ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഹോട്ട്പാക്ക് ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറക്കുന്നു

ദുബായ്: ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് ആരംഭിക്കുന്നു. ഇതിനായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചെന്ന് അറിയിച്ച കമ്പനി, 2030ഓടെ ഫുഡ് പാക്കേജിംഗില്‍ ഗ്‌ളോബല്‍ ബ്രാന്റ് ലീഡറാവാനുള്ള ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ പ്രധാന ചുവടുവെപ്പാണിതെന്നും വ്യക്തമാക്കി.

ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ സന്തുഷ്ടരാണ്. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന തീരുമാനത്തോടെ പ്‌ളാന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ്. ഹോട്ട്പാക്കിന്റെ വിവിധ വിഭാഗങ്ങളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവത്കരിക്കുകയാണെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. 500,000 ചതുശ്ര അടിയിലുള്ള ഈ സ്ഥാപനം ഉയര്‍ന്ന പെര്‍ഫോമന്‍സും സുസ്ഥിര പിഇടി പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളുടെ വണ്‍ സ്‌റ്റോപ് ഷോപ്പാകും. 35,000 പാലറ്റ് സ്‌റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം തങ്ങളുടെ കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ വ്യാവസായിക മേഖലയില്‍ അതിന്റെ മുന്‍നിര സ്ഥാനത്തിന് ശക്തമായ പിന്തുണയാവാന്‍ എന്‍ഐപിയിലെ ഹോട്ട്പാക്കിന്റെ മാനുഫാക്ചറിംഗ് പ്‌ളാന്റ് ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര ഉല്‍പന്നങ്ങളെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമായി അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉല്‍പാദന മേഖലയുടെ സംഭാവന ഉയര്‍ത്തുന്നതോടെ വ്യവസായ മേഖല ആഗോള തലത്തില്‍ യുഎഇക്കും ഏറെ പ്രധാനപ്പെട്ട ഒരു താങ്ങായി മാറുമെന്നും നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക് തലവന്‍ അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

ഹോട്ട്പാക്ക് എന്‍ഐപി പ്‌ളാന്റ് ഒരു സാങ്കേതിക വിസ്മയമാണെന്നും, അത്യാധുനിക എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ എന്നിവ പ്രദാനം ചെയ്യുന്ന ലോകത്തിലെ മുന്‍നിര എക്യുപ്‌ന്റെ് ദാതാക്കളാണെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. റോബോട്ടിക് പാക്കേജിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് റോള്‍ ഹാന്‍ഡ്‌ലിംഗ് സിസ്റ്റംസ്, വെണ്ടര്‍ ന്യൂട്രല്‍ ആര്‍കൈവ്‌സ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് വെയര്‍ഹൗസ് വസ്തുക്കള്‍ കൈകാര്യം ചെയ്യാനായി പ്രക്രിയകളുടെ സമ്പൂര്‍ണ ഓട്ടോമേഷന്‍ ഈ പ്‌ളാന്റ് വിജയകരമായി കൈവരിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

വിപണിയില്‍ ലഭ്യമായ പരമ്പരാഗത ഫുഡ് പാക്കേജിംഗ് ഫോര്‍മുലകളെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കള്‍ക്ക് സുസ്ഥിര സൊല്യൂഷനുകള്‍ എത്തിക്കാന്‍ പുതിയ എന്‍ഐപി പ്‌ളാന്റ് തങ്ങളെ പ്രാപ്തരാക്കുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നികല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ പ്രകടമാകുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സംഭവ വികാസങ്ങളും സംയോജിപ്പിക്കാന്‍ ഓഹരി ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഫുഡ് പാക്കേജിംഗ് ഉല്‍പന്ന നിര്‍മാതാക്കളാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. 3,500ത്തിലധികം ഉല്‍പന്നങ്ങള്‍ അതിന്റെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്. ഈ വര്‍ഷം കമ്പനിയുടെ 27-ാം വാര്‍ഷികമാണ്. ഹോട്ട്പാക്ക് ഉല്‍പന്നങ്ങള്‍ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടാതെ, 14 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയും 3,300 ജീവനക്കാരുമായി 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു

സാമ്പത്തിക വിനോദ സഞ്ചാര വകുപ്പിന്റെ (ഡിഇടി) വ്യാപാര പ്രോല്‍സാഹന സ്ഥാപനമായ ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഈയിടെ അംഗീകരിച്ച സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. ഏറ്റവുമൊടുവില്‍ കടലാസുല്‍പന്നങ്ങള്‍ നിര്‍മിക്കാനായി ഖത്തറിലെ ദോഹയില്‍ ഒരു മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറന്നിട്ടുണ്ട്. ഇതു കൂടാതെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കമ്പനി ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ശക്തമായ പ്രവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അനേകം സെയില്‍സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ബിസിനസ് ഡയറക്ട‍ർ മൈക്ക് ചീതം, ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ശ്യാം പ്രകാശ്, വൈസ് പ്രസിഡന്‍റ് സുഹൈല്‍ അബ്ദുളള, അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജാസിർ എന്നിവരും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹോട്ട്പാക്കിന്റെ പുതിയ മാനുഫാക്ചറിംഗ് പ്‌ളാന്റുകള്‍ സൗദി (പേപ്പര്‍ ഡിവിഷന്‍), ഇന്ത്യ (ഗുജറാത്ത്), സെര്‍ബിയ (ബയോഡീഗ്രേഡബ്ള്‍), മലേഷ്യ എന്നിവിടങ്ങളില്‍ മൂന്നു മാസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും.

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടുചെയ്ത വിവാദം, നിയമപരമായി പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം ഉയർന്നിരുന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ...

ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം,...

ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും...

SIR സമയക്രമം നീട്ടിയത് രണ്ടു ദിവസത്തേക്ക് മാത്രം, രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി...

തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു, എന്നാൽ ഇതിനെതിരെ...

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടുചെയ്ത വിവാദം, നിയമപരമായി പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം ഉയർന്നിരുന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ...

ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം,...

ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും...

SIR സമയക്രമം നീട്ടിയത് രണ്ടു ദിവസത്തേക്ക് മാത്രം, രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി...

തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു, എന്നാൽ ഇതിനെതിരെ...

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; വോട്ട് ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു, ഏറ്റവും കുറവ് തിരുവനന്തപുരത്ത്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട...

താൻ അതിജീവിതയ്ക്ക് ഒപ്പം, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി: ശശി തരൂർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. കേസിൽ ഏട്ടാം പ്രതിയായിരുന്നു ദിലീപ്. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും,...

‘പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളായവരെയെല്ലാം കൊന്ന് കളയാനാണ് തോന്നിയത്’; നടൻ ലാൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. ഈ...