാഹനം പൊതുസ്വത്ത്, തന്ത്രിക്ക് കുരുക്ക്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് തിരിച്ചടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക ഉത്തരവ് പുറത്ത്. ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ‘വാജിവാഹനം’ ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും, അവ പൊതുസ്വത്താണെന്നും വ്യക്തമാക്കുന്ന 2012-ലെ ഉത്തരവാണ് ഇപ്പോൾ തന്ത്രിക്ക്...