വസ്ത്രവൈവിധ്യങ്ങളുടെ നിറവായി ഗ്ലോബൽ വില്ലേജിലെ പാകിസ്ഥാൻ പവിലിയൻ

പാകിസ്ഥാന്റെ അഗാധമായ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും അനുസ്മരിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഗ്ലോബൽ വില്ലേജിലെ പാകിസ്ഥാൻ പവലിയൻ. വാസ്തുവിദ്യാ വിസ്മയങ്ങൾ നിറഞ്ഞ പാക് കവാടത്തിന് അകത്തുകടന്നാൽ പിന്നെ പരമ്പരാഗത ഷോപ്പിംഗ് അനുഭവങ്ങൾ ആണ് ആസ്വദിക്കാൻ കഴിയുക. ഈ പവലിയനിൽ എത്തിയാൽ തുണിത്തരങ്ങളുടെ നിറഞ്ഞ ശേഖരമാണ്. കമ്പിളി വസ്ത്രങ്ങളും ഒറിജിനൽ തുകൽ വസ്ത്രങ്ങളുമാണ് ചെറുകടകളിൽ വിൽക്കുന്നത്.

വസ്ത്രവൈവിധ്യങ്ങളാണ് പാകിസ്ഥാൻ പവിലിയനെ വ്യത്യസ്തമാക്കുന്നത്. ടെക്സ്റ്റൈൽ വ്യവസായം പാകിസ്ഥാനിലെ ഏറ്റവും വലിയ നിർമ്മാണ വ്യവസായമാണ്. ഏകദേശം 25 ദശലക്ഷം ആളുകൾ ഈ വ്യവസായത്തിൽ ജോലി ചെയ്യുന്നു ഏഷ്യയിലെ ടെക്സ്റ്റൈൽ ചരക്കുകളുടെ കയറ്റുമതിയിൽ എട്ടാമത്തെ വലിയ രാജ്യമാണ് പാകിസ്ഥാൻ. ടെക്സ്റ്റൈൽ മേഖല പാക്കിസ്ഥാൻ്റെ ജിഡിപിയിൽ 8.5% സംഭാവന ചെയ്യുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പരുത്തി ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാൻ.

ഈ കടകളിൽ നിന്നെല്ലാം ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. വിലക്കുറവും ഇവിടുത്തെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള സാരികൾ ചുരിദാറുകൾ ഷാളുകൾ, തുകൽ- കമ്പിളി വസ്ത്രങ്ങൾ അങ്ങനെ നിറഞ്ഞ ഒരു തെരുവാണ് ഈ പാക്കിസ്ഥാൻ പവിലിയനുള്ളിൽ കാണുവാൻ സാധിക്കുക. ഒറിജിനൽ തുകൽ വസ്ത്രങ്ങൾ, ജാക്കറ്റുകൾ എന്നിവയെല്ലാം തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച്ചകൾ കാണേണ്ടതുതന്നെയാണ്. വിലപേശി വാങുന്നവരെയും ഇവിടെ കാണാം. സ്ത്രീകളെയും കുട്ടികളെയും മാടിവിളിച്ചുകൊണ്ട് തിളങ്ങുന്ന വസ്ത്രങ്ങളും ഇവിടെ സുലഭമാണ്. ഇഷ്ടമുള്ള തുണിത്തരങ്ങൾ വേണ്ടത്ര മുറിച്ചെടുക്കാനും സാധിക്കും. അടുക്കിലെടുക്കി വച്ചിരിക്കുന്ന ഷാളുകൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. തുണിത്തരങ്ങൾ നിവർത്തി വിരിച്ച ഗുണനിലവാരം വിവരിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്. 50 ദിർഹംസ് മുതൽ 500 ദിർഹംസും അതിന് മുകളിലുള്ള തുണിത്തരങ്ങളും ഇവിടെ ഉണ്ട്. വിലപേശിയാണ് പലപ്പോഴും വ്യാപാരം നടക്കുന്നത്.

പാകിസ്ഥാൻ ലെതർ വ്യവസായം പേരുകേട്ടതാണ്. ഒറിജിനൽ ലെതർ ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്. വിവിധതരത്തിലുള്ള ബാഗുകളും പഴ്സുകളും, ചെരുപ്പുകളും എല്ലാം ഇവിടെ ധാരാളം ഉണ്ട്. കല്ലുകളും മുത്തുകളും പതിപ്പിച്ച ചെരുപ്പുകളും എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാം. കണ്ടാൽ തന്നെ വാങ്ങുവാൻ തോന്നുന്നവ. ചെരുപ്പുകൾ എല്ലാ വർണ്ണവൈവിദ്ധ്യങ്ങളോട് കൂടിയതാണ്. ഈ ലെതർ ഉത്തപ്പനങ്ങൾ എല്ലാം ഡ്യൂപ്ലിക്കേറ്റ് അല്ലെന്നു വിശ്വസിപ്പിക്കാൻ ഇവ ചെറിയ ലൈറ്റർ ഉപയോഗിച്ച് കത്തിക്കുമ്പോൾ ഒരു പാടുപോലും വരില്ലെന്ന് ഉറപ്പു വരുത്തിയാണ് വില്പന. രാജ്യത്തെ തുകൽ ഉത്പന്നങ്ങൾ കയറ്റുമതി വരുമാനത്തിൻ്റെ കാര്യത്തിൽ തുണിത്തരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്താണ്.

മാര്ബിളിലും മറ്റുകല്ലുകളിലും നിർമ്മിച്ചിരിക്കുന്ന മിഴിവാർന്ന വസ്തുക്കൾ പവലിയനിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. വീടുകൾ മോടി പിടിപ്പിക്കുന്നവ മുതൽ നിത്യേന ഉപയോഗിക്കാൻ കഴിയുന്നവ വരെ. എത്ര പൂർണ്ണതയോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടതാണ്. വീട്ടുപകരങ്ങൾ മുതൽ കൗതുവകവസ്തുക്കൾ, ഗ്ലാസ്സുകൾ, ചായ കപ്പുകൾ അങ്ങനെ നിരവധി വസ്തുക്കൾ. മിനുമിനുത്ത പാത്രങ്ങളും കൂജകൾ ചെറുഭരണികൾ ആമയും താറാവും ആപ്പിളും മുന്തിരി തുടങ്ങിയ പഴവർഗ്ഗങ്ങളും എല്ലാം എത്ര പൂർണ്ണതയോടയാണ് കല്ലുകളിൽ തീർത്തിരിക്കുന്നത് എന്നത് പറയാതെ വയ്യ. ആവശ്യമില്ലെങ്കിലും കണ്ടാൽത്തന്നെ വാങ്ങിപ്പോകും. പാകിസ്താനിലെ വൈവിധ്യങ്ങൾ അടങ്ങിയ നിറഞ തെരുവിലൂടെ നടക്കുന്ന അനുഭവമാണ് ഇവിടെ എത്തിയാൽ.

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ല, റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത...

പാശ്ചാത്യമാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചത് മാറ്റിയെടുത്തു, ദൗത്യം തൃപ്തികരം: ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ...

ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ്...