നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് കൂടി HMPV, ഇന്ത്യയിൽ കേസുകൾ 7 ആയി

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഏഴും 14ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് നാഗ്പൂരിൽ പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ജനുവരി മൂന്നിന് പനിക്കും ചുമയ്ക്കും ചികിത്സയ്ക്കായി കുട്ടികളെ നഗരത്തിലെ രാംദാസ്പേത്ത് ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം, രണ്ട് പേർക്കും എച്ച്എംപിവി ബാധിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയിൽ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്. രണ്ട് കേസുകളും രാജ്യത്തെ മൊത്തം എച്ച്എംപിവി അണുബാധകളുടെ എണ്ണം ഏഴായി ഉയർത്തി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള ആൺകുട്ടിക്ക് വൈറസ് ബാധ കണ്ടെത്തി, ബെംഗളൂരുവിൽ രണ്ട് അണുബാധകൾ റിപ്പോർട്ട് ചെയ്തു.

കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. ചുമ, പനി അല്ലെങ്കിൽ ഏതെങ്കിലും ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ (SARI) ഉള്ളവരോട് കൂടുതൽ മുൻകരുതലുകൾ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു. വൈറസിനെതിരായ പ്രതിരോധ നടപടികൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.

എച്ച്എംപിവി കോവിഡ് -19 ന് സമാനമായ രോഗമാണ്, ഇത് പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ മുകളിലും താഴെയുമുള്ള ശ്വാസകോശ ലഘുലേഖയെ ബാധിക്കുന്നു. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോ​ഗ്യവിദ​ഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

HMPV അണുബാധ ആദ്യമായി കണ്ടെത്തിയത് 2001-ൽ നെതർലാൻഡിലാണ്, കൂടാതെ നിരവധി കേസുകൾ നേരത്തെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. 2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. എച്ച്എംപിവി കേസുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര ചൊവ്വാഴ്ച നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നില്ലെന്നും അത്തരം കേസുകൾ കണ്ടെത്തുന്നതിന് ശക്തമായ നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, ആകെ 263 പോളിംഗ് ബൂത്തുകൾ

നിലമ്പൂരില്‍ ഇന്ന് (ജൂണ്‍ 19) ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി....

ഇറാൻ-ഇസ്രയേൽ യുദ്ധം, എണ്ണ വില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ...

സംഘർഷം രൂക്ഷം, ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു, ടെൽ അവീവിൽ 400 മിസൈലുകൾ പതിച്ചു

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ബുധനാഴ്ച കൂടുതൽ രൂക്ഷമായി, തുടർച്ചയായ ആറാം ദിവസമായ ഇന്ന് ഇരുപക്ഷവും പരസ്പരം പുതിയ മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)...

കീഴടങ്ങില്ലെന്ന് ഇറാൻ; ഇടപെടൽ അനാവശ്യമെന്ന് ട്രംപിന് മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ...

ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓപ്പറേഷനിൽ സിന്ദൂരിൽ വെടിനിർത്തലിന് ഇന്ത്യ ആരൂടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ജി-7 ഉച്ചകോടിയ്ക്ക് പിന്നാലെ ഇരുവരും...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, ആകെ 263 പോളിംഗ് ബൂത്തുകൾ

നിലമ്പൂരില്‍ ഇന്ന് (ജൂണ്‍ 19) ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി....

ഇറാൻ-ഇസ്രയേൽ യുദ്ധം, എണ്ണ വില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ...

സംഘർഷം രൂക്ഷം, ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു, ടെൽ അവീവിൽ 400 മിസൈലുകൾ പതിച്ചു

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ബുധനാഴ്ച കൂടുതൽ രൂക്ഷമായി, തുടർച്ചയായ ആറാം ദിവസമായ ഇന്ന് ഇരുപക്ഷവും പരസ്പരം പുതിയ മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)...

കീഴടങ്ങില്ലെന്ന് ഇറാൻ; ഇടപെടൽ അനാവശ്യമെന്ന് ട്രംപിന് മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ...

ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓപ്പറേഷനിൽ സിന്ദൂരിൽ വെടിനിർത്തലിന് ഇന്ത്യ ആരൂടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ജി-7 ഉച്ചകോടിയ്ക്ക് പിന്നാലെ ഇരുവരും...

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യം ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം...

ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ, ഹെഡ് ക്വാർട്ടേഴ്സ് വിപുലപ്പെടുത്തി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി ബി.എം.എസ് ഓഡിറ്റിംഗ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ഊർജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...