ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഹോട്ട്പാക്ക് ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറക്കുന്നു

ദുബായ്: ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് ആരംഭിക്കുന്നു. ഇതിനായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചെന്ന് അറിയിച്ച കമ്പനി, 2030ഓടെ ഫുഡ് പാക്കേജിംഗില്‍ ഗ്‌ളോബല്‍ ബ്രാന്റ് ലീഡറാവാനുള്ള ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ പ്രധാന ചുവടുവെപ്പാണിതെന്നും വ്യക്തമാക്കി.

ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ സന്തുഷ്ടരാണ്. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന തീരുമാനത്തോടെ പ്‌ളാന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ്. ഹോട്ട്പാക്കിന്റെ വിവിധ വിഭാഗങ്ങളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവത്കരിക്കുകയാണെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. 500,000 ചതുശ്ര അടിയിലുള്ള ഈ സ്ഥാപനം ഉയര്‍ന്ന പെര്‍ഫോമന്‍സും സുസ്ഥിര പിഇടി പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളുടെ വണ്‍ സ്‌റ്റോപ് ഷോപ്പാകും. 35,000 പാലറ്റ് സ്‌റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം തങ്ങളുടെ കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ വ്യാവസായിക മേഖലയില്‍ അതിന്റെ മുന്‍നിര സ്ഥാനത്തിന് ശക്തമായ പിന്തുണയാവാന്‍ എന്‍ഐപിയിലെ ഹോട്ട്പാക്കിന്റെ മാനുഫാക്ചറിംഗ് പ്‌ളാന്റ് ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര ഉല്‍പന്നങ്ങളെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമായി അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉല്‍പാദന മേഖലയുടെ സംഭാവന ഉയര്‍ത്തുന്നതോടെ വ്യവസായ മേഖല ആഗോള തലത്തില്‍ യുഎഇക്കും ഏറെ പ്രധാനപ്പെട്ട ഒരു താങ്ങായി മാറുമെന്നും നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക് തലവന്‍ അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

ഹോട്ട്പാക്ക് എന്‍ഐപി പ്‌ളാന്റ് ഒരു സാങ്കേതിക വിസ്മയമാണെന്നും, അത്യാധുനിക എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ എന്നിവ പ്രദാനം ചെയ്യുന്ന ലോകത്തിലെ മുന്‍നിര എക്യുപ്‌ന്റെ് ദാതാക്കളാണെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. റോബോട്ടിക് പാക്കേജിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് റോള്‍ ഹാന്‍ഡ്‌ലിംഗ് സിസ്റ്റംസ്, വെണ്ടര്‍ ന്യൂട്രല്‍ ആര്‍കൈവ്‌സ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് വെയര്‍ഹൗസ് വസ്തുക്കള്‍ കൈകാര്യം ചെയ്യാനായി പ്രക്രിയകളുടെ സമ്പൂര്‍ണ ഓട്ടോമേഷന്‍ ഈ പ്‌ളാന്റ് വിജയകരമായി കൈവരിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

വിപണിയില്‍ ലഭ്യമായ പരമ്പരാഗത ഫുഡ് പാക്കേജിംഗ് ഫോര്‍മുലകളെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കള്‍ക്ക് സുസ്ഥിര സൊല്യൂഷനുകള്‍ എത്തിക്കാന്‍ പുതിയ എന്‍ഐപി പ്‌ളാന്റ് തങ്ങളെ പ്രാപ്തരാക്കുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നികല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ പ്രകടമാകുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സംഭവ വികാസങ്ങളും സംയോജിപ്പിക്കാന്‍ ഓഹരി ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഫുഡ് പാക്കേജിംഗ് ഉല്‍പന്ന നിര്‍മാതാക്കളാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. 3,500ത്തിലധികം ഉല്‍പന്നങ്ങള്‍ അതിന്റെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്. ഈ വര്‍ഷം കമ്പനിയുടെ 27-ാം വാര്‍ഷികമാണ്. ഹോട്ട്പാക്ക് ഉല്‍പന്നങ്ങള്‍ ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടാതെ, 14 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയും 3,300 ജീവനക്കാരുമായി 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു

സാമ്പത്തിക വിനോദ സഞ്ചാര വകുപ്പിന്റെ (ഡിഇടി) വ്യാപാര പ്രോല്‍സാഹന സ്ഥാപനമായ ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഈയിടെ അംഗീകരിച്ച സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. ഏറ്റവുമൊടുവില്‍ കടലാസുല്‍പന്നങ്ങള്‍ നിര്‍മിക്കാനായി ഖത്തറിലെ ദോഹയില്‍ ഒരു മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറന്നിട്ടുണ്ട്. ഇതു കൂടാതെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കമ്പനി ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ശക്തമായ പ്രവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അനേകം സെയില്‍സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ബിസിനസ് ഡയറക്ട‍ർ മൈക്ക് ചീതം, ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ശ്യാം പ്രകാശ്, വൈസ് പ്രസിഡന്‍റ് സുഹൈല്‍ അബ്ദുളള, അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജാസിർ എന്നിവരും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹോട്ട്പാക്കിന്റെ പുതിയ മാനുഫാക്ചറിംഗ് പ്‌ളാന്റുകള്‍ സൗദി (പേപ്പര്‍ ഡിവിഷന്‍), ഇന്ത്യ (ഗുജറാത്ത്), സെര്‍ബിയ (ബയോഡീഗ്രേഡബ്ള്‍), മലേഷ്യ എന്നിവിടങ്ങളില്‍ മൂന്നു മാസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും.

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...

18 രൂപ ഇല്ല, രോഗിയായ യുവതിയെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...

18 രൂപ ഇല്ല, രോഗിയായ യുവതിയെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ...

കേരളത്തിൽ ജനുവരി ഒന്ന് മുതൽ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു, ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി,...

ഉസ്മാൻ ഹാദി കൊലപാതകം; രണ്ട് പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്

ബംഗ്ലാദേശി രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികൾ കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ്. ദി ഡെയ്‌ലി സ്റ്റാർ ആണ്...

ജമ്മുവിൽ 30-ലധികം പാക് ഭീകരർ സജീവമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ജമ്മു മേഖലയിലായി 30-ലധികം പാക് ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലഘട്ടം ആരംഭിച്ച സാഹചര്യത്തിൽ, കാലാവസ്ഥയുടെ കാഠിന്യം മുതലെടുക്കാനുള്ള ഭീകര ശ്രമങ്ങൾ തടയാൻ ഇന്ത്യൻ...