ഓർമ്മകളിൽ സുഗതകുമാരി, അക്ഷരത്താളിൽ പിറന്നുവീണ മയിൽപീലിയെ പോറ്റി വളർത്തിയ കവയത്രിക്ക് 89-ാമത് ജന്മദിനം

മലയാളകാവ്യലോകത്ത് സ്നേഹത്തിന്റെയും പ്രത്യാശയുടെയും മയിൽപീലിതുണ്ട് വിരിയിച്ച വ്യക്തിത്വമാണ് സുഗതകുമാരിയുടെത്. നിരാലംബർക്ക് ആശ്രയവും സ്നേഹവുമായി വളർന്നു പടർന്നു പന്തലിച്ചുനിന്ന ആ മഹാവൃക്ഷത്തിന് എത്ര ആടിയിട്ടും തളരാത്ത ശിഖരങ്ങളും, എത്ര വരച്ചിട്ടും കൊത്തി വച്ചിട്ടും പൂർണ്ണമാകാത്ത ചിത്രങ്ങളും, പാടിപ്പാടി മതിവരാത്ത ഗാനങ്ങളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയവർക്കും പീഡിതർക്കും വേണ്ടി അട്ടഹാസങ്ങൾക്കിടയിലും മുറവിളികൾക്കിടയിലും ഇടറാത്ത ഒരു ഓടക്കുഴൽ വിളി മാറ്റിവച്ചിരുന്നു.താഴ്ന്ന് പോകുന്നിടങ്ങളിൽ താങ്ങാവാൻ ആ മഹാകാരുണ്യം തന്റെ കവിതകളിലൂടെ എന്നും കലഹിച്ചു കൊണ്ടേയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാ സമാഹാരത്തിലൂടെയാണ് സുഗതകുമാരി കാവ്യ ലോകത്തിലേക്ക് നടന്നു കയറിയത്. അവിടെ പൂവിന്റെ ചിരിയെയും നിലാവിന്റെ സുഗന്ധത്തെയും കാണിച്ചു തന്ന്‌ നമ്മെ സന്തോഷിപ്പിച്ച സുഗതകുമാരി ജീവിതത്തിന്റെ അഗാധ ദുഃഖവും കൂടി കാട്ടിത്തന്നു. ആത്മപീഡാരതിയോട് അനുഭാവം കാണിച്ച ആദ്യകാല കവിതകളിൽ നിന്നും പിന്നീട് പീഡനാനുഭവങ്ങളിലൂടെ ആത്മവിശുദ്ധിയിലേക്കായി യാത്ര. മനുഷ്യാത്മാവിന് നേരിടേണ്ടി വരുന്ന ആശങ്കകൾക്കും അന്വേഷണങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ട് നിന്ന കവി ആധികാരികമായ സ്വത്വം തേടി യാത്ര തുടരുന്നു.

തന്റെ അനുഭവങ്ങൾ ഏറ്റവും സത്യസന്ധമായി തന്നെ കവിതകളിലൂടെ സുഗതകുമാരി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത ഉൾക്കൊള്ളുന്ന കവിതകൾ എഴുതി. ആധുനികലോകത്തിന്റെ പൊള്ളത്തരങ്ങളും രാഷ്ട്രീയ കാപട്യങ്ങളും എടുത്ത് കാട്ടി. ദേഷ്യത്തോടെ മാത്രം പരസ്പരം നോക്കി കാണുന്ന മനുഷ്യരെ, തമ്മിലടിക്കുന്ന സമുദായങ്ങളെയെല്ലാം അടയാളപെടുത്താനുള്ള മാധ്യമമാക്കി കവിതകളെ സുഗതകുമാരി മാറ്റി . എപ്പോഴും ആസ്തിക്യ ബോധത്തിൽ വിലയം കൊള്ളുന്ന ഒരു മനസ്സാണ് സുഗതകുമാരിയുടെത്. 1977ലാണ് സുഗതകുമാരിയുടെ ശ്രദ്ധേയമായ രാത്രിമഴ പ്രസിദ്ധീകരിച്ചത്. സങ്കുചിതയുടെ പുറം തോടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സാമൂഹിക മാലിന്യങ്ങളെ ഒഴുക്കി കളയുന്നത് നമ്മൾ അവിടെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ സമൂഹത്തോട് അർത്ഥഗർഭമായ പ്രതികരിക്കാൻ പാകത്തിന് സഹൃദയനെ ഒരുക്കി തീർക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

സുഗതകുമാരിയ്ക്ക് പ്രതിജ്ഞാബദ്ധത ഏതെങ്കിലും ഒരു രാഷ്ട്രീയ തത്വത്തോടോ പ്രസ്ഥാനത്തോടോ ആയിരുന്നില്ല മറിച്ച് പിടയുന്ന മനുഷ്യത്വത്തോട് ആയിരുന്നു. എന്നാൽ മനുഷ്യൻ നന്ദിയില്ലാത്തവനും ക്രൂരനുമായി പോകുന്നതിൽ അവർ വല്ലാതെ വേദനിച്ചിരുന്നു.

