ഇന്ന് ലോക ക്യാൻസർ ദിനം, നമുക്കൊരുമിച്ച് കൈകോർക്കാം, മഹാമാരിയെ തുടച്ചുനീക്കാം

ആഗോളതലത്തിൽ എല്ലാവർഷവും ഫെബ്രുവരി നാലാം തീയതി ക്യാൻസർ ദിനമായി ആചരിച്ച് പോരുന്നു . യൂണിയൻ ഓഫ് ഇന്റർനാഷണൽ ക്യാൻസർ കൺട്രോൾ ( യു ഐ സി സി) ആണ് ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി പ്രഖ്യാപിച്ചത്. 2000 ഫെബ്രുവരി നാലിന് ട്രാൻസിലെ പാരീസിൽ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള ലോക ക്യാൻസർ കോൺഫറൻസിലാണ് ക്യാൻസർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. തുടർന്ന് എല്ലാവർഷവും ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി ആചരിച്ചു വരുന്നു.

ലോകത്തിന് ക്യാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തെ ക്യാൻസർ ഭീതിയിൽ നിന്നും പുറത്തുകൊണ്ടു വരുന്നതിനും വേണ്ടി ക്യാൻസർ ദിനത്തിൽ കാൻസർ ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തുന്നു. ക്യാൻസറിനെതിരെ പ്രവർത്തിക്കുവാനുള്ള കരങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് 2023ലെ ക്യാൻസർ സന്ദേശം. ക്യാൻസർ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ക്യാൻസർ സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളെയും രോഗത്തെ അതിജീവിച്ചവരെയും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലാണ് ക്യാൻസർ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. അടുത്ത മൂന്നു വർഷത്തേക്കുള്ള ലോക ക്യാൻസർ ദിനത്തിന്റെ തീം ‘ ക്ലോസ് ദി കെയർ ഗ്യാപ്’ എന്നാണ്.

ആഗോളതലത്തിൽ മനുഷ്യന്റെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് ക്യാൻസറിനുള്ളത് . തല, കഴുത്ത്, ശ്വാസകോശം, സ്ഥാനാർബുദം, ഗർഭാശയമുഴ , വൻകുടൽ ക്യാൻസർ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന അർബുദങ്ങൾ. പ്രധാനമായും അർബുദത്തെ നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, അവയുടെ ബോധവൽക്കരണം, ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാനുള്ള വഴികൾ തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ന് കൂടുതൽ ചർച്ച നടക്കുന്നതും ബന്ധപ്പെട്ട പരിപാടികൾ നടത്തുന്നതും. ക്യാൻസർ വിമുക്ത ലോകം നേടിയെടുക്കുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന ലക്ഷ്യവും.

യാതൊരു നിയന്ത്രണവും ഇല്ലാതെ ശരീരകോശങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസറുകൾ വിവിധതരത്തിലുണ്ട്. ഇത് സ്ത്രീയെയും പുരുഷനെയും പൊതുവായി ബാധിക്കുന്ന ക്യാൻസറുകളും സ്ത്രീകളെ മാത്രമായി ബാധിക്കുന്ന ക്യാൻസറുകളും ഉണ്ട്. ക്യാൻസറുകളെ പ്രധാനമായും മൂന്നായി തിരിക്കാം പ്രതിരോധിക്കാവുന്ന തരം ക്യാൻസറുകൾ, നേരത്തെ കണ്ടെത്തി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന തരം ക്യാൻസറുകൾ, പ്രതിരോധിക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയാത്ത തരം ക്യാൻസറുകൾ എന്നിവയാണവ. ഭേദമാക്കാൻ കഴിയാത്ത തരം ക്യാൻസറുകൾക്ക് സാന്ത്വന ചികിത്സ നൽകി പരിചരിക്കുകയാണ് ചെയ്യാറ്. സ്ത്രീകളെ മാത്രം ബാധിക്കുന്ന ക്യാൻസറുകളിൽ പെടുന്നവയാണ് സെർവിക്കൽ ക്യാൻസറുകൾ, ബ്രസ്റ്റ് ക്യാൻസർ, ഗർഭാശയ ക്യാൻസർ, തുടങ്ങിയവ.

ക്യാൻസർ ചികിത്സാ രോഗനിർണയത്തിന് ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ട്. ചില രക്ത പരിശോധനകളും ശരീരത്തിലെ ക്യാൻസറിന്റെ വ്യാപ്തി അറിയാൻ സഹായിക്കും. ബയോപ്സി, സൈറ്റോളജി, പാപ് സ്മിയർ ടെസ്റ്റ്‌, എൻഡോസ്കോപ്പി, മാമോഗ്രാം, PET സ്കാൻ തുടങ്ങിയവ ക്യാൻസർ രോഗനിർണയ പരിശോധനകളിൽ ചിലതാണ്. റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ഇന്റർവെൻഷൻ റേഡിയോളജി തുടങ്ങിയ ചികിത്സാ രീതികളാണ് പ്രധാനമായും ക്യാൻസർ ചികിത്സയ്ക്കുള്ളത്. ക്യാൻസർ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയവർക്ക് കൃത്യമായ തുടർ പരിശോധനകളിലൂടെയും ചിട്ടയായ ജീവിതരീതികളിലൂടെയും ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ്.

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ജുമുഅ നമസ്കാരം ഇന്നുമുതൽ 12.45ന്

യുഎഇയിൽ ഇന്ന് മുതൽ ജുമുഅ നമസ്കാരം ഉച്ചക്ക് 12.45നു ആയിരിക്കും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് ജനറൽ അതോറിറ്റി...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...