വെഞ്ഞാറമ്മൂട് കൂട്ടക്കൊല; അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി, മാനസികനില പരിശോധിക്കാൻ പ്രത്യേക വൈദ്യസംഘം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളുടെ മാനസിക നില പരിശോധിക്കാനായി പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. ആദ്യഘട്ടത്തിൽ ചികിത്സയോട് സഹകരിക്കാതെ ഇരുന്ന അഫാൻ ഇപ്പോൾ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതി അഫാൻ്റെ മാതാവ് ഷെമിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ആക്രമണത്തിൽ അതിഗുരുതരമായ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് മൊഴി എടുക്കാൻ പൊലീസിന് അനുമതി ലഭിച്ചിരിക്കുന്നത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.

കൊലയ്ക്കിടെ പ്രതി മുത്തശ്ശിയുടെ മാല പണയം വച്ച് കിട്ടിയ തുകയിൽ നിന്നും കടം വീട്ടിയിരുന്നു. ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം, കാമുകി ഫർസാനയുടെ മാലയും അഫാൻ പണയപ്പെടുത്തിയെന്നാണ് വിവരം. ഇതിന് പകരമായി മുക്കുപണ്ടം നൽകുകയായിരുന്നു. മാലയെടുത്ത് തരണമെന്ന് ഫർസാന ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

“ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം, പ്രാദേശിക ഭാഷകളെ തകർത്തു” തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഹിന്ദി ഭാഷയോടുള്ള ഡിഎംകെയുടെ ശക്തമായ എതിർപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവർത്തിച്ചു. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രിഭാഷാ നയത്തിനൊപ്പം...

പോഷകസമൃദ്ധമായ മഖാന

മഖാന ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു പോഷകാഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സിഡേറ്റിവുകൾ കോശങ്ങളുടെ ആരോഗ്യത്തിനും, ചർമ്മ സംരക്ഷണത്തിനും, ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യം തടയുന്നതിനും സഹായിക്കും. പ്രോട്ടീനും നാരുകളും ധാരാളമായി ഉള്ള ഇവ...

ശശി തരൂരിന് നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന

കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തോടെ കഴിയുന്ന ശശി തരൂരിന് കോൺഗ്രസിൽ നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത...

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തലാണ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി...

ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ചു, ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്ത് പൊലീസ്

ജയിലിൽ സഹ തടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ ഭാസ്കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ കേസ്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയായ കെ എം ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന്...

“ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം, പ്രാദേശിക ഭാഷകളെ തകർത്തു” തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഹിന്ദി ഭാഷയോടുള്ള ഡിഎംകെയുടെ ശക്തമായ എതിർപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവർത്തിച്ചു. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രിഭാഷാ നയത്തിനൊപ്പം...

പോഷകസമൃദ്ധമായ മഖാന

മഖാന ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു പോഷകാഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സിഡേറ്റിവുകൾ കോശങ്ങളുടെ ആരോഗ്യത്തിനും, ചർമ്മ സംരക്ഷണത്തിനും, ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യം തടയുന്നതിനും സഹായിക്കും. പ്രോട്ടീനും നാരുകളും ധാരാളമായി ഉള്ള ഇവ...

ശശി തരൂരിന് നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന

കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തോടെ കഴിയുന്ന ശശി തരൂരിന് കോൺഗ്രസിൽ നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത...

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തലാണ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി...

ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ചു, ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്ത് പൊലീസ്

ജയിലിൽ സഹ തടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ ഭാസ്കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ കേസ്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയായ കെ എം ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന്...

മഹാകുംഭമേള സമാപിച്ചു, 66 കോടി 30 ലക്ഷം തീർത്ഥാടകർ

മഹാശിവരാത്രി നാളിലെ അമൃത സ്നാനത്തോടെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ മഹാ കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തിയെന്ന് ഉത്തർപ്രദേശ്...

സിപിഐ നേതാവ് പി രാജു അന്തരിച്ചു

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്....

സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു

എടക്കരയിൽ തുറന്നുകിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ അർധരാത്രിയിൽ വീണ കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ആയിരുന്നു ചരിഞ്ഞ കസേരക്കൊമ്പൻ. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു. രാത്രി...