പെണ്ണെഴുത്തിന്റെതായ് ഒരിടത്തിൽനിരത്തി വയ്ക്കാവുന്ന കവിതകൾ സുഗതകുമാരി എഴുതിയിട്ടില്ലെങ്കിലും വേട്ടയാടപ്പെട്ടിരുന്ന സ്ത്രീത്വം എന്നും അവരുടെ മനസ്സിനെ വേട്ടയാടിയിരുന്നു. 1990കളിൽ പ്രസിദ്ധീകരിക്കപ്പെട്ട തുലാവർഷപച്ചയിലെ ചില കവിതകൾഇതിലേക്ക് വിരൽചൂണ്ടുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും പ്രശ്നങ്ങളെയും അവർ നേരിടുന്ന പീഡിതാനുഭവങ്ങളെയും തന്റെ കവിതകളിലൂടെ നിരന്തരം അവർ പുറത്തുകൊണ്ടുവന്നിരുന്നു.പ്രകൃതിയെയും സ്ത്രീയെയും ഇത്രമേൽ സ്നേഹിച്ച അവർക്ക് വേണ്ടി നിരന്തരം പോരാടിയ മറ്റൊരു കവി മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.സ്വന്തം നിലപാടിൽ നിന്നുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമഗ്രതയെ ജൈവികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സുഗതകുമാരി എപ്പോഴും ശ്രമിച്ചിരുന്നത്.

കവി എന്നതിലുപരി ഒരു മികച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രശ്നത്തിൽ ഇടപെട്ടതോടുകൂടിയാണ് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുന്നത്. താമസിയാതെ തന്നെ പ്രകൃതി സംരക്ഷണ സമിതിസ്ഥാപക സെക്രട്ടറിയുമായി. പിന്നീട് അനാഥ സ്ത്രീകളെയും മാനസിക നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ അഭയ ഒരു സ്ഥാപനം നിർമ്മിച്ചു. തത്വചിന്ത പരമായ പല കാഴ്ചപ്പാടുകളും അവതരിപ്പിച്ച കവിതകളിൽ നിന്നും പരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയം പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ രചിച്ചു സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിത പടർന്നൊലിച്ച് ഏതെല്ലാം തീരങ്ങളിൽ എത്തിയിട്ടുണ്ടോ അവിടെയുള്ള ചാരുതകളെല്ലാം ഒപ്പിയെടുത്ത് തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

ശബരിമലയിൽ നിറപുത്തരി, ദർശനം നടത്തി ആയിരങ്ങൾ

ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30 നും6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ കറ്റകൾ കൊടിമരത്തിന്...

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി ബി സി ഐ

കൊച്ചി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷ വിമർശനവുമായി സി.ബി.സി.ഐ. കന്യാസ്ത്രീകളുടെ പ്രശ്‌നത്തിൽ സി.ബി.സി.ഐ അടക്കം ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്....

ഇന്ത്യ-യുഎസ് വ്യാപാരകരാർ; തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് 25 ശതമാനം തീരുവ: ഡൊണൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപാരകരാറുകളിൽ ഏർപ്പെടാനുള്ള...

ധർമ്മസ്ഥലയിൽ ഇന്നും തിരച്ചിൽ തുടരും; തടസ്സമായി മഴ

മംഗലാപുരം: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തലിൽ ഇന്നും പരിശോധന തുടരും. ചൊവ്വാഴ്ച സ്‌നാനഘട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മഴ കാരണം ഇന്നലെ പരിശോധന പൂർത്തികരിക്കാനായില്ലായിരുന്നു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ...

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

റഷ്യയിലെ ഫാർ ഈസ്റ്റേൺ കാംചത്ക പെനിൻസുലയിൽ ബുധനാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഭൂകമ്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾക്ക്...

ശബരിമലയിൽ നിറപുത്തരി, ദർശനം നടത്തി ആയിരങ്ങൾ

ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30 നും6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ കറ്റകൾ കൊടിമരത്തിന്...

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി ബി സി ഐ

കൊച്ചി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷ വിമർശനവുമായി സി.ബി.സി.ഐ. കന്യാസ്ത്രീകളുടെ പ്രശ്‌നത്തിൽ സി.ബി.സി.ഐ അടക്കം ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്....

ഇന്ത്യ-യുഎസ് വ്യാപാരകരാർ; തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് 25 ശതമാനം തീരുവ: ഡൊണൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപാരകരാറുകളിൽ ഏർപ്പെടാനുള്ള...

ധർമ്മസ്ഥലയിൽ ഇന്നും തിരച്ചിൽ തുടരും; തടസ്സമായി മഴ

മംഗലാപുരം: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തലിൽ ഇന്നും പരിശോധന തുടരും. ചൊവ്വാഴ്ച സ്‌നാനഘട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മഴ കാരണം ഇന്നലെ പരിശോധന പൂർത്തികരിക്കാനായില്ലായിരുന്നു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ...

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

റഷ്യയിലെ ഫാർ ഈസ്റ്റേൺ കാംചത്ക പെനിൻസുലയിൽ ബുധനാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഭൂകമ്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾക്ക്...

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ കീഴ്പ്പെടുത്തി സുരക്ഷാസേന

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ട് ഭീകരരെ സുരക്ഷാസേന കീഴ്പ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഇവർ കൊല്ലപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല. അതിർത്തിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കൽപ്പറ്റ: വയനാട്ടിലെ ശാന്തസുന്ദരമായ മുണ്ടക്കൈയും ചൂരൽമലയും ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുന്നു....