ബന്ദിപ്പൂര്‍ രാത്രിയാത്ര; കേരളത്തിന് വീണ്ടും തിരിച്ചടി, മുഴുവന്‍ സമയവും അടച്ചിടാന്‍ കര്‍ണാടക

മൈസൂരു: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം കേരളം ശക്തമാക്കുന്നതിനിടെ പാത മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്റെ നിലപാട് തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിക്കും. പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ബന്ദിപൂർ കടുവ സങ്കേതം ഡയറക്ടറാണ് ഇക്കഴിഞ്ഞ 18ന് സത്യവാങ്മൂലം നൽകിയത്. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബന്ദിപ്പൂര്‍ കടുവ സങ്കേതം ഡയറക്ടര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

കേരള അതിര്‍ത്തി മുതല്‍ ഗുണ്ടല്‍ പേട്ടിലെ മദൂര്‍ വരെ 19.5 കിലോമീറ്ററിലാണ് ഇപ്പോള്‍ രാത്രിയാത്ര നിരോധനമുള്ളത്.16 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനം നീക്കാന്‍ പലതലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടയിലാണ് പാത പൂര്‍ണമായും അടയ്‌ക്കണമെന്ന ആവശ്യം. ദേശീയ പാത 766 ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്റെ ഉള്‍മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനു ബദലായി കുട്ട ഗോണിക്കുപ്പ വഴിയുള്ള എസ് എച്ച്‌ 88 പാത 75 കോടി രൂപമുടക്കി നവീകരിച്ചിട്ടുണ്ടെന്നും ബന്ദിപ്പൂര്‍ കടുവ സങ്കേതം കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ എസ് പ്രഭാകരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി പോള്‍ മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട്, സുപ്രിം കോടതി അയച്ച കത്തിന് മറുപടിയായാണ് കര്‍ണാടക സത്യവാങ്മൂലം നല്‍കിയത്. 2009 മേയ് 27 നാണ് ദേശീയ പാത 766 ല്‍ ബന്ദീപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലാണ് ഇത് സംബന്ധിച്ച കേസ്.

നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദൽ പാത എന്ന നിലയിൽ 75കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ. എച്ച് 766 പൂർണമായും അടിച്ചിടാമെന്നാണ് ഡയറക്ടർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ദേശീയ പാത 766ൽ ചിക്ക ബർഗി വളളുവാടി ബദൽപാത, ഈ റൂട്ടിൽ എലവേറ്റഡ് പാത, തുരങ്ക പാത എന്ന രീതിയിൽ നിർദ്ദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ കർണാടകയുടെ ഈ സത്യവാങ്മൂലം ദേശീയ പാതയിൽ നിലനിൽക്കുന്ന രാത്രി യാത്ര നിരോധനം നീങ്ങി കിട്ടുമെന്ന കേരളത്തിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും കേരള, കർണാടക സർക്കാറുകളോടും യോജിച്ച് തീരുമാനമെടുത്തു പറയാനാണ്‌ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടയിൽ ബന്ദിപ്പൂർ കടുവാ സങ്കേതം ഡയറക്ടർ നൽകിയ സത്യവാങ്മൂലം ഇരുട്ടടിയായിരിക്കുകയാണ്. 2009 ആഗസ്റ്റിലാണ്‌ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിൽ 19 കിലോമീറ്റർ ദൂരത്തിൽ രാത്രി ആറുമണി മുതൽ രാവിലെ ഒമ്പത് മണി വരെ രാത്രിയാത്ര നിരോധിച്ചത്.

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...