ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി ബി.എം.എസ് ഓഡിറ്റിംഗ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ഊർജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബൽ സെമിനാറുകൾ ഉൾപ്പെടെ നടത്താനൊരുങ്ങുന്നു. ദേരയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നു. ദുബായിൽ കോർപ്പറേറ്റ് ആസ്ഥാനം അത്യാധുനിക രീതിയിൽ വിപുലീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ കമ്പനി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ഓഫീസ് പ്രവർത്തനക്ഷമമാകും.
ദുബായ് ആസ്ഥാനമായുള്ള ബിഎംഎസ് ഓഡിറ്റിംഗിന് ആറ് ജിസിസി രാജ്യങ്ങളിലും യുഎസിലും യുകെയിലും ഓഫീസുകളുണ്ട്. തങ്ങളുടെ 24 വർഷത്തെ പാരമ്പര്യം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ന് തങ്ങളുടെ പുതിയ ദുബായ് ഹബ്ബിന്റെയും 500 ഓളം പേരടങ്ങുന്ന ശക്തമായ പ്രൊഫഷണൽ ടീമിന്റെയും കുതിപ്പിനെ ഇത് അടയാളപ്പെടുത്തുന്നുവെന്ന് ബിഎംഎസിന്റെ സിഇഒ സിഎ ഷെഹിൻഷാ കെപി പറഞ്ഞു.
കരാറുകളും ബാങ്കിംഗ് സൗകര്യങ്ങളും ആത്മ വിശ്വാസത്തോടെ ആക്‌സസ് ചെയ്യാൻ തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഐസിബി സ്‌കോറിംഗും സെൻട്രൽ ബാങ്ക് സർട്ടിഫിക്കേഷനും ക്ലെയിന്റുകളെ പ്രാപ്തരാക്കുന്നുവെന്ന് സീനിയർ ഡയറക്ടർ സെൽവൻ ധർമ്മരാജ് വ്യക്തമാക്കി. വൈവിധ്യമാർന്ന വിപണികളിലുടനീളം തടസ്സമില്ലാത്ത ഓഡിറ്റും അക്കൗണ്ടിംഗ് സേവനങ്ങളും ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയുന്നുവെന്ന് ബിഎംഎസിന്റെ യുകെ പാർട്ട്ണർ പോൾ ഗില്ലീസ് ചൂണ്ടിക്കാട്ടി. സാമൂഹികമായ നീതിബോധം ഓർമ്മയിൽ വച്ചുകൊണ്ട് സത്യസന്ധ മായി ചുമതലകൾ നിർവ്വഹിക്കപ്പെടുന്നതാണ് ബി എം എസിന്റെ വ്യത്യസ്ഥതയെന്ന് ഗ്ലോബൽ അഡ്വൈസർ മുസ്തഫ പള്ളിക്കലകത്ത് അഭിപ്രായപ്പെട്ടു
ഓരോയിടങ്ങളിലെയും പ്രാദേശിക നിയമങ്ങൾ, സംസ്‌കാരങ്ങൾ, നികുതി തുടങ്ങിയവയെക്കുറിച്ചെല്ലാം തങ്ങൾ സന്ദർഭോചിതമായ ഉപദേശങ്ങൾ നൽകുന്നുവെന്ന് ബിഎംഎസിന്റെ ഒമാൻ പാർട്ട്ണർ ബദർ സെയ്ഫ് കിന്റി അഭിപ്രായപ്പെട്ടു. പ്രാദേശികവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : [email protected]