വിസ്മയകാഴ്ചയൊരുക്കി ഗ്ലോബൽ വില്ലേജ്, സന്ദർശകത്തിരക്കേറുന്നു..

പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തി വിസ്മയകാഴ്ച്ച ഒരുക്കിക്കൊണ്ടാണ് ഗ്ലോബൽ വില്ലേജ് ഇക്കുറി സന്ദർശകരെ സ്വീകരിക്കുന്നത്. ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25 ന് വൈകുന്നരം ആറുമണിക്ക് ആണ് സന്ദർശകർക്കായി മിഴിതുറക്കുന്നത്. ആദ്യദിനങ്ങളിൽ തന്നെ സന്ദർശകരുടെ ഒഴുക്കാണ് ആഗോളഗ്രാമത്തിലേക്ക് അനുഭവപ്പെടുന്നത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തിൽ കുട്ടികളും കുടുംബങ്ങളുമായാണ് നിരവധിപേർ എത്തുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഏറെ പ്രത്യേകതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ ആണ് ഉള്ളത്. ഒമാനും ഖത്തറും ഇക്കുറി പുതിയ പവലിയൻ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലബനാൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ പവിലിയനുകളാണ് ഇത്തവണയുള്ളത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, ചെറു ഭക്ഷണശാലകൾ എന്നിവയെല്ലാം സജ്‌ജമാണ്‌. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, പാവലിയനുകളിലെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളുമുണ്ട്.

ഗ്ലോബൽ വില്ലേജിലെ പ്രധാന ആകർഷങ്ങളിൽ ചിലത് ഇവയാണ്:

റോഡ് ഓഫ് ഏഷ്യ

ഗ്ലോബൽ വില്ലേജിൽ പുതുതായി ഒരുക്കിയ ഏഷ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ കാണാവുന്ന റോഡ് ഓഫ് ഏഷ്യ ഇത്തവണത്തെ പ്രത്യേകതയാണ്. 40ലധികം സ്റ്റാളുകൾ ഉൾപ്പെടെ പവലിയനുകൾ ഇല്ലാത്ത ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണവും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന തെരുവ് സമാനമായ ഇടമാണിത്. ശ്രീലങ്ക, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, ബ്രൂണെ, ലാവോസ്, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, ഫിലിപ്പീൻസ് എന്നിവ ഉൾപ്പെടെ 13രാജ്യങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്.

ആകാശക്കാഴ്ച ഒരുക്കി ബിഗ് ബലൂൺ

ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ മുഴുവൻ സമ്മാനിക്കും. ഈ ഹീലിയം ബലൂണിന് ഒരേസമയം 20 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മൂന്ന് വയസ്സിന് മുകളിലുള്ളവർക്ക് 99 ദിർഹമാണ് നിരക്ക്. നാലംഗ സംഘത്തിന് 350 ദിർഹത്തിന് ബലൂൺ റൈഡിൽ പങ്കെടുക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതിൽ പ്രവേശിക്കനം സൗജന്യമാണ്.

ഡിഗേഴ്‌സ് ലാബ്

കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ഈ രസകരമായ വിദ്യാഭ്യാസ പരിപാടി ആസ്വദിക്കാനായി ഒരുക്കിയ മറ്റൊരു പുത്തൻ ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കാർണവലിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണയന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നതാണ് പരിപാടി.

ഹാലോവീൻ, പ്രേതബാധയുള്ള സെമിത്തേരി…

പ്രേതഭവനമായ ഹാലോവീൻ, മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിട്ടുണ്ട്. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും.
660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്.

വണ്ടർ റൈഡ്സ്

ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്‌ലൻഡ്, മെക്‌സിക്കോ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ടാക്സികൾ ‘വണ്ടർ റൈഡ്സ്’ എന്നതിൽ ഉൾപ്പെടുന്നു. അതത് രാജ്യങ്ങളുടെ പ്രത്യേകതകളുണർത്തുന്ന ടാക്സികളുടെ ഒരു ശേഖരം തന്നെ ഇത്തവണ ഗ്ലോബൽ വില്ലേജിലുണ്ട്. ഐകോണിക് കാറുകളിലെ യാത്ര ആസ്വദിക്കാൻ ആദ്യദിനങ്ങളിൽ തന്നെ നിരവധിർ എത്തിയിരുന്നു. വണ്ടർ റൈഡ് നടത്തുമ്പോൾ ഫോട്ടോയെടുക്കാൻ അനുവാദമുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ #WonderRides എന്ന ടാഗോടെ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നേടാനും കഴിയും.

170ലേറെ റൈഡുകളുമായി കാർണിവലും ആഗോളഗ്രാമത്തിൽ സജ്‌ജമാണ്‌. ഈ സീസണിൽ കാർണവലിന്റെ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളും അവതരിപ്പിച്ചിട്ടുണ്ട്.

സംഗീത കലാ സായാഹ്നങ്ങൾ

ഓരോ പവലിയനുകളിലും അതതു രാജ്യത്തിന്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് പോപ് ഗായിക നേഹാ കക്കറും ഇത്തവണ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയിട്ടുണ്ട്. ഡിസംബർ 21ന് രാത്രി 8ന് ഗ്ലോബൽ വില്ലേജിന്റെ മുഖ്യവേദിയിൽ സദസ്സിനെ ഇളക്കിമറിക്കാനെത്തും. കൂടാതെ ദേശീയദിനത്തോടനുബന്ധിച്ചും ക്രിസ്തുമസിനും പുതുവത്സരത്തിനും പ്രത്യേകപരിപാടികളും ഒരുക്കിയിട്ടുണ്ട്.

സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവീസ് നടത്തും. റാശിദിയ്യ സ്റ്റേഷനിൽ നിന്ന് 102 നമ്പർ ബസും, ഗുബൈബ സ്റ്റേഷിൽ നിന്ന് 104 നമ്പർ ബസും, എമിറേറ്റ്സ് മാൾ സ്റ്റേഷനിൽ നിന്ന് 106 നമ്പർ ബസും ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തും. യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 103 നമ്പർ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കും

സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങുമ്പോൾ 10 ശതമാനം കുറഞ്ഞ വിലയിൽ ടിക്കറ്റ് ലഭിക്കും. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിർഹമും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25ദിർഹമുമാണ് നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾക്കും 10ശതമാനം കുറവ് ലഭിക്കും. സാധാരണ രണ്ട് കവാടങ്ങളിലൂടെ ആണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇക്കുറി മൂന്ന് പ്രവേശനകവാടങ്ങളും ഒരുക്കിയിട്ടുണ്ട്

സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വെടിക്കെട്ടിന് എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കും. രാത്രി 9ന് വെടിക്കെട്ട് തുടങ്ങും. 90 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 27 പവിലിയനുകളിൽ സന്ദർശിച്ച് അതാതു നാടുകളിലെ കലാ സാംസ്കാരിക പൈതൃകം അടുത്തറിയാണ് സാധിക്കും. അടുത്ത വർഷം ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. ലോകത്തെ വിവിധ പവലിയനുകളിൽനിന്ന് വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും ആഗോളഗ്രാമത്തിൽ എത്തിച്ചേരുന്നത്.

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ജുമുഅ നമസ്കാരം ഇന്നുമുതൽ 12.45ന്

യുഎഇയിൽ ഇന്ന് മുതൽ ജുമുഅ നമസ്കാരം ഉച്ചക്ക് 12.45നു ആയിരിക്കും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് ജനറൽ അതോറിറ്റി...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...