എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ മൂലമുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

സംസ്ഥാന സർക്കാർ ഏകദേശം 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തിനും പരിഹാര നടപടികൾക്കുമുള്ള ചെലവും, സംഭവത്തെത്തുടർന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ഉപജീവനമാർഗ്ഗ നഷ്ടത്തിനുള്ള നഷ്ടപരിഹാരവും ഇതിൽ ഉൾപ്പെടുന്നു.

കപ്പൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടു നൽകുന്നതാണ് അഡ്മിറാലിറ്റി സ്യൂട്ട്. ഇതനുസരിച്ച് കേരള ഹൈക്കോടതിക്ക് സംസ്ഥാന സമുദ്ര പരിധിയിലുള്ള യാനങ്ങൾ പിടിച്ചെടുക്കാനും ആവശ്യമെങ്കിൽ വിൽപന നടത്തി നഷ്ടം നികത്താനുമുള്ള അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിഴിഞ്ഞത്തുള്ള എംഎസ്‍സി എല്‍സ തുറമുഖം വിടുന്നത് തടയണമെന്നും ഇത് വിൽപന നടത്തി സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഈടാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് കപ്പൽ തുറമുഖം വിടുന്നത് 10 വരെ തടഞ്ഞിരിക്കുകയാണ്.

ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് മേയ് 25ന് മുങ്ങിയത്. ഇതിൽ അപകടരമായ കാർഗോ അടക്കം 643 കണ്ടെയ്നറുകളാണുള്ളത്. ഈ അപകടത്തിലൂടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി – ജൈവ ആവാസ– മത്സ്യബന്ധന –പൊതുജനാരോഗ്യത്തിന് വൻ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. തീരമേഖലയിൽ ഉണ്ടാക്കിയിട്ടുള്ള മലിനീകരണവും നാശനഷ്ടവും, മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം, അവശിഷ്ടങ്ങൾ നീക്കം ചെയ്യല്‍, മനുഷ്യവിഭവശേഷി തുടങ്ങിയ ഇനങ്ങളിൽ സർക്കാരിനുണ്ടായിട്ടുള്ള ചിലവ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

61 കണ്ടൈയ്നറുകള്‍ കരയ്ക്കടിഞ്ഞു. 59.6 മെട്രിക് ടണ്‍ പ്ലാസ്റ്റിക് പെല്ലറ്റുകൾ കരയ്ക്കടിഞ്ഞു. കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിച്ചു. സമുദ്ര മേഖലയിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക നഷ്ടത്തിന് 8,626.12 കോടി രൂപയും പാരിസ്ഥിതിക സന്തുലനം നിലനിർത്താനുള്ള നടപടികൾക്ക് 378.48 കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്കും മറ്റുമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ 526.51 കോടി എന്നിങ്ങനെ കണക്കാക്കിയാണ് ആകെ 9531 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി സമർപ്പിക്കുന്ന സമയം മുതൽ ഇതിന്റെ വിധി വരുന്നതു വരെ 6 ശതമാനവും അതിനു ശേഷം ഈ തുക ലഭിക്കുന്നതു വരെ 12 ശതമാനം പലിശയും നൽകണമെന്നും അഡ്മിറാലിറ്റി സ്യൂട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു. പരിസ്ഥിതി വകുപ്പ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഡിറ്റ് വാ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത, ശ്രീലങ്കയിൽ വൻ നാശനഷ്ടം, 47 വിമാന സർവീസുകൾ റദ്ദാക്കി

ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷം 'ഡിറ്റ് വാ 'ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്,...

രാഹുലിനെതിരായ പരാതി ​ഗുരുതരം, ഗർഭഛിദ്രത്തിനായി നൽകിയത് അപകടകരമായ മരുന്നുകൾ

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരാതിയിൽ...

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരെ സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു. കൂട്ടത്തിൽ,...

414 ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും; ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. പള്ളിയങ്കണത്തിൽ...

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ

തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുന്ന ഡിറ്റ്‌വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും കാലാവസ്ഥ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, വ്യോമ, റെയിൽ,...

ഡിറ്റ് വാ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത, ശ്രീലങ്കയിൽ വൻ നാശനഷ്ടം, 47 വിമാന സർവീസുകൾ റദ്ദാക്കി

ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷം 'ഡിറ്റ് വാ 'ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്,...

രാഹുലിനെതിരായ പരാതി ​ഗുരുതരം, ഗർഭഛിദ്രത്തിനായി നൽകിയത് അപകടകരമായ മരുന്നുകൾ

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരാതിയിൽ...

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരെ സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു. കൂട്ടത്തിൽ,...

414 ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും; ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. പള്ളിയങ്കണത്തിൽ...

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ

തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുന്ന ഡിറ്റ്‌വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും കാലാവസ്ഥ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, വ്യോമ, റെയിൽ,...

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച ഡി വൈ എസ് പി, എ. ഉമേഷിന് സസ്​പെൻഷൻ

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ ​സർവിസിൽനിന്ന് സസ്​പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ...

രാഹുലിനും സോണിയയ്ക്കുമെതിരെ നാഷണൽ ഹെറാൾഡ് കേസിൽ ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) അനധികൃതമായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കും മറ്റ് ആറ് പേർക്കുമെതിരെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ക്രിമിനൽ...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സമയപരിധി 12 ദിവസം കൂടി നീട്ടി

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നീട്ടി. ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്. പുതുക്കിയ...